പ്രസവ വാർഡിൽ പോലീസുകാരന്റെ ലീലാവിലാസം പർദ്ദയണിഞ്ഞ്; ചുറ്റിക്കറങ്ങിനടക്കുന്ന ശല്യക്കാരിയുടേ മുഖം കാണാൻ പ്രസവവാർഡിലെ സ്ത്രീകൾ ബഹളം കൂട്ടിയതോടെ പർദ്ദയും പൊക്കിപ്പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങിയോടി: പെൺകുട്ടിയുടെ ജീവനുംകൊണ്ടുള്ള ഓട്ടത്തിനിടെ കാര്യം അറിയാതെ ആളുകൾ പിന്നാലെ കൂടി... പിന്നെ നടന്നത് ഒന്നൊന്നര ട്വിസ്റ്റ് തന്നെ

പെരുമ്പള്ളിച്ചിറയിലെ ആശുപത്രിയിലായിൽ പർദ ധരിച്ച് പ്രസവ വാർഡിൽ കയറിയ പൊലീസുകാരനു സസ്പെൻഷൻ. കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കുമ്മംകല്ല് സ്വദേശി നൂർ സമീറിനെ ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ സസ്പെൻഡ് ചെയ്തത്. വെള്ളി രാത്രി എട്ടിനായിരുന്നു സംഭവം. പർദ ധരിച്ച് ഒരാൾ പ്രസവ വാർഡിലൂടെ ചുറ്റിക്കറങ്ങുന്നതു കണ്ട് വാർഡിലെ സ്ത്രീകൾക്കു സംശയം തോന്നി. പുരുഷനാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാൾ പുറത്തിറങ്ങി ഓടി. സുരക്ഷാ ജീവനക്കാർ തടഞ്ഞുനിർത്തിയപ്പോൾ പർദ മാറ്റിയശേഷം പൊലീസുകാരനാണെന്നു പറഞ്ഞു കടന്നു.
സംഭവത്തിൽ, നൂർ സമീറിനെതിരെ ആൾമാറാട്ടത്തിനു കേസെടുത്തിരുന്നു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിനെ തുടർന്നാണു സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. നൂർ സമീർ ആശുപത്രിയിൽ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
മുമ്പ് കഞ്ചാവ് കേസിലെ പ്രതിയെ പാലക്കാട് വെച്ച് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസില്‍ അറസ്റ്റിലായ ആളായ നൂര്‍ അടുത്തിടെയാണ് സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്ക് തിരിച്ചു കയറിയത്. മുൻപും സർവീസിൽ അച്ചടക്ക നടപടി നേരിട്ടതിനാൽ വിശദമായി അന്വേഷണം നടത്തി സർവീസിൽ നിന്നും പിരിച്ചു വിടുന്ന നടപടി വരെ പരിശോധിക്കുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha


























