എതിർപ്പുകളെ വകവയ്ക്കാതെ മലകയറാനെത്തിയ മനിതി സംഘത്തിൽ ഭിന്നത; വിശ്വാസികളുടെ പ്രതിഷേധത്തിൽ തിരികെ പോകാമെന്ന് പകുതിപ്പേർ; വിശ്വാസികൾ വിജയത്തിലേക്കോ?

ശബരിമല ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്ന് മനിത് സംഘം നേതാവ് ശെല്‍വി ഉറക്കെ പറയുമ്പോഴും മലകയറാനെത്തിയ യുവതീ സംഘത്തിൽ ഭിന്നത രൂപപ്പെടുകയാണ്. അയ്യപ്പ വിശ്വാസികളുടെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലകയറാനെത്തിയ ചില യുവതികളിൽ ഭയം കൂടുന്നുണ്ട്. അതുകൊണ്ടാകാം കുറച്ച്പേർ മടങ്ങിപോകാമെന്ന് പറയുന്നതും. എന്നാൽ സംഘത്തിലെ കുറച്ച്പേർ കൂടെ വരാനുണ്ട് അതുകഴിഞ്ഞ് നമുക്കൊരുമിച്ച് മലകയറാൻ ശ്രമം തുടരാമെന്നും പറഞ്ഞുകൊണ്ടാണ് സംഘത്തിലെ പിന്തിരിപ്പൻ യുവതികളെ അടക്കി നിർത്തിയേക്കുന്നത്. ഇത് വിശ്വാസികളുടെ വിജയം എന്നുതന്നെ പറയാവുന്നതാണ്.
അതേസമയം പോലീസ് ശെല്‍വിയുമായി നടത്തിയ അനുനയ ശ്രമം ഫലം കണ്ടില്ല. പോലീസ് സുരക്ഷ ഒരുക്കി സന്നിധാനത്ത് എത്തിക്കുന്നത് വരെ പമ്ബയില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുമെന്നാണ് ശെല്‍വിയുടെ നിലപാട്. ഇത് പോലീസുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്നും ഇവര്‍ പറയുന്നു. ശെല്‍വിയുമായി പമ്ബ സി ഐയാണ് ചര്‍ച്ച നടത്തിയത്.
അതേസമയം മനിതി സംഘത്തിന്റെ കീഴിലുള്ള കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്നും ശെല്‍വി പ്രതികരിച്ചു. രണ്ടാം സംഘം ഉടന്‍ എത്തുമെന്നും ഇവര്‍ വ്യക്തമാക്കി. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് സംഘത്തിലെ അംഗമായ തിലകവതിയും വ്യക്തമാക്കി. ഇത് തങ്ങളുടെ ഉറച്ച നിലപാടാണെന്നും ഇവര്‍ പറയുന്നു. രണ്ട് മണിക്കൂറായി മനിതി സംഘം പമ്ബയില്‍ കുത്തിയിരുപ്പ് പ്രതിഷേധം തുടരുകയാണ്.
എന്നാല്‍ മനിതി സംഘത്തിലെ ആരെയും മലകയറ്റാതെ ഭക്തര്‍ നാമജപ പ്രതിഷേധം ശക്തമാക്കി. പമ്ബയിലാണ് നാമജപ പ്രതിഷേധവും നടക്കുന്നത്. കാനന പാതയിലും നാമജപ പ്രതിഷേധവുമായി ഭക്തര്‍ തടിച്ചുകൂടിയിട്ടുണ്ട്. റോഡില്‍ കുത്തിയിരുന്നാണ് ഇവര്‍ ശരണം വിളിക്കുന്നത്.
ഇന്നലെ രാത്രി പമ്ബയിലെത്തിയ മനിതി സംഘം സന്നിധാനത്തേക്ക് നടന്നു കയറുകയായിരുന്നു ചെയ്തത്. പോലീസ് സുരക്ഷയിലായിരുന്നു ഇത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ യാത്ര അവസാനിപ്പിച്ചു. ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ സ്വയമെ കെട്ട് നിറയ്ക്കുകയായിരുന്നു. പതിനൊന്ന് അംഗ സംഘത്തിലെ ആറ് പേരാണ് കെട്ട് നിറച്ച് അയ്യപ്പ ദര്‍ശനത്തിനായി ഒരുങ്ങിയത്.
ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ എല്ലാവരും വിശ്വാസികളാണെന്ന് സെല്‍വി പ്രതികരിച്ചു. കെട്ടു നിറച്ച് മല ചവിട്ടുന്ന ആറ് പേര്‍ക്ക് സഹായമായാണ് മറ്റുള്ളവര്‍ എത്തിയതെന്നും, അവരും വിശ്വാസികളാണെന്നും സെല്‍വിപറഞ്ഞു. കമ്ബംമേട് ചെക് പോസ്റ്റ് വഴിയാണ് സംഘം പമ്ബയിലെത്തിയത്.
https://www.facebook.com/Malayalivartha






















