വീണ്ടും മനുഷ്യ കടത്തോ? എറണാകുളം മുനമ്പത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ക്ക് സമാനമായി കൊടുങ്ങല്ലൂരിലും 54 ബാഗുകള്‍ കണ്ടെത്തി... ദുരുഹ ബാഗുകളുടെ ചുരുളഴിക്കാൻ അന്വേഷണ സംഘം

തിരുവനന്തപുരത്തുനിന്നും തീര്‍ഥാടകരെ കൊണ്ടുവന്ന ടാക്സി ഡ്രൈവറാണ് ബാഗുകളെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്. ടെമ്ബോ ട്രാവലറിലും മറ്റും എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ക്ഷേത്രവളപ്പിലുണ്ടായിരുന്നുവെന്നും അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് ഇവര്‍ പറഞ്ഞതായും ഡ്രൈവര്‍ പറഞ്ഞു.
പിന്നീട് ഇവര്‍ വാഹനത്തില്‍ കയറി പോയത്രേ. ബാഗുകളില്‍ ഒരാഴ്‍ച കഴിക്കാനുള്ള ഉണങ്ങിയ പഴങ്ങള്‍, ബിസ്‍കറ്റുകള്‍, കുബൂസ്, വെള്ളം, വസ്ത്രങ്ങള്‍ തുടങ്ങിയവയാണുണ്ടായിരുന്നത്. ഒരു ബാഗില്‍ ലൈഫ് ജാക്കറ്റും ഉണ്ടായിരുന്നു. ശ്രീലങ്കന്‍ സ്വദേശിയുടെ ജനന സര്‍ട്ടിഫിക്കറ്റും ഡല്‍ഹി സ്വദേശിയായ ദീപക് കന്യാകുമാരിയില്‍ ചികിത്സ തേടിയ കുറിപ്പും ബാഗില്‍നിന്നും കണ്ടെത്തി. ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. മുനമ്ബം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തിനെക്കുറിച്ച‌് അന്വേഷിക്കുന്നവര്‍ കൊടുങ്ങല്ലൂരിലെത്തി വിവരം ശേഖരിച്ചു.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ സ്റ്റേജിന് പിന്നിലാണ് ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. 12ന് പുലര്‍ച്ചെ ക്ഷേത്രവളപ്പിലെ സ്പെഷ്യല്‍ പൊലീസാണ് ബാഗുകള്‍ കണ്ടെത്തിയത‌്. കൊടുങ്ങല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഔട്ട്പോസ്റ്റിലേക്ക് ബാഗുകള്‍ മാറ്റി. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് മുനമ്പത്തെ മനുഷ്യ കടത്ത് പുറത്ത് വന്നത്. അതിന് പിന്നാലെ കൊടുങ്ങല്ലൂരിലും കണ്ടെത്തിയ ഈ 54 ബാഗുകള്‍ ദുരൂഹത വർധിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha

























