മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നത്; പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലീങ്ങളുടെ പ്രസവം നിര്‍ത്താൻ- മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച എഴുത്തുകാരി കെആര്‍ ഇന്ദിരയ്‌ക്കെതിരെ പ്രതിഷേധം കത്തുന്നു

എഴുത്തുകാരി കെആര്‍ ഇന്ദിരക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കില്‍ മുസ്ലീങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിനാണ് കെആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെആര്‍ ഇന്ദിരയുടെ കുറിപ്പ്. കൂടാതെ, ഫേസ്ബുക്ക് ചര്‍ച്ചകളിലും വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെആര്‍ ഇന്ദിര സംസാരിച്ചത്. ഇവർ കമന്റായി പറഞ്ഞ വാക്കുകളാണ് വിവാദത്തിന്റെ മർമ്മം. ഈ കമന്റ് ഇപ്പോൾ എഫ് ബിയിലില്ല. എന്നാൽ ഇന്ദിരയുടേതെന്ന ഈ കമന്റ് വ്യാപകമായി പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാണ്
'മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെആര്‍ ഇന്ദിര കുറിച്ചു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെ ആർ ഇന്ദിരയുടെ പേജിൽ വിഷം ഞാൻ നിന്നെ ഒഴിവാക്കുന്നു എന്ന ക്യാമ്പയിനും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ ജനസംഖ്യ 130 കോടി ആണ്. അതിൽ കോടിക്കണക്കിനു വിദേശികളുണ്ടായിരിക്കും. അവരെ തിരിച്ചയക്കുകയും രാജ്യത്തെ ജനസംഖ്യ 100 കോടിയിലേക്കു കുറയ്ക്കുകയും ആയിരിക്കണം ഇന്ത്യയുടെ ഫ്യുച്ചർ പ്ലാൻ. ആരും ഞഞ്ഞാ മിഞ്ഞാ വർത്തമാനവുമായി കമന്റിടാൻ വരണ്ട. പ്രതിഷേധം കനത്തപ്പോൾ ഇന്ദിര പങ്കു വച്ച പോസ്റ്റ് ഇങ്ങനെയാണ്. ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം. സെപ്റ്റംബർ ഒന്നാം തീയതിയിലെ പോസ്റ്റിനാണ് ഏറ്റവും കൂടുതൽ പ്രതിഷേധം. ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറാണ് എഴുത്തുകാരിയായ കെആര്‍ ഇന്ദിര.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...
ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം.
https://www.facebook.com/Malayalivartha
























