കൊച്ചി മനുഷ്യക്കടത്ത്; നിർണ്ണായക തെളിവുകൾ പുറത്ത്; ലക്‌ഷ്യം ഓസ്‌ട്രേലിയ ;സംഘത്തിലുണ്ടായിരുന്നത് നാലപതിലധികം പേർ

കൊച്ചി മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെ എന്ന് സാധൂകരിക്കുന്ന നിര്‍ണായകമായ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘമുള്‍പ്പെടെ നാല്‍പ്പതില്‍ അധികം പേര്‍ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചില്‍ ആറ് ദിവസം തങ്ങിയെന്നാണ് വിവരം.ഇവരുടെ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും യാത്രാരേഖകള്‍ അടക്കമുളളവ കണ്ടെടുത്തു.
ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്പായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു. 12000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ചാണ് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്.ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്.
ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലെ അഞ്ച് പേരുടെ രേഖകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം പുറംകടലില്‍ ബോട്ട് കണ്ടെത്തിയാല്‍ തിരികെ എത്തിക്കാന്‍ പൊലീസ് കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച് സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി. മുനമ്ബം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.
തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.
ശനിയാഴ്ച മുനമ്പത്ത് ഹാര്‍ബറിനോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പിൽ 19 ബാഗുകള്‍ കണ്ടെത്തിയതാണ് മനുഷ്യക്കടത്ത് കേസിന് ആധാരമായത്. ബാഗില്‍ സ്ത്രീകളുടെയും കുട്ടികളുടേതും ഉള്‍പ്പടെയുള്ള വസ്ത്രങ്ങളും രേഖകളും വിമാന ടിക്കറ്റുകളും ഉണക്കിയ പഴങ്ങളും,പാക്കറ്റ് ശീതളപാനീയങ്ങളും,വെള്ളവും ഉള്‍പ്പെടെ കണ്ടെത്തിയതോടെ വടക്കേക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇവരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവര്‍ ബോട്ട് ലാന്റിംഗ് സെന്റര്‍ വരെ എത്തിയിരുന്നൂവെന്നും എന്നാല്‍ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്നും പൊലീസ് പറയുന്നു.
2015-ല്‍ സമാനമായ സാഹചര്യത്തില്‍ 14 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ നീക്കം നേരത്തെ കണ്ടെത്തിയ പൊലീസ് 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു.അഭയാര്‍ത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
ബോട്ട് വില്‍പ്പന നടത്തുന്ന ബ്രോക്കര്‍മാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോസ്റ്റ് ഗാര്‍ഡും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാല്യങ്കരയിലെ ബോട്ട് കടവില്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്േ്രടലിയ, ന്യസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























