Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ടോമിൻ ജെ തച്ചങ്കരിയും ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു; ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിച്ചു

14 JANUARY 2019 03:03 PM IST
മലയാളി വാര്‍ത്ത

കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു. ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിക്കുകയാണ് ചെയ്തത്.

ജ്യോതിലാൽ വിളിക്കുന്ന യോഗങ്ങൾക്ക് ടോമിൻ ജെ തച്ചങ്കരി പങ്കെടുക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. ഐ എ എസുകാരും ഐ പി എസുകാരും തമ്മിൽ സെക്രട്ടേറിയറ്റിൽ ഒരു പടലപിണക്കം നിലവിലുണ്ടെങ്കിലും തച്ചങ്കരിയുടെ നിസഹകരണം അത്തരമൊരു പടലപിണക്കത്തിന്റെ ഭാഗമല്ല. കേരള സെക്രട്ടേറിയറ്റിൽ തച്ചങ്കരി ബഹുമാനിക്കുന്നത് മുഖ്യമന്ത്രിയെ മാത്രമാണ്. മുഖ്യമന്ത്രിയുമായുള്ള ഊഷ്മള ബന്ധം പരമാവധി ഉപയോഗിക്കുകയാണ് അദ്ദേഹം. ഗതാഗതമന്ത്രി വിളിക്കുന്ന യോഗങ്ങളിലും തച്ചങ്കരി പങ്കെടുക്കാറില്ല. താൻ ഗതാഗതമന്ത്രിയെ അനുസരിക്കേണ്ട കാര്യമില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥനായതിനാൽ താൻ മുഖ്യമന്ത്രിയെ അനുസരിച്ചാൽ മതിയെന്നാണ് തച്ചങ്കരിയുടെ നിലപാട്.

കൈരളി ടി വി യുടെ രൂപീകരണവേളയിൽ തുടങ്ങിയതാണ് തച്ചങ്കരിയും പിണറായിയും തമ്മിലുള്ള ബന്ധം. കൈരളി ചാനലിന് ക്യാമറയും മറ്റും ന്യായ വിലയ്ക്ക് വാങ്ങിനൽകിയത് തച്ചങ്കരിയാണ്.

കെ എസ് ആർ റ്റി സി ക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ദിവസവും നിരവധി ഷെഡ്യൂളുകൾ വെട്ടികുറയ്ക്കുന്നു. മൂന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് അനുവദിക്കുന്നത്. മൂന്ന് ബസിൽ യാത്ര ചെയ്യേണ്ട ജനം ഒരു ബസിൽ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും വരുമാനം വർധിക്കും. ബസുകൾ ഓപ്പറേറ്റ് ചെയ്യാതിരിക്കുന്നത് വഴി വൻ ലാഭവും കൈവരുന്നു. ദീർഘദൂര സർവീസുകൾ നിരന്തരം കാൻസൽ ചെയ്യുന്നതിനെ കുറിച്ച് പരാതി ഉയർന്നാൽ അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തച്ചങ്കരി ആണയിടും. ഇതിനെതിരെ മന്ത്രിക്ക് ലഭിക്കുന്ന പരാതികൾ പോലും തച്ചങ്കരി കീറി കൊട്ടയിലിടും എന്നാണ് കേൾക്കുന്നത്.

കണ്ടക്ടർമാരെ പി എസ് സി വഴി നിയമിച്ചപ്പോൾ ദൂരെയുള്ള സ്ഥലങ്ങളിൽ നിയമനം ലഭിച്ചത് മന്ത്രിയുടെ ഓഫീസിൽ നിന്നും ശുപാർശ ചെയ്തവർക്കാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ എല്ലാ ശുപാർശകളും തച്ചങ്കരി അവഗണിച്ചു. മന്ത്രിയുടെ ശുപാർശയുള്ളവരെ നന്നായി കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവും തച്ചങ്കരി കീഴുദ്യോഗസ്ഥർക്ക് നൽകിയിരുന്നു. അതേസമയം മുഖ്യമന്ത്രി നൽകിയതെല്ലാം അദ്ദേഹം അനുസരിച്ചു.

ജീവനകാർക്ക് ശമ്പളം വർധിപ്പിക്കണമെന്ന ഫയലിൽ സർക്കാർ ഉടക്കിടാൻ കാരണവും തച്ചങ്കരി തന്നെയാണ്. തച്ചങ്കരിയെ മാറ്റാൻ മന്ത്രി ചരടുവലിച്ചിട്ടും നടക്കുന്നില്ല. തച്ചങ്കരിയെ നിയമിക്കാൻ പോലീസിൽ തസ്തികയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാൽ തച്ചങ്കരിയെ തിരിച്ചെടുക്കാൻ കേരള പോലീസ് ഒരുക്കമല്ലെന്നാണ് കേൾവി. തച്ചങ്കരി കരുതലോടെയാണ് കെ എസ് ആർറ്റിസിയിൽ തുടരുന്നത്. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ പിടുത്തം വീഴുമെന്ന് തച്ചങ്കരിക്കറിയാം. കെ എസ് ആർറ്റി സിയിൽ തന്നെ മന്ത്രി ചാരൻമാരെ നിയമിച്ചിട്ടുണ്ട്. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ തച്ചങ്കരിയെ പിടിക്കാം എന്ന ധാരണയിലാണ് മന്ത്രി.

പുതിയ ബസുകൾ വാങ്ങാൻ തച്ചങ്കരി അനുവദിക്കുന്നില്ലെന്ന ആക്ഷേപവും സത്യമാണ്. ബസ് വാടകക്ക് എടുക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യം.ഇതിന് പിന്നിൽ മറ്റ് ചില താത്പര്യങ്ങൾ ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. തച്ചങ്കരിയുടെ ഓരോ പ്രവർത്തനത്തെ കുറിച്ചും നിരവധി വിവരാവകാശങ്ങളാണ് കോർപ്പറേഷനിൽ ലഭിക്കുന്നത്. വിവരം അറിയാൻ ആഗ്രഹിക്കുന്നവർക്ക് പിന്നിൽ സ്വാർത്ഥ താത്പര്യകാരുണ്ടെന്നാണ് തച്ചങ്കരിയുടെ അക്ഷേപം. വരും ദിവസങ്ങളിൽ വിവാദം കൊഴുക്കുകയേയുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (8 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends