സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനം കോടിയേരിയുടേത് ; എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെയും മറികടന്ന് സിസ്റ്റിലറിക്ക് അനുമതി നൽകിയത് കോടികളുടെ കച്ചവടം ഉറപ്പാക്കാനാണെന്ന് ആരോപണം

സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത്. അതാണ് തീരുമാനത്തിനെതിരെ മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്താൻ കാരണം.
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെയും മറികടന്ന് സിസ്റ്റിലറിക്ക് അനുമതി നൽകിയത് കോടികളുടെ കച്ചവടം ഉറപ്പാക്കാനാണെന്നാണ് ആരോപണം. ആദ്യം ഉടക്കി നിന്ന കാനത്തെ തന്റെ വഴിയിലെത്തിച്ചതും കോടിയേരിയാണ്. സി പി എമ്മിന്റെ നയപരമായ തീരുമാനമാണെന്ന് അറിഞ്ഞപ്പോഴാണ് കാനം പിൻമാറിയത്. അതേ സമയം ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി റ്റി.പി. രാമകൃഷ്ണൻ നിരപരാധിയാണെന്നറിയുന്നു. റ്റി പി യെ സംബന്ധിച്ചsത്തോളം പാർട്ടി ചെയ്യാൻ പറയുന്ന കാര്യങ്ങൾ ചെയ്യും.
തീരുമാനത്തിൽ മുഖ്യമന്ത്രിക്കും വ്യക്തമായ പങ്കുണ്ട്. അദ്ദേഹത്തിന്റെ അറിവോടെയാണ് ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പച്ചകൊടിയില്ലാതെ പാർട്ടിയിലും സർക്കാരിലും ഒന്നും നടക്കില്ല.
നേരത്തെ മന്ത്രി സ്ഥാനം തെറിച്ചപ്പോൾ തുടങ്ങിയതാണ് കോടിയേരിയും ഇ.പി. ജയരാജനും തമ്മിലുള്ള പിണക്കം.കോടിയേരി പറയുന്നത് കേൾക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ നിയമിച്ചു എന്ന തർക്കമാണ് ഇരുവരും തമ്മിലുള്ളത്. ജയരാജൻ പിണറായി ഭക്തനാണ്. പിണറായി പറയുന്നത് മാത്രമേ അനുസരിക്കുകയുള്ളു. അതാണ് കോടിയേരിക്കുള്ള പ്രധാന വിരോധം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനങ്ങളുടെ പേരിൽ ജയരാജനെ പുറത്താക്കിയത് അങ്ങനെയാണ്.
ജയരാജനും കോടിയേരിയും തമ്മിലുള്ള ബന്ധം പാടേ ഉലഞ്ഞിരിക്കുകയാണ്. ജയരാജനെ മന്ത്രി സ്ഥാനത്ത് തിരികെയെത്തിക്കാൻ കോടിയേരിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ കൈയിൽ കോടിയേരിക്ക് ഒരു പാര ഇരിക്കട്ടെ എന്ന് കരുതിയാണ് ജയരാജനെ മന്ത്രിസഭയിലേക്ക് പിണറായി എത്തിച്ചത്. ചികിത്സക്ക് പോകുമ്പോൾ ജയരാജന് മുഖ്യമന്ത്രിയുടെ ചുമതല നൽകാനുള്ള നീക്കം തടഞ്ഞതും കോടിയേരിയാണ്. ഇക്കാര്യം ജയരാജനറിയാം. ബാലൻ ഉൾപ്പെടെയുള്ള മന്ത്രിമാരെ ജയരാജനെതിരെ തിരിച്ചതും കോടിയേരിയാണ്. കോടിയേരിയുടെ ബന്ധുവാണ് ജയരാജൻ.
കോടിയേരി ജയരാജനെ സശ്രദ്ധം വീക്ഷിക്കുകയാണ്. ജയരാജന്റെ ഭാഗത്ത് നിന്ന് എന്ത് വീഴ്ച വന്നാലും കോടിയേരി അത് മുതലാക്കും. അതിനാൽ ജയരാജനും സൂക്ഷിച്ച് തന്നെയാണ് നീങ്ങുന്നത്. കോടിയേരിക്കെതിരെ എന്ത് കിട്ടിയാലും ജയരാജൻ അത് പ്രയോഗിക്കും. ഇതേ നിഴൽ യുദ്ധമാണ് ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തിൽ നടക്കുന്നത്.
എക്സൈസ്, വ്യവസായ വകുപ്പുകൾ തമിലുള്ള ഭിന്നത ഇക്കാര്യത്തിൽ മറനീക്കി പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു തർക്കമില്ലെന്ന് എക്സൈസ് മന്ത്രി പരസ്യ പ്രസ്താവന നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടുമുണ്ട്. എന്നാൽ തർക്കം രണ്ട് മന്ത്രിമാർ തമ്മിലല്ലെന്ന് സി പി എമ്മിലെ അണിയറ രാഷ്ട്രീയം അറിയുന്നവർക്കറിയാം.
കിൻഫ്ര പാർക്കിൽ മദ്യ നിർമ്മാണശാല തുടങ്ങാൻ സ്ഥലം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ സ്ഥാപന മേധാവി ഒരു പ്രധാന സി പി എം നേതാവിന്റെ മകനാണ്.
തർക്കങ്ങൾ പിണറായി ആസ്വദിക്കുകയാണ്. കാരണം പാർട്ടിയും ജയരാജനും തമ്മിൽ ഉടക്കുമ്പോൾ അതിൽ ജയം കാണുന്നത് പിണറായിയാണ്. കോടിയേരിയെ കോണിൽ ഒതുക്കുന്നതിന്റെ സുഖമാണ് അദ്ദേഹം അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha























