ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്... ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല; സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ഞാൻ നിരാഹാരമിരിക്കും; ശബരിമലയിലേക്ക് ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ വനിത സംഘത്തെ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് നടന്നു കയറുന്നത് ഭക്തര്‍ തടഞ്ഞു. കാനനപാതയില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം അടക്കം നടത്തിയാണ് ഭക്തര്‍ ഇവരെ തടഞ്ഞത്. മനിതി സംഘത്തിലെ യുവതികള്‍ പമ്ബയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ശബരിമല ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നാണ് സംഘം വ്യക്തമാക്കുന്നത്. ഈ ഒരു സംഘർഷം നിലനിൽക്കെയാണ് ശബരിമല കയറാന്‍ വയനാട്ടില്‍നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. കോട്ടയത്തുനിന്നാണ് അമ്മിണി പുറപ്പെട്ടിരിക്കുന്നത്. പ്രതിഷേധകര്‍ യാത്ര തടഞ്ഞാല്‍ പമ്ബയില്‍ നിരാഹാരമിരിക്കുമെന്നും അമ്മിണി. ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറുമെന്നും അമ്മിണി പറഞ്ഞു. അതേസമയം ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വിയും വ്യക്തമാക്കി.
സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി ശെല്‍വി പറഞ്ഞു. മനീതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ തിരിച്ച് പോകില്ലെന്ന് ശെല്‍വി മാധ്യമങ്ങളോടും വ്യക്തമാക്കി. ഒപ്പം മനീതിയുടെ രണ്ടാമത്തെ സംഘവും പമ്ബയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രതിഷേധകരും പമ്ബയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മനീതി സംഘത്തെ തടഞ്ഞ് പമ്ബയില്‍ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.
അതേസമയം നിലയ്ക്കല്‍ മുതല്‍ പമ്ബ വരെയുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സുരക്ഷ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം ഒരു നടപടിക്ക് നീക്കം. ഈ മണ്ഡലകാലം ആരംഭിച്ച് ഏറ്റവും വലിയ തിരക്കാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. കൂടുതല് ആളുകള്‍ മല ചവിട്ടുന്നത് വന്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് നിരോധനം എന്നും വിവരമുണ്ട്. ഒരു മണിക്കൂറിന് ശേഷം സര്‍വ്വീസുകള്‍ പുനരാരംഭിക്കും. അതേസമയം ചെന്നൈയിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ മലകയറാനെത്തിയ സ്ത്രീകളെ തടഞ്ഞ് പമ്ബയില്‍ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















