കരയുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമാകാത്ത നിലയില്‍ അകപെട്ടുപ്പോയത് മണിക്കൂറുകളോളം; കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസ് രക്ഷിച്ചു
മത്സ്യബന്ധനത്തിനായി ഉള്‍ക്കടലിൽ പോയപ്പോൾ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസ് രക്ഷിച്ചു. പോലീസിന്റെ സഹായത്തോടെയാണ് കരയിലേക്കെത്തിയത്. തേങ്ങാപ്പട്ടണം തുറമുഖത്തു നിന്നുമായിരുന്നു മീന്‍ പിടിക്കാനായി ആറു മത്സ്യത്തൊഴിലാളികൾ പോയത്. തമിഴ്നാട് കേരള അതിര്‍ത്തി പ്രദേശമായ ചിന്നത്തുറയിലെ മീന്‍പിടുത്തക്കാരായ കെന്നഡി (46), അബ്രോസ് (60), തോമസ് (60), ശശി (39), പീറ്റര്‍ (60), തനിസ്റ്റര്‍ (42)എന്നിവർ സഞ്ചരിച്ച ബോട്ടാണ് അകപ്പെട്ടത്. കരയുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമാകാത്ത നിലയില്‍ അകപെട്ടുപ്പോയത്.
തേങ്ങാപ്പട്ടണത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ കടലിന്റെ ഉളിലേക്കായിരുന്നു കപ്പൽ പോയത്. ഇവരുടെ ബോട്ടിലെ യന്ത്രം തകരാറിലാവുകയായിരുന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും കരയുമായി ഒരു വിധത്തിലും ബന്ധപ്പെടാന്‍ അവർക്ക് കഴിഞ്ഞില്ല. ആ വഴിക്ക് വന്ന ചരക്കുകപ്പലിലെ തൊഴിലാളികളാണ് ഇത് തിരിച്ചറിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അവര്‍ തൂത്തുക്കുടി മറൈന്‍ പോലീസിനെ അറിയിച്ചു. ഡി.ഐ.ജി. അരവിന്ദ് ശര്‍മയുടെ നിര്‍ദേശപ്രകാരം സേനാംഗങ്ങള്‍ ആദര്‍ശ് എന്ന കപ്പലില്‍ എത്തിയാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha