Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ആളൂരിനെ വെള്ളം കുടിപ്പിക്കാന്‍ സൈമണിന്റെയും ദിവ്യയുടെയും അടിപൊളി കുരുക്ക് കണ്ടോ ഇനി എല്ലാം കടുക്കും, ഓരോന്ന് അഴിഞ്ഞുവരുമ്പോള്‍ പുതിയ കുരുക്കു വീഴുന്ന രീതി, വീണ്ടും സ്‌കോര്‍ ചെയ്തത് സൈമണ്‍ തന്നെ

19 OCTOBER 2019 09:27 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി നിരപരാതിയാണ് എന്നും എങ്ങനെയും രക്ഷപെടുത്തും എന്നുമുള്ള ആളുരിന്റെ പ്രസ്താവനക്ക് പിന്നാലെയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ സൈമണിന്റെ നീക്കം ആളൂരിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, വീരവാദം മുഴക്കിയ ആളൂര്‍ എന്തായാലും ഇനി ജോളികാരണം വെള്ളം കുടക്കും എന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ കേസിന്റെയും കസ്റ്റഡി കാലാവതി അവസാനിക്കുന്തോറും പുതിയ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി ഒരു തരത്തിലും അനങ്ങാനാകാത്ത തരത്തിലാക്കുകയാണ് സൈമന്‍. ആ കുരുക്കുകള്‍ ആളൂരിന് അഴിക്കാന്‍ കഴിയുമോ എന്നതാണ് ഇതില്‍
ഏറെ നിര്‍ണായകമായി ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസമാണ്. രണ്ടാമത്തെ കേസിലും ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ച് ഇന്നലെ കോഴിക്കോട് ജില്ലാ ജയിലില്‍ തിരിച്ചെത്തിച്ച ജോളിയെ, സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര തീരദേശ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജു എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ജോളിയെ മറ്റൊരു കേസില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ വിവരം പൊലീസ് ഇന്നു കോടതിയെ അറിയിക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കും. തിങ്കളാഴ്ച മുതലാണു കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

6 കേസുകളുമായി ബന്ധപ്പെട്ടു ജോളിയില്‍നിന്ന് ഇനിയും വിവരം ശേഖരിക്കാനുണ്ട്. റോയ് വധക്കേസിലെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഈ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനാണു പുതിയ കേസിലെ അറസ്റ്റ്. സിലി വധക്കേസില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ജോളിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്.റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടന്ന മരണം സിലിയുടേതാണ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാല്‍ പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, കെ.പ്രജികുമാര്‍ എന്നിവരെ ഇന്നലെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി മൂന്നുപേരെയും ജയിലിലേക്ക് അയച്ചു.റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്നു പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. റിമാന്‍ഡ് കാലാവധി നീട്ടണമെന്നു പൊലീസ് ആവശ്യപ്പെടും.

ഇതിനിടെ കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തു. മൂന്ന് തവണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡി അവസാനിപ്പിച്ച് ഇന്നലെ പ്രതികളെയെത്തിച്ചപ്പോഴും എഫ്ഐആര്‍ കിട്ടാത്ത കാര്യം മജിസ്ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. കലക്ടറെ സമീപിച്ച് രേഖകള്‍ കോടതിയിലെത്തിക്കുന്നതിനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2011 സെപ്റ്റംബര്‍ മുപ്പതിനാണ് കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നത്. ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത ഏക കേസും റോയിയുടെ മരണമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (6 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (7 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (8 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (8 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (9 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (9 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (10 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (11 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (12 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends