2018 ജൂലൈയില്‍ സര്‍വകക്ഷി സംഘത്തെ നയിച്ച് പിണറായി ദല്‍ഹിക്ക് പോയത് കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ട്; അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ഒരു രഹസ്യ രേഖ നൽകി ; പിണറായിയുടെ നാവടപ്പിച്ച് മോദി കൈമാറിയ രഹസ്യ രേഖ എന്തായിരുന്നു?

ഒരു സമയത്ത് പിണറായിയും സി പി എമ്മും മുഖ്യമായി ഉയർത്തിയിരുന്ന മുദ്രാവാഖ്യം കേന്ദ്ര അവഗണനയായിരുന്നു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ത്തിയാണ് 2018 ജൂലൈയില്‍ സര്‍വകക്ഷി സംഘത്തെ നയിച്ച് പിണറായി ദല്‍ഹിക്ക് പോയത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ഒരു രഹസ്യ രേഖ നൽകി എന്ന് വാർത്തയുണ്ടായിരുന്നു. ആ 'രഹസ്യ രേഖ' കിട്ടിയിട്ട് 179 ദിവസം കഴിഞ്ഞു. ഏകദേശം ആറു മാസം. രേഖയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസും അത് വെളിപ്പെടുത്തുന്നില്ല.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമങ്ങള്‍വഴി, കേന്ദ്ര വിരുദ്ധ രാഷ്ട്രീയമെന്ന കമ്യൂണിസ്റ്റ് തന്ത്രം പിണറായിയും കൂട്ടരും പയറ്റി. എന്നാല്‍, കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ആ 'രേഖ' കൈമാറുകയായിരുന്നു. അതോടെ മുഖ്യമന്ത്രി അടങ്ങി. എന്നാല്‍, അതില്‍ എന്തായിരുന്നുവെന്ന് ഇതുവരെ പുറംലോകത്തെ അറിയിച്ചിട്ടില്ല. രേഖ കൈമാറിയ വിവരം യു ഡി എഫും ശരിവെക്കുന്നു.
പ്രതിപക്ഷ നേതാവുമായി പോലും അതിന്റെ ഉള്ളടക്കം പങ്കുവെച്ചിട്ടില്ലെന്നും ആരേയും അറിയിക്കുന്നില്ലെന്നും അന്ന് പറഞ്ഞ വാക്ക് പ്രധാനമന്ത്രി പാലിച്ചു. എന്നാല്‍, രേഖയിലെന്തായിരുന്നുവെന്നോ, അതിന്റെ തുടര്‍ പ്രവര്‍ത്തനമെന്തായിരുന്നുവെന്നോ മുഖ്യമന്ത്രി വെളിപ്പെടുതിയിട്ടില്ല.
ആറു മാസംകഴിഞ്ഞ് പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍, ഇടയ്ക്ക് പ്രളയദുരന്തത്തെ തുടര്‍ന്നാണ് മോദി വന്നത് ആ കുറിപ്പിന്റെ തുടര്‍ച്ചയെന്തെന്ന ചോദ്യം ഉയരുന്നുണ്ട്. സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധന സഹായത്തിലുള്ള പദ്ധതികളുടെ എങ്ങുമെത്താത്ത അവസ്ഥയായിരുന്നു കുറിപ്പിലെ വിവരങ്ങളെന്ന് അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ആറുമാസത്തിനിടെ, പ്രധാധനമന്ത്രി കൈമാറിയ പട്ടിക എന്തെന്നും പദ്ധതികളെക്കുറിച്ചാണെങ്കില്‍ അവ എവിടെയെത്തിക്കാനായി എന്ന വിവരവും പങ്കിടാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ വരവും വിവാദങ്ങളിൽ കുളിച്ചു തന്നെ.
https://www.facebook.com/Malayalivartha



























