ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അയ്യപ്പ ഭക്തസംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു . ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരമാണെന്നും അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം പരിപാടിയിൽ പറഞ്ഞു.
അമൃതാനന്ദമയിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം
ശബരിമലയില്‍ ഈ അടുത്ത കാലത്ത് ഉണ്ടായത് ഏറ്റവും ദൗര്‍ഭാഗ്യകരമെന്ന് അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് അമൃതാനന്ദമയി. ക്ഷേത്ര ആചാരങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തത് ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഓരോ ക്ഷേത്രത്തിന്റെയും പ്രതിഷ്ട സങ്കല്‍പ്പങ്ങള്‍ ഉണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തില് ദൈവത്തിന് എല്ലാവരും സമന്മാരാണ്. അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമൊന്നും ഇല്ല എന്നും അമൃതാനന്ദമയി പറഞ്ഞു. കടലിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. നദിയിലെ വള്ളെവും ടാങ്കിലെ വെള്ളവും ഒന്ന് തന്നെയായിരിക്കാം. പക്ഷേ നദിയില്‍ കുളിക്കുന്നത് പോലെ സോപ്പ് തേച്ച് കുളിക്കാന്‍ അതേ വെള്ളത്തില്‍ നിര്‍മ്മിച്ച പൂളില്‍ കുളിക്കുമ്ബോള്‍ പറ്റി എന്ന് വരില്ല. അത്‌പോലെ തന്നെയാണ് ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍
സ്‌കൂളില്‍ കൊച്ചു കുട്ടികള്‍ക്ക് അധ്യായപകര്‍ എങ്ങനെയാണോ അത്‌പോലെയാണ് ശബരിമലയില്‍ തന്ത്രി. വിശ്വാസമില്ലാത്തവര്‍ അവിടെ അനുഷ്ടടിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ വിശ്വാസിക്ക് അംഗീകരിക്കാന്‍ പറ്റുന്നത് ആയിരിക്കുന്നില്ല. വിശ്വാസികളെ ആശ്രയിച്ചാണ് ക്ഷേത്രം. ശബരിമല അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ്. അദ്ദേഹം സമാധിയാകുന്നതിന് മുന്‍പുള്ള ആഗ്രഹപ്രകാരമാണ് ഭക്തരുടെ വിശ്വാസം. കാലാന്തരത്തില്‍ ആചാരങ്ങള്‍ക്ക് മാറ്റം വരാം പക്ഷേ ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യരുത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്.
ഓരോ ക്ഷേത്രത്തിനും ആചാരമുണ്ട്. എല്ലായിപ്പോഴും അവിടെ പോകുമ്ബോള്‍ അത് ഏത് ക്ഷേത്രമായാലും അവിടുത്തെ ആചാരങ്ങള്‍ പാലിക്കണം. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അവ നാം സംരക്ഷിക്കണം. അത് ആവശ്യയമായ ഒന്നാണ്. ഇല്ലെങ്കില്‍ അത് നൂല് പൊട്ടിയ പട്ടം പോലെ ആകും. അമൃതാനന്ദമയി പറഞ്ഞു
കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അയ്യപ്പഭക്ത സംഗമത്തിലും അതിനുമുന്നോടിയായുള്ള നാമജപ യാത്രയിലും പങ്കെടുത്തത്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ മഠങ്ങളിലെ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha