കോൺഗ്രസുമായി ഒരു നീക്കു പോക്കുമില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും കോടിയേരിയും ഡൽഹിയിൽ ചെന്ന് യച്ചൂരിക്ക് കൈ കൊടുത്തതിന് പിന്നിൽ ലാവ്ലിൻ

കോൺഗ്രസുമായി ബംഗാളിൽ മാത്രമല്ല രാജ്യത്തെമ്പാടും സഹകരണം ഉറപ്പിക്കാൻ സി പി എം കേരളഘടകം തയ്യാറായത് എന്തിന് ? കോൺഗ്രസുമായി ഒരു നീക്കു പോക്കുമില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും കോടിയേരിയും ഡൽഹിയിൽ ചെന്ന് യച്ചൂരിക്ക് കൈ കൊടുത്തതിന് പിന്നിൽ ലാവ്‌ലിൻ
ബി ജെ പി മന്ത്രിസഭ മാറി യു പി എ അധികാരത്തിലെത്തിയാൽ ലാവ്ലിൻ കേസ് ചുരുട്ടി കൂട്ടി കൊട്ടയിലെറിയുമെന്ന പ്രതീക്ഷയിലാണ് പിണറായി കോൺഗ്രസിന് കൈ കൊടുക്കാൻ തീരുമാനിച്ചത്. പിണറായിക്ക് മുന്നിൽ കവാത്ത് മറക്കുന്ന കോടിയേരിക്ക് അദ്ദേഹത്തെ എതിർക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല, പിണറായി പറഞതല്ലാം കേട്ട് യെസ് മൂളുകയായിരുന്നു കോടിയേരി.
ബംഗാളിൽ കോൺഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് സി പിഎം. അതേസമയം സിപിഎം മതസരിക്കുന്ന രണ്ട് സീറ്റുകളിലെ കാര്യം കോൺഗ്രസ് ഇതു വരെ തീരുമാനിച്ചിട്ടില്ല. നാളെയാ മറ്റെന്നാളോ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സി പി എം സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസ് തീരുമാനമാനമെടുക്കും മുമ്പ് സി പി എം വിട്ടുവീഴ്ചക്ക് തയ്യാറായത് ചെറിയ സംഭവമല്ല. അതായത് സി പി എം പൂർണമായും സറണ്ടർ ചെയ്തു എന്നാണ് അർത്ഥം.
അഞ്ച് സംസ്ഥാനങ്ങളിലാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി പി എം തീരുമാനിച്ചത്. ഒഡീഷയിൽ കോൺഗ്രസിനുള്ള ഒരു സീറ്റിൽ നിന്നും സിപിഎം എതിർക്കാതെ പിൻമാറും. തമിഴനാട്ടിലും ബീഹാറിലും മഹാരാഷ്ട്രയിലും സഹകരിക്കാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്. കേരളം മാത്രമാണ് സി പി എമ്മിന് എന്തെങ്കിലും ചലനമുണ്ടാക്കാൻ കഴിയുന്ന സംസ്ഥാനം. എന്നാൽ കേരളത്തിൽ കോൺഗ്രസും സി പി എമ്മും പരസ്പരം കടിച്ചു കീറും.
പിണറായിയെയും കേരള സിപിഎം ഘടകത്തെയും വിശ്വാസത്തിലെടുക്കാൻ കേന്ദ്രനേതൃത്വം പാടുപെട്ടു. കോൺഗ്രസുമായി സഹകരിക്കരുതെന്ന് പലവട്ടം പിണറായിയും കോടിയേരിയും നിലപാട് എടുത്തിരുന്നു. എന്നാൽ അച്ചടക്കത്തിന്റെ പ്രതിരൂപം എന്നറിയപ്പെടുന്ന അച്യുതാനന്ദനാകട്ടെ കോൺഗ്രസ് സഹകരണത്തെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. യച്ചൂരി സ്വന്തം പക്ഷക്കാരൻ എന്നത് തന്നെയാണ് കാരണം. പണ്ട് യച്ചുരിയെ എം പിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതീരെ സി പി എം കേരളഘടകം രംഗത്തെത്തിയിരുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം യച്ചൂരിയുടെ എം പി മോഹം നഷ്ടമായി.സംഭവത്തിൽ പിണറായിക്കെതിരെ വി.എസ്. രംഗത്തെത്തിയിരുന്നു. യച്ചൂരിക്ക് പിണറായിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്. പിണറായി കാരാട്ട് പക്ഷക്കാരനാണ്.
പ്രകാശ് കാരാട്ടുമായി സോണിയക്കും രാഹുലിനുമുള്ള നല്ല ബന്ധം തനിക്ക് തുണയാകുമെന്ന് പിണറായി കരുതുന്നു. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ നിർണായക പരിഗണനയിലാണ്. കേരള ഹൈക്കോടതി വിധിക്കെതിരെ ആദ്യം അപ്പീൽ നൽകാതിരുന്ന സി ബി ഐ നരേന്ദ്ര മോദിയുടെ നിലപാടി മാറ്റത്തെ തുടർന്നാണ് കളം മാറ്റിയത്. മോദിയുമായി നല്ല ബന്ധത്തിലായിരുന്ന പിണറായി പിന്നീടാണ് തെറ്റിയത്. അതോടെ മോദിയുടെ സ്വഭാവം മാറി. ആദ്യഘട്ടത്തിൽ മോദി പിണറായിയെ സഹായിക്കുമെന്നാണ് കേരളം കരുതിയിരുന്നത്.
ഇനി പിണറായിയുടെ പ്രാർത്ഥന യു പി എ മന്ത്രിസഭ അധികാരത്തിലെക്കണം എന്നത് മാത്രമാണ്. കാസർകോട് ഇരട്ടകൊലയിൽ പതിവില്ലാത്തവിധമാണ് പിണറായി പ്രതികരിച്ചത്. മരിച്ച യുവാക്കളുടെ വീട് സന്ദർശിക്കാനും അദ്ദേഹം തയ്യാറായി. ഇതെല്ലാം ഭാവിയിൽ ഉണ്ടാകുന്ന സഖ്യത്തിലെക്ക് വിരൽചൂണ്ടുന്നു. കോൺഗ്രസിന്റെ ഗ്ലാമർ താരമായ ശശി തരുരിനെതിരെ ദുർബലനായ സി. ദിവാകരനെ സ്ഥാനാർത്ഥിയാക്കിയതും ഇതിന്റെ ഭാഗം തന്നെയാണ്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നാം കാണാൻ പോകുന്നത് ഇത്തരം സഖ്യങ്ങളായിരിക്കും.
ഏതായാലും പാകിസ്ഥാൻ വിഷയത്തോടെ ബി ജെ പി കൂടുതൽ ഗ്ലാമറായിരിക്കുകയാണ്. അതായത് പിണറായിക്ക് ഭാഗ്യമുണ്ടെങ്കിൽ യു പി എ അധികാരത്തിലെത്തും. സഖ്യത്തിന് കേരള ഘടകം സമ്മതം മൂളിയതിന് പിന്നിൽ ലാവ്ലിനാണെന്ന കാര്യം ഡൽഹിയിലെ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























