കേരളത്തിലെ സിങ്കവും,പുലിയും നേർക്കുനേർ:- സിബിഐ ഡയറക്ടർ നിയമനത്തിനുള്ള പട്ടികയിൽ ലോക്നാഥ് ബെഹ്റയും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും

സിബിഐ ഡയറക്ടര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും. 1983- 84- 85 ബാച്ചുകളിലുള്ളവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 20 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. സിബിഐയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനോടു തികഞ്ഞ കൂറുള്ളവരെ മാത്രമേ ഡയറക്ടർ സ്ഥാനത്തു നിയമിക്കുകയുള്ളൂ.
എസ്പി, ഡിഐജി റാങ്കുകളിൽ ബെഹ്റ 10 വർഷം സിബിഐയിൽ ജോലി ചെയ്തിരുന്നു. ഋഷിരാജ് സിങ് അഞ്ചുവർഷമാണു സിബിഐയിൽ പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ വിവിധ ഏജൻസികളിൽ ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിനു കേന്ദ്രസർക്കാർ നേരത്തേ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഋഷിരാജ് സിങ് മാത്രമേയുള്ളൂ. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്നാണു സിങ് ഇടം നേടിയത്.
കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയെയും മറികടന്നായിരുന്നു ഋഷി രാജ് സിംഗിന്റെ മുന്നേറ്റം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ മനസ്സും ഋഷിരാജ് സിംഗിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ മികച്ച പദവികൾ ഋഷിരാജ് സിംഗിനെ തേടിയെത്തുമെന്നുള്ളത് ഉറപ്പായിരുന്നു. സിബിഐയിൽ പ്രവർത്തിച്ച മുൻ പരിചയമാണ് ഋഷിരാജ് സിംഗിന് തുണയാണ്. സസ്‌പെൻഷനിലായിരുന്നു ജേക്കബ് തോമസിന് ലിസ്റ്റിൽ ഇടം കിട്ടില്ലെന്ന് അപ്പോൾ തന്നെ ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ പട്ടികയിൽ പ്രധാന സ്ഥാനത്ത് ലോക് നാഥ് ബെഹ്‌റ എത്തുമെന്ന് സൂചനയുണ്ടായിരുന്നു.
തുടർന്ന് മുതിർന്ന ഐപിഎസുകാരുടെ രണ്ട് പട്ടികയാണ് പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനായി കേന്ദ്രം തയ്യാറാക്കിയത്. ജേക്കബ് തോമസിനെ രണ്ടിലും ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാൻ അർഹതയുണ്ടായിരുന്നു. പട്ടികയിൽ അഞ്ചാമനായിരുന്നു സിങ്. രണ്ടാമത്തെ പട്ടികയിൽ നാലാം സ്ഥാനക്കാരനായിരുന്നു ബെഹ്‌റ. ഈ പട്ടികയിലുള്ളവർ ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരായിരുന്നു. കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ നിയമിക്കപ്പെടാനുള്ള പട്ടികയിൽ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരുന്നു.
നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ സർക്കാർ സിങ്ങിനെ പരിഗണിച്ചിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്‌റയ്ക്കു തന്നെ ഈ കസേരയും നൽകി. അതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും വെല്ലുവിളിക്ക് മുതിർന്നില്ല. കേന്ദ്രസർക്കാരുമായും സിങിന് നല്ല അടുപ്പമുണ്ടായിരുന്നു. ഇതും കേന്ദ്ര പട്ടികയിൽ പ്രതിഫലിച്ചു.
മെറിറ്റും സീനിയോറിറ്റിയും പരിശോധിച്ചാണു പട്ടിക തയാറാക്കുന്നത്. സർവീസിലുടനീളമുള്ള വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടും പരിശോധിക്കും. ഈ റിപ്പോർട്ട് ഋഷിരാജ് സിങിന് പൂർണ്ണമായും അനുകൂലമായിരുന്നു. ജേക്കബ് തോമസിന് എതിരായിരുന്നു ഇത്. സംസ്ഥാന സർക്കാരിന്റെ ശത്രുതയാണ് ഇതിന് കാരണമായത്. പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്‌റ നേരത്തെ സിബിഐയിലും എൻഐഎയിലും പ്രവർത്തിച്ചിരുന്നു. എൻഐഎയിൽ നിന്ന് കേരളാ കേഡറിലേക്ക് ബെഹ്‌റയെ മടക്കി അയക്കുകയും ചെയ്തു. ഇതാണ് ബെഹ്‌റയെ ആദ്യ പട്ടികയിൽ നിന്ന് മാറ്റി നിർത്താൻ കാരണം. പിന്നീട് ബെഹ്‌റയും കേന്ദ്ര ഡെപ്യൂട്ടേഷൻ നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
1983,84,85 ബാച്ചുകളിലുള്ളവരെ ഉൾപ്പെടുത്തി തയാറാക്കിയ 20 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ലോക്നാഥ് ബെഹ്റയും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും ഉള്ളത്. സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവയിൽ ഡയറക്ടർ ജനറലിനെ നിയമിക്കുന്നത് ഈ പട്ടികയിൽനിന്നാണ്. സിങ്ങിനെ തിരഞ്ഞെടുക്കുന്ന സമയത്തു ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമനത്തിന് അർഹതയുള്ളവരുടെ രണ്ടാം പട്ടികയിലായിരുന്നു ബെഹ്റ.
https://www.facebook.com/Malayalivartha

























