ചരിത്രം കുറിച്ചു കൊണ്ട് അഗസ്ത്യർ മലയിലും സ്ത്രീകൾ പ്രവേശനം നടത്തി

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ചരിത്രം കുറിച്ച് കൊണ്ട് അഗസ്ത്യർ മലയിലും പ്രവേശനം നടത്തി സ്ത്രീകൾ. അഗസ്ത്യർ മലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ നേരിയ പ്രതിഷേധം ആദിവാസി ഗോത്രസഭ ഉയർത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക് പോയി.മലയിലെ പൂജയ്ക്കും ഇത്തവണ വനംവകുപ്പ് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അഗസ്ത്യാർ മലയിലേക്കുള്ള ചരിത്ര യാത്ര ആരംഭിച്ചു.
വിശ്വാസത്തിന്റെയും പ്രായോഗികതയുടെയും പേരിലുള്ള സ്ത്രീ വിലക്കിനെ ൈഹക്കോടതി റദാക്കിയ ശേഷമുള്ള ആദ്യ സ്ത്രീ പ്രവേശനമാണിത്. ആദ്യ സീസണിൽ തന്നെയാണ് ആദ്യ സംഘത്തിലുള്ള ഒരു യുവതി മലയിലേക്ക് തിരിച്ചത്. പ്രതിരോധ വകുപ്പ് തിരുവനന്തപുരം വക്താവ് ധന്യാ സനലാണ് ചരിത്രത്തിലേക്ക് കടക്കുന്നത്.കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ധന്യ സനല്‍. നിലവില്‍ പ്രതിരോധവകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്. മഞ്ചേരി സ്വദേശിനിയാണ് ധന്യ . സിവില്‍ സര്‍വ്വീസ് പരിശീലന കാലത്ത് ട്രക്കിങ്ങില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയ ആളാണ്. നഴ്സിങ് മേഖലയില്‍ നിന്നായിരുന്നു സിവില്‍ സര്‍വീസ് രംഗത്തേക്ക് ധന്യ എത്തുന്നത്.
ദൈനം ദിനം നൂറ് പേരെന്ന നിലയില്‍ 47 ദിവസം നീളുന്ന സീസണില്‍ 4700 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത് . കോടതി ഉത്തരവ് പ്രകാരം ആർക്കും പൂജക്ക് അനുവാദമില്ല. 23 കിലേ മീറ്റര്‍ നീളുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമെങ്കിലും എടുക്കും . വരും ദിവസങ്ങളിൽ നൂറ് സ്ത്രീകള്‍ എത്തുമെന്നാണ് റിപ്പോർട്ട് .
ആദിവാസി ഗോത്ര മഹാസഭ സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ആചാര ലംഘനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ദുര്‍ഘടമായ ട്രക്കിങ് പാത ആയതുകൊണ്ടാണ് ഇത്രയും കാലം സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
https://www.facebook.com/Malayalivartha

























