Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മുഹമ്മദ് ഖാന്‍ ചെറുമീനല്ല... ബിജെപിയുടെ കണ്ണിലുണ്ണിയായി ഗവര്‍ണറായി കേരളത്തിലെത്തിയ പി. സദാശിവം ബിജെപിക്കാര്‍ പറഞ്ഞതൊന്നും അംഗീകരിച്ചില്ല; പിണറായിയുടെ നല്ല ശ്രമങ്ങള്‍ക്ക് കയ്യടി നല്‍കിയതോടെ അനഭിമതനുമായി; കേരളത്തിന്റെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യനായ ആരിഫ് മുഹമ്മദ് ഖാനെ ഇറക്കിയതിന് പിന്നില്‍...

02 SEPTEMBER 2019 11:08 AM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കൂടിയായ പി. സദാശിവത്തെ കേരള ഗവര്‍ണറാക്കി മോദി ഇറക്കിയപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വലിയ സന്തോഷമായിരുന്നു. നിയമമറിയുന്ന സദാശിവം കമ്മ്യൂണിസ്റ്റ് ഭരണത്തിനെ വരിഞ്ഞ് മുറുക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒരിക്കല്‍ പോലും പിണറായി സര്‍ക്കാര്‍ പി. സദാശിവവുമായി ഏറ്റുമുട്ടിയില്ല. മാത്രമല്ല കേരളത്തിലെ മികച്ച ഗവര്‍ണര്‍മാരില്‍ ഒരാള്‍ എന്ന പേരോടെയാണ് സദാശിവം കേരളം വിടുന്നത്. പിണറായി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാര്‍ക്കും സദാശിവത്തെപ്പറ്റി നല്ലതേ പറയാനുള്ളൂ. അതേസമയം സംസ്ഥാന ബിജെപിക്കാര്‍ ഒരു തരത്തിലും സന്തോഷവാന്‍മാരല്ല. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ ഗവര്‍ണറില്‍ നിന്നും ഒരാനുകൂല്യവും നേടാന്‍ ബിജെപിക്കാര്‍ക്കായില്ല.

അങ്ങനെ സദാശിവത്തിന്റെ കാലാവധി അവസാനിച്ചതോടെ ന്യൂനപക്ഷക്കാരനായ ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറായി നിയോഗിച്ചത്. ന്യൂനപക്ഷക്കാരനെങ്കിലും പുരോഗമന നിലപാടുകളുടെയും ആദര്‍ശത്തിന്റെയും പേരില്‍ അറിയപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി നിയമിക്കുമ്പോള്‍ മോദി ലക്ഷ്യമിടുന്നതു ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയാണ്. വിജയ പ്രതീക്ഷയുണ്ടായിരുന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തിയിരുന്നു. ഹിന്ദുക്കളുടെ വോട്ട് കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയില്ല. ശബരിമല അനുകൂലഘടകമാക്കി പ്രചരണം നയിച്ച ബി.ജെ.പിക്കു വോട്ട് കൂടിയെങ്കിലും ഒരാളെപോലും ജയിപ്പിക്കാനാകാത്തത് വലിയ പ്രശ്‌നമാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം ന്യൂനപക്ഷങ്ങളുടെ വോട്ട് ബി.ജെ.പിക്ക് എതിരായി കേന്ദ്രീകരിച്ചുവെന്നാണ് കേന്ദ്രത്തിന് കിട്ടിയ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടനുസരിച്ചാണ് കേന്ദ്രം പുതിയ നീക്കം നടത്തിയത്.

പി സദാശിവം ജനകീയ ഗവര്‍ണര്‍ എന്ന പേരിലാണ് കേരളം വിടുന്നത്. എല്ലാവര്‍ക്കും ഏറ്റവും പ്രീയപ്പെട്ട ഗവര്‍ണറായ സദാശിവം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് അനഭിമതനായിയാണ് പടിയിറങ്ങുന്നത്. ഈ മാസം നാലിനാണ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. ഈ സര്‍ക്കാരുമായി കാര്യമായ തര്‍ക്കങ്ങളുണ്ടായില്ല എന്നത് വലിയ കാര്യമാണ്. അതേസമയം ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ എല്ലാവരേയും ഒരുപോലെ കാണാന്‍ സദാശിവത്തിനായി.

ആദ്യ മേദിസര്‍ക്കാരിന്റെ കാലത്താണ് സദാശിവത്തെ നിയമിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുറത്തുപോകേണ്ടിവന്ന ഷീല ദീക്ഷിത്തിനു പകരമായാണു തമിഴ്‌നാട് ് സ്വദേശിയായ പി. സദാശിവം കേരള ഗവര്‍ണറായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ചതിനു പിന്നാലെയാണ് 2014 സെപ്റ്റംബറില്‍ കേരള ഗവര്‍ണറായത്. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ഗവര്‍ണറാകുന്ന ആദ്യയാളുമായിരുന്ന സദാശിവം. അദ്ദേഹത്തിനു കാലാവധി നീട്ടി നല്‍കുകയോ മറ്റെവിടെയെങ്കിലും നിയമനം നല്‍കുകയോ ചെയ്യുമെന്നു കരുതിയിരുന്നെങ്കിലും സംസ്ഥാന ബി.ജെ.പി. നേതൃത്വം എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

അതേസമയം നരേന്ദ്രമോദിയുമായി ഏറെ അടുപ്പമുള്ള ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറാക്കുന്നത്. നരേന്ദ്ര മോഡി കാലഘട്ടത്തിന്റെ നേതാവാണെന്നു പുകഴ്ത്തി സംസാരിച്ച ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനിടെയാണു ഗവര്‍ണറായുള്ള നിയമനം. 1986ല്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ചു ലോക്‌സഭയില്‍ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു ഖാന്‍ രാജിവച്ചു. മുത്തലാഖില്‍ ഉടക്കി നില്‍ക്കുന്നവരെ അടുപ്പിക്കാന്‍ കൂടി ഖാന്റെ നിയമനം സഹായിക്കുമെന്നാണ് മോദി കണക്ക് കൂട്ടുന്നത്. മുത്തലാഖ് വിഷയത്തിലടക്കം അടക്കം മോദി സര്‍ക്കാരിനെ പിന്തുണച്ചു.

ഉത്തര്‍പ്രദേശിലാണ് ജനനം. അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 2004 ല്‍ അദ്ദേഹം ബി.എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ തോറ്റു. 2007 ല്‍ ബി.ജെ.പിയും വിടുന്നതായി പ്രഖ്യാപിച്ചു. എങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി നേതൃത്വത്തോട് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കാശ്മീര്‍ വിഷയത്തിലും മോദിയെ പിന്തുണച്ചു. അത്തരമൊരു ജനകീയ മുഖമുള്ളയാളെ കൊണ്ടുവരിക വഴി കേരളത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends