സഖാക്കൾക്ക് പരീക്ഷയെഴുതാൻ സന്നാഹം സുസജ്ജം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾക്ക് റാങ്ക് വാങ്ങി കൊടുത്ത പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് മേൽനോട്ടം വഹിച്ചവർക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾക്ക് റാങ്ക് വാങ്ങി കൊടുത്ത പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് മേൽനോട്ടം വഹിച്ചവർക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പരീക്ഷാ സ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരെയും യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരെയും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
ഒന്നാം റാങ്കുകാർക്ക് ചോദ്യ കടലാസ് ചോർത്തി നൽകിയത് അധ്യാപകരോ ജീവനക്കാരോ ആകാമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ചോദ്യ പേപ്പർ പരീക്ഷാ ഹാളിൽ നിന്നു തന്നെ പുറത്തുള്ളവർക്ക് അയച്ചു കൊടുത്തു. അങ്ങനെയാണ് പോലീസിൽ കീഴടങ്ങിയ ഗോകുലും സംഘവും ഉത്തരം കൃത്യമായി ശിവരഞ്ജിത്തിനും മറ്റും കൈമാറിയത്. പരീക്ഷാഹാളിൽ നിന്നും ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് ഹാളിന് പുറത്തുള്ളവർക്ക് അയക്കുക പരീക്ഷാർത്ഥിയെ സംബന്ധിച്ച് എളുപ്പമല്ല. പരീക്ഷാ ഹാളിൽ കയറിയ ശേഷമായിരിക്കും തട്ടിപ്പ് നടത്തിയവർ ചോദ്യപേപ്പർ കണ്ടിട്ടുണ്ടാവുക. ക്ലാസിൽ മൊബൈൽ ക്യാമറയുമായി കയറി പടം എടുത്ത് അയക്കാൻ കഴിയില്ല. അപ്പോൾ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ആയിരിക്കും ഫോട്ടോ എടുത്ത് ക്രമക്കേട് നടത്താൻ നേതൃത്വം നൽകിയവർക്ക് അയച്ചത്. ഇത് ആരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
എന്നാൽ പി എസ് സിക്ക് ഇത്തരം അന്വേഷണങ്ങളിലൊന്നും യാതൊരു താത്പര്യവുമില്ല. അന്വേഷണം പേരിന് മാത്രം നടത്തിയാൽ മതിയെന്നാണ് പി എസ് സി യുടെ രഹസ്യ നിലപാട് . വിശദമായ അന്വേഷണം നടന്നാൽ പി എസ് സി യുടെ വിശ്വാസ്യതക്ക് കളങ്കമേൽക്കും എന്നാണ് അവർ കരുതുന്നത്. അതിന് പി എസ് സി തയ്യാറല്ല. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പല വിവരങ്ങളും പി എസ് സി സമയത്ത് നൽകിയില്ല .ക്രൈംബ്രാഞ്ചിനെ സ്വാധീനിക്കാൻ സർക്കാർ ഉന്നതരെയും പി എസ് സി ഇടപെടുവിച്ചിട്ടുണ്ട്. പി എസ് സി ഭരിക്കുന്നത് രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളാണ്. ഇവർക്ക് പോലീസ് ഉദ്യാഗസ്ഥരെ സ്വാധീനിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ചുതലയുണ്ടായിരുന്നവരുടെ വിലാസം ക്രൈംബ്രാഞ്ച് ചോദിച്ചുവെങ്കിലും പി എസ് സി നൽകിയില്ല. ഒടുവിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് ചില വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. സിപിഎം നേതാക്കൾക്ക് ഇത്തരം കാര്യങ്ങൾ ഗോപ്യമായി സൂക്ഷിക്കാനാണ് താത്പര്യം. പരീക്ഷകളിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നാണ് പി എസ് സി പറയുന്നത്. നടത്തിയ ക്രമക്കേടിനെ പർവതീകരിക്കരുതെന്നും പി എസ് സി പറയുന്നു.
ക്രൈംബ്രാബ് അന്വേഷണം മുറുകിയാൽ അന്വേഷണ സംഘത്തെ മാറ്റും. അതാണ് പരമ്പരാഗത രീതി. സർക്കാർ ഏതായാലും ഇതാണ് അവസ്ഥ . സ്വന്തം ആളുകളെ കുരുതി കൊടുക്കാൻ പാർട്ടിക്കാർ തയ്യാറാവില്ല. പി എസ് സിയുടെ കാര്യത്തിലും ഇതൊക്കെ തന്നെ നടക്കും. റാങ്ക് കിട്ടിയവരിൽ അന്വേഷണം ഒരുക്കി കൂടുതലാളുകളെ ബാധിക്കാതിരിക്കാൻ പിഎസ് സി ശ്രമിക്കും.
https://www.facebook.com/Malayalivartha
























