കലിതുള്ളിയ മഴയിൽ വയനാട് വിറയ്ക്കുന്നു .....

കേരളം മഴക്കെടുതിയിൽ വിറയ്ക്കുന്നു .വായനാടിൽ അതിശകതമായ മഴയകെടുതിയിൽ ഏറെ ക്ലേശിക്കുകയാണ് സ്ഥലവാസികൾ.ദുരന്ത വാർത്തകൾ വയനാടിനെ പിന്തുടരുന്ന ദയനീയ കാഴ്ചകൾ ഏവരെയും ഭയപ്പെടുത്തുന്നു. വയനാട് മുട്ടില്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു എന്ന വാർത്ത വരുന്നു . പഴശ്ശി ആദിവാസി കോളനിയിലെ മഹേഷ്, ഭാര്യ പ്രീതി എന്നിവരാണു മരിച്ചത്. നാലരയോടെയാണു മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി വീടിനു മുകളിലേക്കു മണ്ണും കല്ലും വന്നുവീഴുകയായിരുന്നു.
വയനാട് ചൂരൽമല പുത്തുമലയിൽ വൻ മണ്ണിടിച്ചിലുണ്ടായി. രക്ഷാപ്രവർത്തകര്‍ക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. സൈന്യവും ദുരന്തനിവാരണ സേനയും ഇവിടേക്കു പോകും. ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഒരു പള്ളിയും അമ്പലവും മണ്ണിനടിയിലായതായും സംശയമുണ്ട്. അതേസമയം വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരത്തിൽ രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ഹെവി വെഹിക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി.
സൈലന്റ് വാലി ദേശിയോദ്യാനത്തിൽ സന്ദർശനം നിരോധിച്ചു. സഞ്ചാരികൾക്കുള്ള ബുക്കിങും നിർത്തിവച്ചു. ഒരാഴ്ചയായി സൈലന്റ് വാലി മേഖലയിൽ കനത്തമഴയാണ്. മരങ്ങൾ കടപുഴകി പലയിടത്തും യാത്ര തടസപ്പെട്ടിരിക്കുന്നു. മുൻകരുതലായാണു സന്ദർശനം നിർത്തിവച്ചതെന്നു അധികൃതർ പറഞ്ഞു. ഇവിടുത്തെ ആദിവാസി ഊരുകളിലെ തടസങ്ങൾ മാറ്റാനും സഹായം എത്തിക്കാനും വനംജീവനക്കരുടെ സംഘം എത്തിയിട്ടുണ്ട്. കഴിഞ്ഞപ്രളയകാലത്ത് സൈലന്റ് വാലിയിൽ വൻ നാശനഷ്ടമാണുണ്ടായത്.
രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്ന സ്ഥിതിക് ഏറെ രാജ്യാന്തര ശ്രെദ്ധ ലഭിക്കുന്നുണ്ട് അതേസമയം വയനാട് കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വായനാട്ടിലെത്താൻ താൽപര്യമറിയിച്ച് രാഹുൽ ഗാന്ധി എംപി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha

























