തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് ; ശബരിമല കയറാനെത്തിയ സംഘത്തിലെ മൂന്ന് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി

ശബരിമല കയറാനെത്തിയ സംഘത്തിലെ മൂന്ന് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ററുകളുമാണ് മലകയറാനെത്തിയത്. ഇവരില്‍ മൂന്ന് ട്രാന്‍സ്ജെന്‍ററുകളാണ് മലകയറാതെ മടങ്ങിയത്. ഇതിലൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവരുടെ മടക്കം.
അതേസമയം ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു . സര്‍ക്കാരിന് സത്യവാങ്മൂലത്തില്‍ രഹസ്യ അജണ്ടകളില്ലെന്നാണ് പറയുന്നു . ഇക്കാര്യത്തില്‍ പൊലീസിന് അടക്കം ഉള്ളവര്‍ക്ക് തുറന്ന ഒരു സമീപനമാണ് ഉള്ളതെന്നും അതേ സമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല പ്രവേശനം എന്നും എന്നാല്‍ ഒരു പ്രമുഖ പാര്‍ട്ടിയും ചില വലതുപക്ഷ ശക്തികളുമാണ് ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുന്നത് എന്ന് കോടതിയെ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു .
അതേസമയം ശബരിമല ഹർജികൾ 22ന് വാദം കേൾക്കില്ല. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.
ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പരാമർശം. പുതൂക്കിയ തിയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha



























