സി.പി.എം പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിച്ച് പ്രായം ചെന്ന ഒരാള്‍ കടലാസ് മാല എന്റെ കഴുത്തിൽ അണിയിച്ച് തന്നുകൊണ്ടു പറഞ്ഞു ഈ മാല ഊരിമാറ്റരുത് കാരണം ഇത് അയ്യപ്പ വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ്; ആ നിമിഷം എനിക്ക് വ്യക്തമായി വിശ്വാസ സംരക്ഷണത്തിനായി താന്‍ മുന്നിട്ടിറങ്ങി ചെയ്ത കാര്യങ്ങള്‍ ജനമനസുകളിലുണ്ടെന്നത്- പ്രചാരണ സമയത്തെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് ശോഭ സുരേന്ദ്രന്‍
വോട്ടെടുപ്പ് കഴിഞ്ഞ് തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നിന്ന് മാറിയ സമയത്തും പ്രചാരണരംഗത്ത് ജനം നല്‍കിയ സ്വീകരണവും ആവേശവും ഇപ്പോഴും തന്നിലുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ . പ്രചരണ രംഗത്ത് മറക്കാനാവാത്ത ഒട്ടനവധി അനുഭവങ്ങളുണ്ടായി. അതില്‍ എപ്പോഴും ഓര്‍ക്കുന്നത് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കല്ലമ്പലം എന്ന സ്ഥലത്ത് വച്ചുണ്ടായതാണ്. സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കവേ സി.പി.എം പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിച്ച് പ്രായം ചെന്ന ഒരാള്‍ തന്നെ ഒരു കടലാസ് മാല അണിയിച്ചെന്നും.
അതിന് ശേഷം സ്വകാര്യമായി ആ മാല ഊരിമാറ്റരുതെന്നും കാരണം ഇത് അയ്യപ്പ വിശ്വാസികളുടെ പ്രാര്‍ത്ഥനയാണെന്നും പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി താന്‍ മുന്നിട്ടിറങ്ങി ചെയ്ത കാര്യങ്ങള്‍ ജനമനസുകളിലുണ്ടെന്നത് അതോടെ തനിക്ക് വ്യക്തമായി. മാലയണിഞ്ഞയാളുടെ ആഗ്രഹം പോലെ കടലാസുമാല അന്നുമുഴുവന്‍ കഴുത്തിലണിഞ്ഞാണ് താന്‍ സ്വീകരണയോഗങ്ങളില്‍ പങ്കെടുത്തതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. ഇതു പോലെ നിരവധി ഇടങ്ങളില്‍ അമ്മമാരും സ്ത്രീകളും അവരുടെ അടുത്തയാളിനോട് പറയുന്നത് പോലെ ആഗ്രഹങ്ങളും, സങ്കടങ്ങളും പങ്കുവച്ചെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha