Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

കൈവിട്ടെന്നാ തോന്നണേ... സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ താക്കോല്‍ സ്ഥാനം നേടുന്നത് കേന്ദ്രമോ? ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് സാധ്യത; നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തി തടിയൂരാന്‍ കേരളം ശ്രമിക്കുമ്പോള്‍ കേന്ദ്രം വക ഇടപെടലിന് സാധ്യത; രംഗം സസൂക്ഷ്മം നിരീക്ഷിച്ച് മോദിയും അമിത്ഷായും

21 NOVEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെങ്കിലും സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ താക്കോല്‍ കിട്ടിയിരിക്കുന്നത് കേന്ദ്രത്തിനാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ശബരിമലയില്‍ കേന്ദ്രം കണ്ണ് വച്ചിട്ടുണ്ട്. ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടിക്കാരും എന്തേ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തി യുവതീ പ്രവേശനം തടയാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. പക്ഷെ കേന്ദ്രം അതിലോട്ട് നീങ്ങിയാല്‍ ഒരു താക്കോല്‍ സ്ഥാനം കേന്ദ്രം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതനുസരിച്ചുള്ള തന്ത്രമാണ് നരേന്ദ്രമോദിയും അമിത്ഷായും ആലോചിക്കുന്നത്. അതിന് പിന്നാലെയാണ് കോടതിവിധി വന്നിരിക്കുന്നത്.

സംസ്ഥാനത്തോടാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു സാഹചര്യമൊരുങ്ങാനാണ് സാധ്യത. ആരാധനാലയങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. നിയമസഭയില്‍ പാസാക്കുന്ന ബില്ലിനെതിരേ പരാതിയുണ്ടായാല്‍ കേന്ദ്രത്തിന് ഇടപെടാനാകും.

പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമമാകും നിലനില്‍ക്കുക. സുപ്രീം കോടതിയുടെ അന്തിമ വിധിക്കു ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കുമെന്നു ശബരിമല യുവതീപ്രവേശന വിവാദസമയത്തു നിരവധി ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.

ബില്ലിന്റെ കരട് നാലാഴ്ചയ്ക്കകം തയാറാക്കാനാണ് പറഞ്ഞിരക്കുന്നത്. ഉത്സവകാലമായതിനാല്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിര്‍ദേശം. അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. കൃത്യമായ പരിപാലനത്തിനും ഭരണനിര്‍വഹണത്തിനും ഈ സംവിധാനം മതിയാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും അമ്പതു ലക്ഷത്തിലേറെ തീര്‍ഥാടകരെത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളെപ്പോലെ കാണരുതെന്നും ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക ഭരണസംവിധാനം വേണമെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. നിയമനിര്‍മാണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതു കോടതിക്കു ചെയ്യാനാകില്ല. ശബരിമലയ്ക്കു പ്രത്യേകമായി നിയമമുണ്ടാക്കുകയും ഭരണനിര്‍വഹണത്തിന് പ്രത്യേക സമിതി രൂപീകരിക്കുകയും വേണം.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലിന്റെ കരട് കോടതിക്കു െകെമാറി.

ഭരണസമിതിയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്ന വ്യവസ്ഥയില്‍ കോടതി സംശയമുന്നയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരായാല്‍ ഭരണസമിതിയിലുള്ള വനിതകള്‍ക്കു ശബരിമലയില്‍ പോകാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു.

ഈ സാഹചര്യവും പരിഗണിച്ചാണ് ശബരിമലയ്ക്കായി പ്രത്യേക നിയമമുണ്ടാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശബരിമല ഭരണത്തില്‍ പങ്കാളിത്തം? ആവശ്യപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജി ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പന്തളം കൊട്ടാരത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു 2006 ലെ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കണമെന്ന ആവശ്യം തള്ളിയ െഹെക്കോടതിവിധിക്കെതിരേ പന്തളം രാജകുടുംബാംഗം പി. രാമവര്‍മ്മയാണു സുപ്രീംകോടതിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ; രൂക്ഷമായ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ  (22 minutes ago)

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി!!  (27 minutes ago)

SITയുടെ അറസ്റ്റ് പട്ടികയില്‍ കടകംപള്ളിയില്ല ! പിണറായി ഒടുക്കത്തെ കളി ; CM ഓഫീസ് വിറപ്പിച്ച് ഹൈക്കോടതി  (36 minutes ago)

'ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി'.....ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി!!  (41 minutes ago)

കോഴിക്കോട് ഉണ്ട്, കേസ് കൊടുക്കെടാ ! ഷഹനാസ് കരഞ്ഞുകൂവി പോസ്റ്റിടല്‍ ..പോയി പണിനോക്കടീന്ന് രാഹുല്‍  (46 minutes ago)

അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...  (59 minutes ago)

മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്  (1 hour ago)

ടെക്നോപാര്‍ക്കിന്‍റെ സിഇഒ ആയി സന്ദീപ് കുമാര്‍ ഐഎഎസിനെ നിയമിച്ചു  (1 hour ago)

മസ്തിഷ്ക മരണം സംഭവിച്ച മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥന്റെ അവയവങ്ങൾ ദാനം ചെയ്തു  (1 hour ago)

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ ജില്ലാതല ഹാക്കത്തോണുകൾ...  (1 hour ago)

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ് കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു...  (1 hour ago)

മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു  (1 hour ago)

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

Malayali Vartha Recommends