Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

പരാതിക്കാരിയായ കന്യാസ്ത്രീയെ പരിചയം പോലുമില്ലെന്ന നിലപാടില്‍ നിന്ന ഫ്രാങ്കോയുടെ അറസ്റ്റ് വരെ കാര്യങ്ങള്‍ എത്തിച്ചത് കേരളാപോലീസിന്റെ സംയമനവും സൂക്ഷ്മതയും

23 SEPTEMBER 2018 11:15 AM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയുടെ പരാതി പോലീസിന് കിട്ടിയത് 86 ദിവസങ്ങള്‍ക്കു മുമ്പ് ജൂണ്‍ 27-ന് ആണ്. 28-ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിയില്‍ പറഞ്ഞിരിക്കുന്നത് 2014 മെയ് അഞ്ചിനാണ് ഫ്രാങ്കോ ആദ്യമായി കന്യാസ്ത്രീയെ പീഡിപ്പിച്ചത് എന്നാണ്. പരാതി നല്‍കിയതാകട്ടെ നാല് വര്‍ഷത്തിന് ശേഷവും.

പൊലീസിന് പരാതി കിട്ടി അടുത്തദിവസംതന്നെ നടപടിയിലേക്ക് കടന്നു. ഐജി വിജയ്‌സാഖറെയുടെയും കോട്ടയം എസ്പി എസ് ഹരിശങ്കറിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദൃക്‌സാക്ഷികളും മറ്റ് തെളിവുകളും ഇല്ലാത്ത ഒരു കേസില്‍ സാക്ഷിമൊഴികളെമാത്രം അവലംബിച്ച് മുന്നോട്ടുപോകുക ദുഷ്‌കരമാണ്. പൊലീസ് ജലന്ധറില്‍ചെന്ന് ബിഷപ്പില്‍നിന്ന് മൊഴി എടുത്തു. കന്യാസ്ത്രീയെ പരിചയംപോലുമില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നുമാണ് ഫ്രാങ്കോ അന്ന് വാദിച്ചത്. എങ്കിലും കന്യാസ്ത്രീയുടെ പരാതി കഴമ്പുള്ളതാണെന്ന നിഗമനത്തില്‍ത്തന്നെയാണ് പ്രാരംഭദശ മുതല്‍ പൊലീസ് നീങ്ങിയത്.

28-ന് തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബിഷപ് രാജ്യം വിടാതിരിക്കാന്‍ ജൂലൈ 10-ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിന്നെ അന്വേഷണ സംഘം ജലന്ധറിലേക്ക്. അവിടെ ഒമ്പത് മണിക്കൂര്‍ ചോദ്യംചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഐജിയുടെയും എസ്പിയുടെയും സാന്നിധ്യത്തില്‍ നിരവധി അവലോകനയോഗങ്ങള്‍. സെപ്തംബര്‍ 12-ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ്.

കര്‍ണാടകം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളും കേരളത്തിലെ ഏഴു ജില്ലകളും ഈ കേസിന്റെ അന്വേഷണപരിധിയില്‍ ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി കന്യാസ്ത്രീ മഠങ്ങളില്‍ കയറിയിറങ്ങിയാണ് പൊലീസ് തെളിവ് ശേഖരിച്ചത്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണം തുടക്കത്തില്‍ത്തന്നെ വഴിമുട്ടുമായിരുന്നു.

കേരളത്തിനുപുറമെ നാല് സംസ്ഥാനങ്ങളിലും ഇവിടെ ഏഴു ജില്ലകളില്‍നിന്നും ശേഖരിച്ച തെളിവുകളാണ് ഫ്രാങ്കോയെ കുരുക്കിയത്.്പരാതിക്കാരിയായ കന്യാസ്ത്രീയെ പരിചയംപോലുമില്ലെന്ന് ജലന്ധറില്‍വച്ച് മൊഴി നല്‍കിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണത്തിന്റെ 85-ാംനാളില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ക്ക് മുന്നില്‍ തലകുനിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. അതിസങ്കീര്‍ണമായ നിരവധി ചോദ്യങ്ങള്‍ക്കാണ് ഇക്കാലയളവില്‍ പൊലീസ് ഉത്തരം കണ്ടെത്തിയത്.

തലശേരി കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസ് മുതല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം ചൂഷണംചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസുവരെ പൊലീസ് പുലര്‍ത്തിയ ഈ ശുഷ്‌കാന്തിയാണ് ജലന്ധര്‍ ബിഷപ്പിന്റെ കാര്യത്തിലും ദൃശ്യമാകുന്നത്. ബിഷപ്പിന്റെ മൊഴി എടുക്കാനായി ജലന്ധറിലെത്തിയ പൊലീസിന് ഉണ്ടായ ദുരനുഭവംകൂടി കണക്കിലെടുത്താണ് ഫ്രാങ്കോയെ സൂത്രത്തില്‍ ഇവിടെ വരുത്തിയത്. തെളിവില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പിന്നീട് അത് വിവാദമായേനെ. പ്രതി തടിയൂരി പോകുന്നതിലാണോ ശിക്ഷിക്കപ്പെടുന്നതിലാണോ താല്‍പ്പര്യമെന്ന് ഈ കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി എത്തിയവരോട് ഹൈക്കോടതി ഉന്നയിച്ച ചോദ്യം പ്രസക്തമാണ്.

പൊലീസിന്റെ നീക്കങ്ങള്‍ അറിയാതെയായിരിക്കണം കന്യാസ്ത്രീകള്‍ നീതിതേടി സമരരംഗത്ത് ഇറങ്ങിയത്. അറസ്റ്റ് വൈകിയെന്ന് വിമര്‍ശിക്കുന്നവര്‍ പൊലീസിന്റെ ഈ സംയമനത്തെയും സൂക്ഷ്മതയെയുമാണ് വിസ്മരിക്കുന്നത്. പരാതി ഉയര്‍ന്നതുമുതല്‍ ബിഷപ്പിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുന്നതുവരെ അന്വേഷണസംഘം പുലര്‍ത്തിയ ജാഗ്രത ശ്രദ്ധേയമാണ്. പക്ഷേ എവിടെ സര്‍ക്കാര്‍ വിരുദ്ധ സമരമുണ്ടോ അവിടെയെല്ലാം ഓടിയെത്തുന്ന 'ചിലര്‍ 'സമരത്തില്‍ നുഴഞ്ഞുകയറിയത് കന്യാസ്ത്രീകളും അവരെ പിന്തുണച്ച മറ്റുള്ളവരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനായി കുറേക്കൂടി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സമര്‍പ്പിക്കുന്നതെന്നാണ് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ കിട്ടിയതോടെ അന്വേഷണസംഘം ഇതുവരെ നിയമവഴിയില്‍ സ്വീകരിച്ച കുറ്റമറ്റ നടപടികള്‍ക്ക് വീണ്ടും അംഗീകാരമായി. എഫ്‌ഐആര്‍ മുതല്‍ ഈ ഘട്ടം വരെ പ്രതിക്ക് ഒരു പരിഗണനയും നല്‍കാതെ ഇരയുടെ പരാതിയുടെയും മൊഴിയുടെയും പക്ഷത്തുനിന്നുള്ള അപേക്ഷയാണ് കോടതിക്ക് കൈമാറിയിരിക്കുന്നത്.

മാധ്യമശ്രദ്ധനേടുന്ന പ്രമുഖര്‍ പ്രതിയായ കേസുകളില്‍ പുറമെ പറയുന്ന ഗൗരവമുള്ള വകുപ്പുകളില്‍ നിന്ന് ചില ഘട്ടങ്ങളില്‍ പിന്നോക്കം പോകുന്ന പൊലീസ് രീതിയാണ് ഇവിടെ മാറിയത്. ഇരയുടെ വാക്കുകള്‍ക്ക് വില നല്‍കിയുള്ള അന്വേഷണ നടപടികളെന്ന് ഇതിനെ നിയമജ്ഞര്‍ വിലയിരുത്തുന്നു. വകുപ്പുകള്‍ മയപ്പെടുത്താതെ ജീവപര്യന്തം തടവുവരെ കിട്ടാവുന്ന പ്രകൃതിവരുദ്ധ പീഡനവും ബലാത്സംഗമടക്കമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തി റിമാന്‍ഡ് അപേക്ഷയും കുറ്റമറ്റതാക്കി. പ്രതി ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തിയതിലൂടെ ജനശ്രദ്ധ നേടിയ കേസായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ചുണ്ടിക്കാണിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ കേസന്വേഷണ മേല്‍നോട്ട ചുമതലയുള്ള കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറും അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷും നിതാന്ത ജാഗ്രതയിലുമാണെന്നും റിമാന്‍ഡ് അപേക്ഷ വ്യക്തമാക്കുന്നു. ശക്തനായ പ്രതിയില്‍ നിന്നും ഇരയ്ക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കുമുള്ള ഭീഷണി, പ്രതി രാജ്യം വിട്ടുപോകാനുള്ള സാധ്യത, സാക്ഷികള്‍ക്കുള്ള പ്രലോഭനങ്ങളും അതിന്റെ പേരിലുള്ള കേസുകളുമെല്ലാം തുടക്കത്തില്‍ തന്നെ പൊലീസിന് കോടതിയില്‍ എത്തിക്കാനായി. ഭാവിയില്‍ പഴുതടച്ച കുറ്റപത്രത്തിലൂടെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് പറഞ്ഞു.

ജലന്ധറില്‍ ഒരു ദിവസവും തൃപ്പൂണിത്തുറയിലെ അത്യാധുനിക ചോദ്യം ചെയ്യല്‍ സങ്കേതത്തില്‍ മൂന്നു ദിവസവും ചോദ്യം ചെയ്തതാണെന്നും ഇനി പൊലീസ് കസ്റ്റഡി അനുവദിക്കരുതെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. ഇത് പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ആവശ്യപ്പെട്ട രണ്ട് ദിവസ കസ്റ്റഡി അനുവദിച്ചു. ഇതിലൂടെ ഇനിയും കൂടുതല്‍ സാങ്കേതിക തെളിവുകളടക്കം പ്രോസിക്യൂഷന് സ്വന്തമാകും. അറസ്റ്റിന് തിടുക്കംകൂട്ടി നേരത്തെ ഹൈക്കോടതിയിലെത്തിയവരോട് കോടതി ചോദിച്ചു: ' അറസ്റ്റിനാണോ ശിക്ഷയ്ക്കാണോ' പ്രാധാന്യമെന്ന്. ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയായി അന്വേഷണസംഘം പാലാ കോടതിയില്‍ സ്വീകരിച്ച നടപടികള്‍.

ഇത്രയും ദിവസങ്ങളില്‍ തെളിവുകളുടെ ശേഖരത്തിനായിരുന്നു ഊന്നല്‍ എന്ന് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസിനായി ഡല്‍ഹി, പഞ്ചാബ്, കര്‍ണാടകം, കേരളം, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ പോകേണ്ടി വന്നതും കേരളത്തില്‍ തന്നെ ഏഴ് ജില്ലകളില്‍ തെളിവുശേഖരണം നടത്തേണ്ടിവന്നതും പൊലീസ് റിമാന്‍ഡ് അപേക്ഷയില്‍ എടുത്തുപറഞ്ഞു. 83 സാക്ഷി മൊഴികളും 34 രേഖകളും പരിശോധിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

ഇനിയും കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള തെളിവുകള്‍ വന്നുചേരുമെന്ന് അന്വേഷണസംഘം പറയുന്നു. പ്രതി കുറ്റകൃത്യം ചെയ്ത കാലത്തുപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവയ്ക്കായി തെരച്ചില്‍ നടത്തും. ഇതോടൊപ്പം അക്കാലത്തെ വസ്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. കേസില്‍ പഴുതുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം നീങ്ങുന്നത്. ഫ്രാങ്കോയുടെ ലൈംഗിക ക്ഷമതാ പരിശോധനയും മെഡിക്കല്‍ കോളേജില്‍ നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ 20-ാം നമ്പര്‍ മുറിയിലടക്കം ബിഷപ്പുമായി അന്വേഷണസംഘം എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (22 minutes ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (51 minutes ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (1 hour ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (1 hour ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (1 hour ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (2 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (2 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (2 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (3 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (3 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (3 hours ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (3 hours ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (4 hours ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (4 hours ago)

Malayali Vartha Recommends