യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുന്നു; പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. അപ്പാച്ചിമേടില്‍ വച്ചാണ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മല കയറിക്കൊണ്ടിരുന്ന യുവതികളെ തടഞ്ഞത്. പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിനെത്തിയ യുവതികളുമായി പൊലീസ് മുന്നോട്ട്. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുന്നു. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്. പ്രതിഷേധക്കാരും പൊലീസുമായി ഇപ്പോള്‍ സംഘര്‍ഷം നടക്കുന്നു.
ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് ശബരിമലയില്‍ ദര്‍ശനത്തിനായി ഇവര്‍ എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. പമ്പയില്‍ വച്ച് പൊലീസുമായി വീണ്ടും സംസാരിച്ചതിനെ തുടര്‍ന്ന് യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.
അപ്പാച്ചിമേട് വരെ ഇരുവര്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇതു കഴിഞ്ഞാണ് പ്രതിഷേധക്കാരെത്തി യുവതികളെ തടഞ്ഞത്. സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേക്കെത്തുന്നുണ്ട്. അതേസമയം എന്ത് വന്നാലും സന്നിധാനത്ത് എത്തുമെന്നും സംരക്ഷണം തരേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും മലചവിട്ടാനെത്തിയ യുവതികള്‍. നിലയ്ക്കല്‍ പൊലീസ് വളരെ സുരക്ഷിതമായി ഇവിടംവരെ എത്തിച്ചു. തുടര്‍ന്നും സംരക്ഷണം തരുമെന്നാണ് കരുതുന്നതെന്നും കേരള സര്‍ക്കാരിലും കേരള പൊലീസിലും വിശ്വാസമുണ്ടെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. ശരണംവിളി ആക്രോശങ്ങളുമായി ഇവര്‍ക്കെതിരെ പ്രതിഷേധക്കാര്‍ എത്തിയത്. ഇവരെ വഴിതടയുകയും ചെയ്തു. തുടര്‍ന്നായിരുന്നു യുവതികള്‍ മാധ്യമങ്ങളോട് എന്ത് വന്നാലും തങ്ങള്‍ മലചവിട്ടുമെന്ന് വ്യക്തമാക്കിയത്.
ഇന്നലെയും ഇന്നുമായി സന്നിധാനത്ത് വന്‍ തീര്‍ഥാടക തിരക്കാണ് ഉളളത്.ഇതോടെ യുവതികള്‍ എത്തുമ്പോള്‍ സുരക്ഷയ്ക്കായി എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇന്നലെ ചെന്നൈയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയെങ്കിലും പ്രതിഷേധക്കാരുടെ അക്രമത്തെ തുടര്‍ന്ന് മല കയറാതെ തിരിച്ചു പോയിരുന്നു.
പമ്പയില്‍ ആറ് മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തിയതിന് ശേഷമാണ് ഇവര്‍ ഇന്നലെ മല കയറാതെ തിരിച്ചുപോയത്. പ്രതിഷേധം നടത്തി.
https://www.facebook.com/Malayalivartha























