ജോലിയെ ബാധിക്കാതെ ഓണാഘോഷം ; മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാർ

ജോലിയെ ബാധിക്കാതെ ഓണാഘോഷം നടത്തി മാതൃകയായിരിക്കുയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ. ഈ പ്രവർത്തി മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. ജോലി സമയത്തെ ബാധിക്കാതെയാണ് അവര്‍ ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ അത്തപ്പൂക്കളം ഒരുക്കിയത് രാത്രിയും രാവിലെയുമൊക്കെയായിട്ടാണ്. ജോലിയെ ബാധിക്കാതെ ഓണാഘോഷം നടത്തുക എന്ന നിർദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് നൽകിയിരുന്നു. ആ നിർദേശ പ്രകാരമാണ് ഇത്തവണ സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ഓണമാഘോഷിക്കുന്നത്. മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃക കൂടിയാകുകയാണ്.
അത്തപൂക്കളത്തിന് വേണ്ടിയാണ് കൂടുതൽ സമയവും ജീവനക്കാര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. അതിനാല്‍ ഈ പ്രാവശ്യം രാത്രി വൈകിയും തുടര്‍ന്ന് രാവിലെ ഏഴു മണി മുതലും ആരംഭിച്ച ഒരുക്കങ്ങൾ ജോലി ആരംഭിക്കുന്ന 10.15ന് മുൻപ് അവസാനിക്കും. ഉ ജോലി സമയത്തെ ബാധിക്കാതെ തന്നെ ഉച്ചയ്ക്കുള്ള ഓണസദ്യയും ഉച്ച സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലാതാമസം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഓണാഘോഷത്തലും അവര്‍ കൃത്യമായി പാലിക്കുന്നു.
https://www.facebook.com/Malayalivartha
























