ആ കുട്ടിക്കല്യാണ വീഡിയോ പകർത്തിയത് ഏഴ് മാസങ്ങൾക്ക് മുമ്പ്:- വരനും വധുവും' പിണങ്ങിപ്പിരിഞ്ഞതോടെ പണികൊടുത്തത് വരന്റെ സുഹൃത്ത്: കല്യാണ വേദിയായി മാറിയത് വധു'വിന്റെ സ്‌കൂളിനു പിന്നിലെ പറമ്പ്- സോഷ്യൽ മീഡിയയിൽ ടെലിഫിലിം എന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത്...

സോഷ്യൽ മീഡിയയിൽ ടെലിഫിലിമിന് വേണ്ടി ചിത്രീകരിച്ചതെന്ന പേരിൽ പ്രചരിച്ച കുട്ടിക്കല്യാണ വീഡിയോ പകർത്തിയത് ഏഴ് മാസങ്ങൾക്ക് മുമ്പ്. കമിതാക്കൾ തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ വിഡിയോഗ്രാഫറായി നിന്ന സുഹൃത്ത് മറ്റ് സുഹൃത്തുക്കൾക്ക് ഈ വീഡിയോ അയച്ചതോടെയാണ് ദൃശ്യങ്ങൾ പുറത്താകാൻ കാരണമായത്.
ചെറുക്കന്‍ പ്ലസ് ടുവിനും പെണ്‍കുട്ടി പത്താം ക്ലാസിലും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്. 'വധു'വിന്റെ സ്‌കൂളിനു പിന്നിലെ പറമ്പായിരുന്നു കല്യാണ വേദി. വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചത് 'വരന്റെ' സുഹൃത്തും. ഇയാളാണ് കമിതാക്കള്‍ തെറ്റിപ്പിരഞ്ഞ ശേഷം സഹപാഠികള്‍ക്ക് വീഡിയോ അയച്ചു കൊടുത്തത്. പിന്നാലെ ഇത് വാട്സപ്പിലും ഫേസ് ബുക്കിലു വൈറലായി. കേസില്‍ സാക്ഷിയാണ് ഈ 'വീഡിയോഗ്രാഫര്‍'.
വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വരനായ സഹപാഠിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ കുന്നത്തുനാട് പൊലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി വിദ്യാര്‍ത്ഥിക്ക് നോട്ടീസും നല്കി. ഇനി കൗണ്‍സലിംഗ് നടപടികള്‍ക്കു ശേഷം സാക്ഷി വിസ്താരമുള്‍പ്പടെ നടക്കും.
തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചാണ് താലികെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രണ്ടാഴ്ച മുമ്ബാണ് സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയെ ആണ്‍കുട്ടി താലി കെട്ടി നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനെതിരെ കേരള പൊലീസിന്റെ സൈബര്‍ സെല്‍ മുന്നറിയുപ്പുമായി രംഗത്തെത്തിയപ്പോഴേക്കും സംഗതി വൈറലായി പടര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























