മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാർക്കും നോട്ടിസ് അയയ്ക്കാൻ ലോകായുക്തയുടെ ഫുൾ ബെഞ്ച് ഉത്തരവിട്ടു

കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറിന്റെ ഹർജിയിലാണ് ഉത്തരവ്. ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് അല്ലാത്തതിനാൽ ചട്ടപ്രകാരമേ വിനിയോഗിക്കാൻ പാടുള്ളുവെന്നു ഹർജിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ലോകായുക്തയുടെ ഇത്തരത്തിലൊരു നോട്ടീസ്. ബജറ്റിൽ അനുവദിച്ച തുക സർക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ലോകായുക്ത തയാറായില്ല.
ഇടതുപക്ഷ നേതാക്കൾക്കും അണികൾക്കും തുക തന്നിഷ്ടപ്രകാരം വിതരണം ചെയ്യുന്നു എന്നാണ് ഹർജിക്കാരന്റെ മുഖ്യ പരാതി. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ, ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോൾ അപകടത്തിൽ മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസനിധിയിൽ നിന്നു ലക്ഷങ്ങൾ അനുവദിച്ചുവെന്നാണു പരാതി. ഇതൊന്നും മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാഞ്ഞതിനാൽ ഭാഗ്യത്തിന് വി.എസ്.സുനിൽ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാൽ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും ഒഴിവാക്കിയാണ് ഹർജി.
ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെക്കുറിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടർന്നാണു ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രൻ, എ.കെ.ബഷിർ എന്നിവരടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടത്.കേസ് ഇനി ഫെബ്രുവരി 15 നു പരിഗണിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ലോകായുക്തക്ക് മുന്നില്‍ ഹരജി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും പൊതുപ്രവര്‍ത്തകനുമായ ആര്‍.എസ് ശശികുമാറാണ് ഹരജി നല്‍കിയത്.
എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ സ്വകാര്യകടങ്ങളായ കാര്‍ വായ്പയും സ്വര്‍ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പൊലിസുകാരന്റെ കുടുംബത്തിന് നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മന്ത്രിസഭാ തീരുമാനപ്രകാരം നല്‍കിയത് അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണ്. ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് സമർപ്പിച്ചത്.
https://www.facebook.com/Malayalivartha

























