കൂട്ടുകാരിയ്ക്ക് മെസ്സേജ് അയച്ച ദേഷ്യത്തിൽ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ യുവാവിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിച്ച് മർദ്ദിച്ചവശനാക്കി; ആളുകൾ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപെട്ട പ്രതികളെ പിടികൂടി പോലീസ് അറസ്റ്റ് ചെയ്തു...
യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസിൽ പുന്നമൂട് പകലൂർ ശരണ്യ ഭവനിൽ ശരത്(20), പുന്നമൂട് കുഴിയാംവിള പുത്തൻ വീട്ടിൽ കൃഷ്ണപ്രദീപ്(20) എന്നിവരെ അറസ്റ്റ് ചെയ്തു. കൂട്ടുകാരിക്ക് മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വിരോധത്തിലാണ് ഇരുവരും ചേർന്ന് ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ വിശാഖിനെ കരിങ്കല്‍ കൊണ്ട് തലയ്ക്ക് അടിച്ച് മർദ്ദിച്ച് അവശനാക്കിയത്. പുന്നമൂട് രക്തേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്.
സംഭവമറിഞ്ഞ് നേമം പോലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജ്, എസ്‌ഐ എ.പി. അനീഷ്, എഎസ്‌ഐ മുഹമ്മദ് അലി, സിപിഒമാരായ ബിജു, സുനില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha