ചാനൽ ചർച്ചയ്ക്കിടെ ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിൽ പോയെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് പെൺകുട്ടി; മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം ക്ഷേത്രത്തിൽ പോയതെന്തിനാണെന്ന് ചോദിച്ച് പൊട്ടിത്തെറിച്ച് ദീപ രാഹുല്‍ ഈശ്വര്‍...

ആര്‍ത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച അനുഭവം തുറന്ന് പറഞ്ഞതിന് കടുത്ത വിമര്‍ശനം നേരിട്ട ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റിലെ നേര്‍ക്ക് നേര്‍ പരിപാടിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വറിന്‍റെ ഭാര്യ ദീപയുമായുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് പെണ്‍കുട്ടി അനുഭവം തുറന്ന് പറഞ്ഞത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആദ്യം രംഗത്തെത്തിയത് ശബരിമല തന്ത്രി കുടുംബത്തിലെ അംഗമായ രാഹുല്‍ ഈശ്വറാണ്. ഏത് വിധേനയും മല ചവിട്ടുന്ന സ്ത്രീകളെ തടയുമെന്നും ജെല്ലിക്കെട്ട് മാതൃകയില്‍ വിധിക്കെതിരെ പോരാടുമെന്നുമായിരുന്നു രാഹുലിന്‍റെ വാദം.
രാഹുല്‍ ഈശ്വറിന്‍റെ ഭാര്യയും അവതാരകയുമായി ദീപ രാഹുല്‍ ഈശ്വറും സമാനമായ വാദമായിരുന്നു മുന്നോട്ട് വെച്ചത്. എന്ത് വന്നാലും സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തങ്ങളും പോകില്ലെന്നും ഇവര്‍ പല വേദികളിലും ആവര്‍ത്തിച്ച് പ്രസംഗിക്കുകയാണ്.
നൈഷ്ഠിക ബ്രഹ്മചാരി എന്ന നിലയില്‍ യുവതികളുടെ സാന്നിധ്യത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കേണ്ട രീതിയിലാണ് ശബരിമലയിലെ പ്രതിഷ്ഠ എന്നാണ് ദീപയും വാദിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷ്ഠയുടെ വിശ്വാസം കാക്കുന്ന രീതിയില്‍ മാത്രമേ വിശ്വാസികള്‍ പെരുമാറാവൂ എന്നും ഇവര്‍ ആവര്‍ത്തിക്കുന്നുണ്ട്.
വിധി ഞങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. ഞങ്ങളാരും മലചവിട്ടാന്‍ പോകുന്നില്ല. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനു മെന്‍സസുമായിട്ടോ ബ്ലീഡിംഗുമായിട്ടോ യാതൊരു ബന്ധവുമില്ല. ബന്ധമുള്ളത് ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠയുമായിട്ടാണ്. ആ പ്രതിഷ്ഠയ്ക്ക് പ്രത്യേകമായ ഒരു സ്വഭാവമുണ്ട്. യുവതികള്‍ മുന്നില്‍ വരാന്‍ പാടില്ലാത്ത ഒരു പ്രതിഷ്ഠയാണ് അവിടെയുള്ളത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറരുതെന്നത് അവിടെയുള്ള പ്രതിഷ്ഠയുടെ ആവശ്യമാണ് എന്നാണ് ദീപ പലവേദികളിലും വാദിച്ചത്.
ആര്‍ത്തവുമായി ക്ഷേത്രപ്രവേശനത്തിന് ബന്ധമില്ലെന്ന് വാദിച്ച ദീപ പക്ഷേ ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയിരുന്നെന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഏഷ്യാനെറ്റിലെ നേര്‍ക്ക് നേര്‍ വേദിയില്‍ വെച്ച് ഉയര്‍ത്തിയത്. ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്‍റെ ശരീരം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം കേഷ്ത്രത്തില്‍ പോയതെന്നായി ദീപയുടെ മറുചോദ്യം. എന്നാല്‍ അത് തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് തന്നെയാണ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.
https://www.facebook.com/Malayalivartha
























