Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

ആളൂരിനെ വെള്ളം കുടിപ്പിക്കാന്‍ സൈമണിന്റെയും ദിവ്യയുടെയും അടിപൊളി കുരുക്ക് കണ്ടോ ഇനി എല്ലാം കടുക്കും, ഓരോന്ന് അഴിഞ്ഞുവരുമ്പോള്‍ പുതിയ കുരുക്കു വീഴുന്ന രീതി, വീണ്ടും സ്‌കോര്‍ ചെയ്തത് സൈമണ്‍ തന്നെ

19 OCTOBER 2019 09:27 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി നിരപരാതിയാണ് എന്നും എങ്ങനെയും രക്ഷപെടുത്തും എന്നുമുള്ള ആളുരിന്റെ പ്രസ്താവനക്ക് പിന്നാലെയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ സൈമണിന്റെ നീക്കം ആളൂരിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, വീരവാദം മുഴക്കിയ ആളൂര്‍ എന്തായാലും ഇനി ജോളികാരണം വെള്ളം കുടക്കും എന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ കേസിന്റെയും കസ്റ്റഡി കാലാവതി അവസാനിക്കുന്തോറും പുതിയ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി ഒരു തരത്തിലും അനങ്ങാനാകാത്ത തരത്തിലാക്കുകയാണ് സൈമന്‍. ആ കുരുക്കുകള്‍ ആളൂരിന് അഴിക്കാന്‍ കഴിയുമോ എന്നതാണ് ഇതില്‍
ഏറെ നിര്‍ണായകമായി ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസമാണ്. രണ്ടാമത്തെ കേസിലും ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ച് ഇന്നലെ കോഴിക്കോട് ജില്ലാ ജയിലില്‍ തിരിച്ചെത്തിച്ച ജോളിയെ, സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര തീരദേശ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജു എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ജോളിയെ മറ്റൊരു കേസില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ വിവരം പൊലീസ് ഇന്നു കോടതിയെ അറിയിക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കും. തിങ്കളാഴ്ച മുതലാണു കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

6 കേസുകളുമായി ബന്ധപ്പെട്ടു ജോളിയില്‍നിന്ന് ഇനിയും വിവരം ശേഖരിക്കാനുണ്ട്. റോയ് വധക്കേസിലെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഈ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനാണു പുതിയ കേസിലെ അറസ്റ്റ്. സിലി വധക്കേസില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ജോളിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്.റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടന്ന മരണം സിലിയുടേതാണ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാല്‍ പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, കെ.പ്രജികുമാര്‍ എന്നിവരെ ഇന്നലെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി മൂന്നുപേരെയും ജയിലിലേക്ക് അയച്ചു.റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്നു പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. റിമാന്‍ഡ് കാലാവധി നീട്ടണമെന്നു പൊലീസ് ആവശ്യപ്പെടും.

ഇതിനിടെ കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തു. മൂന്ന് തവണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡി അവസാനിപ്പിച്ച് ഇന്നലെ പ്രതികളെയെത്തിച്ചപ്പോഴും എഫ്ഐആര്‍ കിട്ടാത്ത കാര്യം മജിസ്ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. കലക്ടറെ സമീപിച്ച് രേഖകള്‍ കോടതിയിലെത്തിക്കുന്നതിനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2011 സെപ്റ്റംബര്‍ മുപ്പതിനാണ് കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നത്. ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത ഏക കേസും റോയിയുടെ മരണമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു  (12 minutes ago)

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (47 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (1 hour ago)

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (1 hour ago)

ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്..  (1 hour ago)

കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ ...  (1 hour ago)

പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച്  (2 hours ago)

എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി...  (2 hours ago)

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (2 hours ago)

തമിഴ്നാട്, ആന്ധ്രതീരങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയ്‌ക്ക് സാധ്യത  (2 hours ago)

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (11 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (11 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (11 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (14 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (14 hours ago)

Malayali Vartha Recommends