ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു
ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. കൊളംബോ ഷാംഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഐഎസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ സഹ്രാനും ഉണ്ടായിരുന്നു. അതേസമയം, സ്ഫോടനങ്ങളിലെ ഹാഷിമിന്റെ ഇടപെടല്‍ സംബന്ധിച്ച് പ്രസിഡന്റോ അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളോ വ്യക്തമാക്കിയിട്ടില്ല. ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോയമ്ബത്തൂര്‍ ജയിലിലുള്ള ഐഎസ് കേസ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നാഷണല്‍ തൗഫിക് ജമാ അത്ത് തലവന്‍ പദ്ധതിയിട്ടിരുന്നു.
അതേസമയം ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ 60ലേറെ മലയാളികൾ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 60 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് കേരള പോലീസിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha