Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ എ ഗ്രേഡ് നേടിയത് രണ്ട് ഡി.സി.സി പ്രസിഡൻറുമാർ

22 DECEMBER 2018 02:12 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ തൃശൂർ ഡി.സി.സിക്ക് 'സി' റാങ്ക് മാത്രം. എ.ഐ .സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ സർവേയിൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഡി.സി.സികളെ എ, ബി, സി എന്നിങ്ങനെയാണ് തരംതിരിച്ചത്. തൃശൂരിന് പുറമെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളാണ് മോശം പ്രകടനം നടത്തുന്നതെന്ന് വിലയിരുത്തപ്പെട്ടത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിലാണ് ഡി.സി.സി പ്രസിഡൻറുമാരുടെ വാദഗതികൾ കൂടി വിലയിരുത്തി മാർക്കിട്ടത്. ആദ്യഘട്ടത്തിൽ പട്ടികയിൽ മികച്ചുനിന്ന തൃശൂർ പിന്നീട് താെഴ പോയി. പാർട്ടി സംവിധാനത്തിന് ശാസ്ത്രീയമായ പ്രവർത്തന രീതി നടപ്പാക്കിയ ജില്ലയാണ് തൃശൂർ. ഡി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ഹാജർ, യോഗത്തിന് എത്തിയില്ലെങ്കിൽ എസ്.എം.എസിലൂടെ സന്ദേശം, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പരിശീലനവും കൺട്രോൾ റൂമും തുടങ്ങി നിരവധി പദ്ധതികൾ ആദ്യം നടപ്പാക്കിയെന്ന തൃശൂർ ഡി.സി.സിക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവിയും ഗ്രൂപ് കലഹവുമാണ് പ്രശ്നമായത്. ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലാത്തതിനാൽ തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

ഡി.സി.സി പ്രസിഡൻറുമാർ തങ്ങളുടെ പ്രവർത്തനറിപ്പോർട്ട് എ.ഐ.സി.സിക്ക് സമർപ്പിച്ചതിന് പിന്നാലെ നടന്ന സർവേയിലാണ് ഇവരെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് മാർക്കിട്ടത്. രണ്ട് ഡി.സി.സി പ്രസിഡൻറുമാരാണ് ‘എ’ കാറ്റഗറിയിലുൾപ്പെട്ടത്- കോഴിക്കോട് അഡ്വ. ടി. സിദ്ദീഖും പാലക്കാട് വി.കെ. ശ്രീകണ്ഠനും. അഡ്വ. വി.വി. പ്രകാശ് (മലപ്പുറം), ബാബു ജോർജ് (പത്തനംതിട്ട), ജോഷി ഫിലിപ് (കോട്ടയം), അഡ്വ. എം. ലിജു (ആലപ്പുഴ), ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ (വയനാട്), സതീശൻ പാച്ചേനി (കണ്ണൂർ), അഡ്വ. ടി.ജെ. വിനോദ് (എറണാകുളം) എന്നിവരാണ് ‘ബി’ കാറ്റഗറിയിൽ വന്നത്. ടി.എൻ. പ്രതാപൻ (തൃശൂർ), അഡ്വ. ബിന്ദു കൃഷ്ണ (കൊല്ലം), നെയ്യാറ്റിൻകര സനൽ (തിരുവനന്തപുരം), ഹക്കീം കുന്നേൽ (കാസർകോട്), ഇബ്രാഹിംകുട്ടി കല്ലാർ (ഇടുക്കി) എന്നിവരെയാണ് തൃപ്തികരമല്ലാത്ത പ്രവർത്തനമെന്ന നിലയിൽ ‘സി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടി. സിദ്ദീഖിനെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിലേക്കും എം.ഐ. ഷാനവാസിെൻറ നിര്യാണത്തോടെ ഒഴിവ് വന്ന കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. വി.കെ. ശ്രീകണ്ഠൻ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനും സാധ്യതയേറി. ബി കാറ്റഗറിയിൽ ഉൾപ്പെട്ട അഡ്വ. വി.വി. പ്രകാശ്, വീട് 38 ലക്ഷം രൂപക്ക് പാർട്ടി ഓഫിസ് നിർമാണത്തിനായി വിറ്റ സതീശൻ പാച്ചേനി എന്നിവരും ദേശീയ നേതൃത്വത്തിെൻറ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറായിരിക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ടി.എൻ. പ്രതാപനായിരുന്നു തുടക്കത്തിൽ ‘എ’ കാറ്റഗറിയിലുണ്ടായിരുന്നത്.

എന്നാൽ, പിന്നീടങ്ങോട്ട് ഗ്രൂപ്പുകളുടെ നിസ്സഹകരണം മൂലം പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയാതിരുന്ന അദ്ദേഹം സ്ഥാനം രാജിവെക്കുകയാണെന്ന് കെ.പി.സി.സിയേയും എ.ഐ.സി.സിയേയും അറിയിച്ചിരുന്നെങ്കിലും സ്വീകരിച്ചിട്ടില്ല. ഇദ്ദേഹം തൃശൂർ, ചാലക്കുടി സീറ്റുകളിലൊന്നിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു. ഹക്കീം കുന്നേലും ഇബ്രാഹിംകുട്ടി കല്ലാറുമടക്കം സി കാറ്റഗറിയിൽ വന്നവർക്ക് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബിന്ദു കൃഷ്ണയെ എ.ഐ.സി.സി സെക്രട്ടറിയാക്കി ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയേക്കാം.

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പുനസംഘടന നടത്താന്‍ തീരുമാനിച്ചെങ്കിലും കെ.പി.സി.സിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും പൊതുമാനദണ്ഡ‍ം കൊണ്ടുവരാനും തീരുമാനിച്ചതോടെ കൂടെനില്‍ക്കുന്നവരെ തൃപ്തിപ്പെടുത്തി എങ്ങനെ പട്ടിക തയാറാക്കുമെന്നതാണ് എ,ഐ ഗ്രൂപ്പുകളെ അലട്ടുന്ന പ്രശ്നം.

പത്തൊന്‍പത് ജനറല്‍സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ െഎയും ഏഴ് പേര്‍ എയും. ഇനി പതിനാല് ജനറല്‍ സെക്രട്ടറിമാര്‍ മതിയെന്നാണ് പൊതുവെയുള്ള നിര്‍ദേശം. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് വിരലിലെണ്ണാവുന്നവരെ മാത്രമേ ശുപാര്‍ശ ചെയ്യാനാകു. മാനദണ്ഡങ്ങളുെട പരിധിയില്‍ നിന്ന് ഈ പേരുകള്‍ നിശ്ചയിക്കുകയായിരിക്കും രണ്ടു ഗ്രൂപ്പുകളുടേയും വെല്ലുവിളി. നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരെ പൂര്‍ണമായും തള്ളാനാകില്ല. മികച്ച പ്രവര്‍ത്തനം നടത്തിയ സെക്രട്ടറിമാരില്‍ കുറച്ച് പേര്‍ക്കെങ്കിലും പ്രമോഷനും നല്‍കണം. സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാരെ ഉള്‍ക്കൊള്ളിക്കണം. തയാറാക്കുന്ന പട്ടികയില്‍ തന്നെ യുവജന, വനിത, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തണം. അങ്ങനെ വരുമ്പോള്‍ സജീവമായ നേതാക്കളെപ്പോലും ഒഴിവാക്കേണ്ടിവരും. സെക്രട്ടറിമാരുടെ എണ്ണവും 33 ല്‍ നിന്ന് 28 ആയി കുറയ്ക്കണമെന്നാണ് നിര്‍ദേശം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെഗ്രൂപ്പുകളെ പിണക്കി പുനസംഘടന നടത്താന്‍ മുല്ലപ്പള്ളിക്ക് താല്‍പര്യമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends