പ്രളയം സംഹാരതാണ്ഡവമാടിയപ്പോഴും ആചാരങ്ങൾ കൈവിടാതെ അന്ന് നിറപുത്തരിയുമായി പ്രളയപമ്പ നീന്തിക്കടന്ന് ബിനുവും സുഹൃത്തും:- ശബരിമലയിൽ നിന്നും മുണ്ടക്കയം വഴി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് നിലംപൊത്തിയ വീട്: ഒടുവിൽ ആ ത്യാഗത്തിന് അയ്യപ്പൻ നൽകിയ സമ്മാനം പുത്തൻവീട്- കൈത്താങ്ങായി ജോയി ആലുക്കാസ്

കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിലും ആചാരം കൈവിടാതെ ശബരിമലയിൽ നിറപുത്തരിയുമായെത്തിയ ബിനുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പമ്പയിൽ ജലനിരപ്പ് കൂടിയപ്പോൾ ശബരിമല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സമയത്തായിരുന്നു പമ്പയില്‍ നിന്നും ബിനുവും സുഹൃത്തും നെല്‍ക്കതിരുമായി പമ്പയ്ക്ക് കുറുകെ കെട്ടിയ വടത്തില്‍ പിടിച്ച് നീന്തി മറുകരയെത്തിയ ശേഷം ട്രാക്ടറില്‍ സന്നിധാനത്തെത്തിയത്. ഈ നെല്‍ കതിരുകള്‍ ഉപയോഗിച്ച് കൃത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകള്‍ നടത്തുകയായിരുന്നു. പക്ഷെ ചടങ്ങുകൾക്ക് ശേഷം സന്നിധാനത്ത് നിന്നും മുണ്ടക്കയം വഴി വീട്ടിലേക്ക് മടങ്ങിയ ബിനു കണ്ടത് കനത്ത മവയിൽ നിലം പൊത്തിയ വീടായിരുന്നു.
പക്ഷെ അയ്യപ്പന് വേണ്ടിയുള്ള ആ ത്യാഗത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ആലുക്കാസ് ഗ്രൂപ്പ്. അയൽക്കാരി അടയ്ക്കനാട്ട് സുബി ജോയ് ആലുക്കാസിൽ അറിയിച്ചതിനെത്തുടർന്ന് ഭവന പദ്ധതിയിലെ ആദ്യ വീട് ബിനുവിനു നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.
ബിനുവിന്റെ വീട്ടിലെ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടു നിർമിച്ചുനൽകുന്നത്. ശിലാസ്ഥാപനം മാൾ ഓഫ് ജോയി മാനേജർ റോജു മാത്യു നിർവഹിച്ചു. അഞ്ചു ലക്ഷമാണു ചെലവ്. പ്രതിനിധികളായ ദീപു ഏബ്രഹാം, എസ്. സതീഷ്, കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, വാർഡ് അംഗങ്ങളായ സൂസമ്മ രാജു, അനീഷ് വാഴയിൽ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























