Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വീട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മലചവിട്ടിയ ബിന്ദുവിന് ജോലി സ്ഥിരത ഉറപ്പു നൽകി സർക്കാർ വാക്ക് പാലിച്ചു

15 JANUARY 2019 01:05 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ യുവതീ പ്രവേശനം പിണറായി വിജയൻറെ അഭിമാന പ്രശ്‌നമായി മാറിയപ്പോൾ വീട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മലചവിട്ടിയവരാണ് ബിന്ദുവും കനക ദുർഗ്ഗയും. ഇതിന്റെ പ്രത്യുപകാരമെന്നവണ്ണം ബിബ്‌ദുവിനും കനക ദുർഗ്ഗയ്ക്കും കനത്ത പോലീസ് സംരക്ഷണവും ജോലി ഉറപ്പും പിണറായി സർക്കാർ നൽകിയിരുന്നു.
ബിന്ദുവിന്റെ കാര്യത്തിൽ സർക്കാർ ഇത് നടപ്പിലാക്കുകയും ചെയ്തു. അനധികൃതമായി അവധിയില്‍ തുടര്‍ന്ന ബിന്ദുവിന് സർവീസ് ചട്ടങ്ങളൊന്നും വിലങ്ങു തടിയായില്ല . ബിന്ദു ഇന്നലെ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ജോലിക്കെത്തി. ഇവിടെ അസിസ്റ്റന്റ് പ്രഫസറാണു ബിന്ദു. ബിന്ദു ക്യാംപസിൽ എത്തിയ ശേഷമാണു പൊലീസ് എത്തിയത്. ഏതാനും ദിവസം മുൻപ് അവർ എത്തുമെന്നറിഞ്ഞു കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
ബിന്ദുവിന് ഇവിടെ കാരാർ നിയമനമാണ്. നിലവിലുള്ള നിയമനകളൊക്കെ ബിന്ദുവിന് വേണ്ടി വഴിമാറി. നിയമം അനുസരിച്ചാ ണെങ്കിൽ ന്ത് കാരണം കൊണ്ടാണെങ്കിലും കോളേജ് അദ്ധ്യാപകര്‍ക്ക് 15 ദിവസം തുടര്‍ച്ചയായുള്ള ലീവ് അനുഅനുവദിക്കാറില്ല. .ബിന്ദുവാകട്ടെ ഡിസംബര്‍ 21 നു ശേഷം ലീവിലായിരുന്നു. ലീവിനുള്ള അപേക്ഷയോ എന്ന് തിരിച്ചു ജോലിയിൽ പ്രവേശിക്കുമെന്നോ കോളേജിൽ അറിയിച്ചിരുന്നില്ല. അനുവദിച്ചിട്ടുള്ള കാഷ്വല്‍ ലീവുകളൊക്കെ എടുത്തു കഴിഞ്ഞ ബിന്ദുവിന് വേതനമില്ലാ അവധി വേണമെങ്കിൽ വകുപ്പ് മേധാവി വഴി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്കണം. ഇതൊന്നും ബിന്ദുവിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സാധാരണ ഗതിയിൽ ബിന്ദുവിന് ജോലി നഷ്ടപ്പെടേണ്ടതാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെയും ശക്തമായ പിന്തുണയുള്ള ബിന്ദുവിന് മുന്നിൽ യൂണിവേഴ്സിറ്റി ചട്ടങ്ങളും നിയമങ്ങളും വഴിമാറി. ഒരുകാരണവശാലും ബിന്ദുവിനോ ജോലിക്കോ ഒരു പ്രശ്നവും ഉണ്ടാകരുത് എന്നുള്ള കർശന നിർദ്ദേശമാണ് യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുള്ളത്
ബിന്ദുവിന് ഒളിയിടം ഒരുക്കിയതും സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കിയതും കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വമാണെന്നാണ് അറിയുന്നത്
സിപിഐ അനുഭാവിയായിരുന്ന ബിന്ദു പ്രണയിച്ചു വിവാഹം കഴിച്ച ഹരിഹരൻ സി പി എം അനുഭാവിയാണ് .
എന്നാൽ ഈ ആനുകൂല്യങ്ങളൊന്നും ഒപ്പം മലകയറിയ കനകദുർഗ്ഗയ്ക്ക് കിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ട് .കനകദുര്‍ഗയുടെ ജോലിയും നഷ്ടമാകില്ലെന്നു സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷെ കനകദുര്‍ഗ ജോലി ചെയ്യുന്ന സിവില്‍ സപ്ലൈസ് വകുപ്പ് ഭരിക്കുന്നത് സിപി ഐ യാണ്. കനകദുര്‍ഗയുടെകാര്യം സിപി ഐ നേതൃത്വത്തെ സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം നടപ്പിലാകുമെന്നതിൽ സംശയമുണ്ട്. . ജോലി നഷ്ടമാകില്ലെന്നു സിപിഎമ്മിനെ ഭക്ഷ്യവകുപ്പ് ഉന്നതര്‍ അറിയിച്ചിട്ടുണ്ട്. മലപ്പുറം സിവില്‍ സപ്ലൈസിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനകദുര്‍ഗ. ജനുവരി രണ്ടാം തീയതി പുലര്‍ച്ചെയാണ് ശബരിമല ആചാരങ്ങള്‍ ലംഘിച്ച്‌ ഇവര്‍ മല ചവിട്ടുകയും ശബരീശനെ തൊഴുകയും ചെയ്തത്.
ശബരിമല ദർശനത്തിനു ശേഷം ആദ്യമായി പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയ കനകദുർഗ്ഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനകദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്
ഡിസംബര്‍ 24ാം തീയതി ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്നാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ തീര്‍ത്ത വനിതാ മതിലിന്റെ അതേ ദിവസം രാത്രി സര്‍ക്കാര്‍ തന്നെ ബിന്ദുവിനെയും കനകദുര്‍ഗയെയും സന്നിധാനത്ത് എത്തിച്ചത്
ജനുവരി 2 ന് പുലര്‍ച്ചെ ആയിരുന്നു 39 കാരിയായ കനകദുര്‍ഗ്ഗയും 40 കാരിയായ ബിന്ദു അമ്മിണിയും ശബരിമല ദര്‍ശനം നടത്തിയത്. 2018 സെപ്തംബര്‍ 28 ന്‌റെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായിരുന്നു സ്ത്രീ പ്രവേശനം നടന്നത്. ഇതിനെതിരെ കേരളമെമ്പാടും സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അക്രമം ഭയന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും മൂന്ന് ആഴ്ചയോളം ഒളിച്ച് കഴിയുകയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് ആക്രമണം നേരിടേണ്ടി വന്നത്. അതേസമയം കനകദുര്‍ഗ്ഗ തന്റെ അമ്മയെ തള്ളിയിട്ടു എന്ന പരാതിയുമായി ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തിയിട്ടുണ്ട്
കൃഷ്ണനുണ്ണിയുടെ അമ്മയേയും പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബിജെപി അനുകൂല നിലപാടുള്ളവരായിരുന്നു കനകദുര്‍ഗ്ഗയുടെ വീട്ടുകാര്‍. ശബരിമല പ്രവേശനത്തെ വീട്ടുകാർ ആദ്യം മുതലേ എതിര്‍ത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് കനകദുര്‍ഗ്ഗ ശബരിമലയിലേക്ക് പോയത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends