രണ്ടും കല്പിച്ച് മലകയറാനെത്തിയ യുവതി സംഘത്തിന്റെ മുട്ടുവിറയ്ക്കുന്നു... വിശ്വാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ പുലിപോലെ വന്നവർ എലിയെപോലെ പമ്പയിൽ തമ്പടിച്ചിരിക്കുകയാണ്; യുവതികൾക്കായി എട്ടിന്റെ പണിയുമായി പന്തളം കൊട്ടാരം ശബരിമല തന്ത്രി കണ്ഠര് രാജിവരുടെ കർശന നിർദ്ദേശം... ആചാരലംഘനം ഉണ്ടായാല്‍ ക്ഷേത്രത്തിന്റെ നടയടച്ച് മനിതികളെ ഓടിക്കും

ആചാരലംഘനം ഉണ്ടായാല്‍ ക്ഷേത്രത്തിന്റെ നടയടച്ചിടാന്‍ പന്തളം കൊട്ടാരം ശബരിമല തന്ത്രി കണ്ഠര് രാജിവര്‍ക്ക് നിര്‍ദേശം നല്‍കി. മനിതി സംഘം ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട സാഹചര്യത്തിലാണ് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കിയത്. രണ്ട് ദൂതന്മാര്‍ മുഖേന ഇന്ന് രാവിലെയാണ് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കിയത്. അതേസമയം ആചാരലംഘനം ഉണ്ടായാല്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റും വ്യക്തമാക്കി. ഇതുകൂടിയായപ്പോൾ രണ്ടും കല്പിച്ച് മലകയറാനെത്തിയ യുവതി സംഘത്തിന്റെ മുട്ടുവിറയ്ക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ അടുത്ത മനീതി സംഘത്തിൽപ്പെട്ടവരെ കാത്തിരിക്കുകയാണ് യുവതികൾ.
ശബരിമല ദര്‍ശനത്തിനായി മനിതി സംഘത്തിലെ പതിനൊന്ന് യുവതികള്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് പമ്ബയില്‍ എത്തിയതത്. പമ്ബയില്‍ നിന്നും കാനന പാതയിലൂടെ ഇവര്‍ ശബരിമലയിലേക്ക് നടന്ന് കയറുകയായിരുന്നു. തുടര്‍ന്ന് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് മനിതി സംഘം പമ്ബയിലെത്തി കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.
സംഘത്തിലെ നേതാവായ ശെല്‍വിയുമായി പോലീസ് അനുനയ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്ന് ശെല്‍വി പോലീസിനോട് വ്യക്തമാക്കി. തുടര്‍ന്ന് തന്റെ ഒപ്പം വന്നവരുടെ അടുത്തേക്ക് പോകണമെന്ന് ശെല്‍വി ആവശ്യപ്പെടുകയും ചെയ്തു. മനിതി അംഗങ്ങളായ അടുത്ത സംഘം ഉടന്‍ എത്തുമെന്ന് ശെല്‍വി വ്യക്തമാക്കുകയും ചെയ്തു. അതേസമയം കൂടുതല്‍ പ്രതിഷേധകരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മനീതി സംഘത്തെ തടഞ്ഞ് പമ്പയില്‍ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.
പമ്പയിലെത്തിയ മനിതി സംഘം സന്നിദാനത്തേക്ക് നടന്നു കയറുകയായിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായില്ല. ഇതോടെ സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘം വലിയ നടപന്തലിലേക്ക് യാത്ര തുടങ്ങിയത്.
തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.
ഇതിനിടെ പ്രതിഷേധവും ഭക്തജന തിരക്കും കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള ബസ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. അഭൂതപൂര്‍വ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ മല കയറുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം എന്നാണ് അറിയുന്നത്. ഒരു മണിക്കൂറിന് ശേഷം സര്‍വ്വീസ് വീണ്ടും ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























