Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആറ്റങ്ങലിനെചൊല്ലി എന്‍.ഡി.എയില്‍ കൂട്ടയടി. ആറ്റിങ്ങല്‍ വിടില്ലെന്ന് ബി.ജെ.പി. കിട്ടിയേതീരൂവെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എയില്‍ തര്‍ക്കം കൊഴുക്കുമ്പോഴും ഈ സീറ്റിന് കണ്ണുംനട്ട് നേതാക്കളും രംഗത്ത്

15 JANUARY 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആറ്റങ്ങലിനെചൊല്ലി എന്‍.ഡി.എയില്‍ കൂട്ടയടി. ആറ്റിങ്ങല്‍ വിടില്ലെന്ന് ബി.ജെ.പി. കിട്ടിയേതീരൂവെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എയില്‍ തര്‍ക്കം കൊഴുക്കുമ്പോഴും ഈ സീറ്റിന് കണ്ണുംനട്ട് നേതാക്കളും രംഗത്തുണ്ട്. ഇക്കുറി വിജയിച്ചുകയറാന്‍ കഴിയുന്ന സീറ്റായാണ് ആറ്റിങ്ങലിനെ ബി.ജെ.പി കരുതുന്നത്. അതുകൊണ്ടുതന്നെ ആ മണ്ഡലത്തിന് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അവര്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. തങ്ങള്‍ക്ക് ഏറെ വേരുകളുള്ള മണ്ഡലമാണിതെന്നാണ് അവരുടെ അവകാശവാദം. എസ്.എന്‍.ഡി.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍ മണ്ഡലം. വോട്ടര്‍മാരില്‍ ഭൂരിഭാഗവും ഈഴവസമുദായംഗങ്ങളുമാണ്. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന ചിന്തയാണ് ബി.ഡി.ജെ.എസിനുള്ളത്. അതുകൊണ്ട് ആറ്റിങ്ങല്‍ സീറ്റ് വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ഡി.ജെ.എസ്.
സിറ്റ് ലഭിച്ചാല്‍ ബി.ഡി.ജെ.എസിന്റെ എല്ലാമെല്ലാമായ തുഷാര്‍ വെള്ളാപ്പള്ളിയെതന്നെ അവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. മത്സരരംഗത്തേക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ആറ്റിങ്ങല്‍ മണ്ഡലമാണെങ്കില്‍ അതില്‍ അദ്ദേഹം മാറ്റം വരുത്തിയേക്കും. വിജയിച്ചുകയറുകയും വീണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലും അദ്ദേഹത്തിനുണ്ട്.
എന്നാല്‍ ആറ്റിങ്ങല്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.ബി.ഡി.ജെ.എസിന്റെ കൂടി പിന്തുണയോടെ ആ സീറ്റ് വിജയിച്ചുകയറാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതിനായി വെള്ളാപ്പള്ളി നടേശനുകൂടി തല്‍പ്പര്യമുള്ള മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വെള്ളപ്പാള്ളിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം ലഭിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം വെള്ളാപ്പള്ളിക്കും മറ്റും പ്രിയങ്കരനാണെന്ന് ബി.ജെ.പി കരുതുന്നു. മാത്രമല്ല, ഈഴവസമുദായംഗവും കൂടിയായ അദ്ദേഹം നല്ല മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണെന്നും അവര്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ കുറേനാളായി ബി.ജെ.പി പ്രത്യേകം ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പ്രവര്‍ത്തകരുമായി നേരിട്ട് ആശയവിനിമയം നടത്തുക വരെ ചെയ്തിട്ടുണ്ട്. മാത്രമല്ല, ശിവഗിരിയുടെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം എടുത്തുകൊണ്ട് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം ആ മണ്ഡലം പിടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്.
ശബരിമല വിഷയവും കൂടി സജീവമായി നില്‍ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ഇതൊക്കെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. തര്‍ക്കമുണ്ടാക്കാതെ ബി.ഡി.ജെ.എസ് ഒപ്പം നിന്നാല്‍ വിജയം സുനിശ്ചിതമാണെന്ന് അവര്‍ വിലയിരുത്തുന്നു. എന്നാല്‍ തങ്ങളുടെ ശക്തിയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കേണ്ടതിലെ്ന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. തങ്ങള്‍ക്കാണ് മണ്ഡലത്തില്‍ ഏറെ ശക്തിയുള്ളത്. ആ ശക്തി തങ്ങള്‍ക്കാണ് ഉപകരിക്കേണ്ടത്. അതിന് ബി.ജെ.പി പിന്തുണ നല്‍കുകയാണ് വേണ്ടത്. ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നതുപോലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിക്ക് അവര്‍ വോട്ടുചെയ്യുമെന്ന് കരുതാനുമാവില്ല. ആ സാഹചര്യത്തില്‍ വിജയിച്ചുകയറാമെന്ന് ഉറപ്പുള്ള മണ്ഡലം വാശിയുടെ പേരില്‍ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.
എന്‍.ഡി.എ വളരെ ശ്രദ്ധയോടെ മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും ഇടതുമുന്നണിക്ക് ഒരു കുലുക്കവുമില്ല. വെറും സാമുദായികാടിസ്ഥാനത്തിലല്ല ആറ്റിങ്ങല്‍ മണ്ഡലത്തെ കാണേണ്ടതെന്നാണ് അവരുടെ നിലപാട്. കേരളത്തില്‍ രാഷ്ട്രീയമായി മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. അതിനെ വെറും സാമുദായികമാക്കി മാറ്റിക്കൊണ്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് എന്‍.ഡി.എയും യു.ഡി.എഫും ശ്രമിക്കുന്നത്. മത്സരം രാഷ്ട്രീയത്തില്‍ നിന്നും സാമുദായികമായി മാറുമ്പോള്‍ മാത്രമേ അവിടെ ഇക്കൂട്ടര്‍ക്ക് വിജയിക്കാനാകൂ. രാഷ്ട്രീയമത്സരം നടക്കുന്ന മണ്ഡങ്ങളില്‍ തങ്ങളെ പരാജയപ്പെടുത്താന്‍ ഇത്തരം ശക്തികള്‍ക്ക് കഴിയില്ല. അതുകൊണ്ട് എന്തുവിലകൊടുത്തും ഇവിടെ രാഷ്ട്രീയമത്സരത്തിന് തന്നെ വഴിയൊരുക്കുമെന്നാണ് സി.പി.എമ്മിന്റെ നിലപദാട്. സി.പി.എമ്മിന് ഏറെ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ കുറേക്കാലമായി ആ അടിത്തറ ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. തൊഴിലാളികളും അതുപോലെയുള്ള വിഭാഗങ്ങളും കൂടുതലുള്ള മണ്ഡലമാണത്. അുതന്നെയാണ് അവരുടെ നേട്ടവും. അതുകൊണ്ടുതന്നെ ഇക്കുറി ആറ്റിങ്ങലില്‍ തീപാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (2 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (3 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (11 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (11 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (12 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (12 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends