Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..


രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് സംഭവിച്ചത്.. ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും.. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി...മതിയായ സുരക്ഷാ പരിശോധനകള്‍ നടന്നില്ല..


രാഷ്ട്രപതി അയ്യപ്പസന്നിധിയിൽ.... ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു , വൈകുന്നേരം വരെ രാഷ്ട്രപതി സന്നിധാനത്ത്, രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും


പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.


രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...

അറിയണം പ്രാഞ്ജയുടെ കഥ... കാഴ്ചയില്ലെന്ന പേരുപറഞ്ഞ് പലരും തഴഞ്ഞപ്പോഴും അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് ഐ.എ.എസ്. നേടിയെടുത്ത പ്രാഞ്ജാല്‍ പാട്ടീല്‍ നാളെ മുതല്‍ തലസ്ഥാനത്തെ സബ് കളക്ടര്‍

13 OCTOBER 2019 09:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് സംഭവിച്ചത്.. ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും.. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി...മതിയായ സുരക്ഷാ പരിശോധനകള്‍ നടന്നില്ല..

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറി...

രാഷ്ട്രപതി അയ്യപ്പസന്നിധിയിൽ.... ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു , വൈകുന്നേരം വരെ രാഷ്ട്രപതി സന്നിധാനത്ത്, രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും

ഓരോരുത്തര്‍ക്ക് ഓരോ കഴിവുകളാണ് ദൈവം നല്‍കിയിരിക്കുന്നത്. ചില കാര്യങ്ങളില്‍ കുറവ് വരുമ്പോള്‍ മറ്റുചില കാര്യങ്ങളില്‍ വലിയ കഴിവുകളാണ് നല്‍കുക. അതിന് ഏറ്റവും വലിയ ഉദാഹരണമാകാന്‍ പോകുകയാണ് തിരുവനന്തപുരത്തെ പുതിയ സബ് കളക്ടര്‍.

അകകണ്ണിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കു നടന്നു കയറിയ പ്രാഞ്ജാല്‍ പാട്ടീല്‍ നാളെ മുതല്‍ തിരുവനന്തപുരത്തെ സബ് കലക്ടര്‍ ആവുകയാണ്. കേരളകേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പ്രാഞ്ജാല്‍. ആറാം വയസില്‍ നഷ്ടപ്പെട്ട കാഴ്ച ശക്തിയെ നിശ്ചയ ദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ചെറുത്തു തോല്‍പ്പിച്ച പ്രാഞ്ജാല്‍ സബ് കലക്ടറാകുന്നത് സര്‍വീസിലെത്തിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ ഉടനെ.

സബ് കലക്ടറും തിരുവനന്തപുരം ആര്‍.ഡി.ഒയുമായി നാളെ ചുമതലയേല്‍ക്കുന്ന പ്രാഞ്ജാലിനെ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും. തിരുവനന്തപുരം പുതിയ അതിഥിയെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

മഹാരാഷ്ട്ര ഉല്ലാസ്‌നഗര്‍ സ്വദേശിയായ പ്രാഞ്ജാല്‍ പാട്ടീല്‍ 2017 ല്‍ 124 ാം റാങ്ക് നേടിയാണ് സര്‍വീസിലെത്തുന്നത്. 2016 ല്‍ ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773ാം റാങ്ക് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു.

റെയില്‍വേ പരിശീലനത്തിനു ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താല്‍ തഴഞ്ഞു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജാല്‍ അടുത്ത തവണ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുകയായിരുന്നു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം എന്നിവനേടിയശേഷമാണ് സിവില്‍സര്‍വീസിനായുള്ള പ്രാഞ്ജാലിന്റെ ശ്രമം. വ്യവസായിയായ കോമള്‍ സിങ് പാട്ടീലാണ് ഭര്‍ത്താവ്. അമ്മ ജ്യോതി പാട്ടീല്‍, അച്ഛന്‍ എല്‍.ബി. പാട്ടീല്‍ സഹോദരന്‍ നിഖില്‍.

കാഴ്ചയുടെ വെളിച്ചം ആറാമത്തെ വയസു മുതലാണ് പ്രഞ്ജാലില്‍ നിന്നും അകന്നത്. അവിടുന്നങ്ങോട്ട് മാതാപിതാക്കളുടെ പിന്തുണയോടെ ചിട്ടയായ പഠനവും പരിശീലനവും. ഒന്നിനു പുറകേ ഒന്നായി നേട്ടങ്ങളെ ചേര്‍ത്ത് വച്ച് ഐഎഎസ് എന്ന മൂന്നക്ഷരം സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നതു വരെയും ആ അധ്വാനം തുടര്‍ന്നു.

2015ലെ യുപിഎസ്‌സിലായിരുന്നു അന്ധതയെ മറികടന്ന ആദ്യ പരീക്ഷണം. അന്ന് 773 ാം റാങ്ക് സ്വന്തമാക്കിയെങ്കിലും പിന്നീട് ഉയര്‍ന്ന റാങ്കിനായി ശ്രമിച്ചു. എന്നാല്‍ രണ്ടാമത്തെ വട്ടം 124 എന്ന മാന്ത്രിസംഖ്യയില്‍ പ്രഞ്ജാലിനെ ദൈവം കൊണ്ടു ചെന്നെത്തിച്ചു. മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് പ്രഞ്ജാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതും, തുടര്‍ന്ന് കേരളക്കരയിലേക്ക് വരുന്നതും. എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറാകുന്നത്. അവിടെ നിന്നാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ സബ് കളക്ടര്‍ ആകുന്നത്.

പുഷ്പപാതയിലൂടെയല്ല താന്‍ കടന്നു വന്നതെന്ന ഉത്തമ ബോധ്യം പ്രഞ്ജാലിനുണ്ട്. അതുകൊണ്ട് തന്നെയാകണം ഭിന്നശേഷി മൂലം ദുരിതമനുഭവിക്കുന്നവരുടെ കൈപിടിക്കാന്‍ പ്രഞ്ജാലുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്  (7 minutes ago)

President-Helicopter- വന്‍ പരിശോധനാ വീഴ്ച  (13 minutes ago)

ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...  (17 minutes ago)

അല്പശി ഉത്സവത്തിന് കൊടിയേറി...  (18 minutes ago)

അയ്യപ്പനെ കൺനിറയെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുർമു ..  (29 minutes ago)

നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ അപകടം...  (48 minutes ago)

സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും...  (1 hour ago)

കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്  (1 hour ago)

പവന് 2480 രൂപയുടെ ഇടിവ്  (2 hours ago)

പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.  (2 hours ago)

കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ  (2 hours ago)

ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം....  (2 hours ago)

ഒഴിവായത് വൻ ദുരന്തം... ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങള്‍ കത്തിനശിച്ചു  (3 hours ago)

രാഷ്‌ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും...  (3 hours ago)

12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.  (4 hours ago)

Malayali Vartha Recommends