Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

കൈവിട്ടെന്നാ തോന്നണേ... സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ താക്കോല്‍ സ്ഥാനം നേടുന്നത് കേന്ദ്രമോ? ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് സാധ്യത; നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തി തടിയൂരാന്‍ കേരളം ശ്രമിക്കുമ്പോള്‍ കേന്ദ്രം വക ഇടപെടലിന് സാധ്യത; രംഗം സസൂക്ഷ്മം നിരീക്ഷിച്ച് മോദിയും അമിത്ഷായും

21 NOVEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെങ്കിലും സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ താക്കോല്‍ കിട്ടിയിരിക്കുന്നത് കേന്ദ്രത്തിനാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ശബരിമലയില്‍ കേന്ദ്രം കണ്ണ് വച്ചിട്ടുണ്ട്. ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടിക്കാരും എന്തേ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തി യുവതീ പ്രവേശനം തടയാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. പക്ഷെ കേന്ദ്രം അതിലോട്ട് നീങ്ങിയാല്‍ ഒരു താക്കോല്‍ സ്ഥാനം കേന്ദ്രം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതനുസരിച്ചുള്ള തന്ത്രമാണ് നരേന്ദ്രമോദിയും അമിത്ഷായും ആലോചിക്കുന്നത്. അതിന് പിന്നാലെയാണ് കോടതിവിധി വന്നിരിക്കുന്നത്.

സംസ്ഥാനത്തോടാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു സാഹചര്യമൊരുങ്ങാനാണ് സാധ്യത. ആരാധനാലയങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. നിയമസഭയില്‍ പാസാക്കുന്ന ബില്ലിനെതിരേ പരാതിയുണ്ടായാല്‍ കേന്ദ്രത്തിന് ഇടപെടാനാകും.

പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമമാകും നിലനില്‍ക്കുക. സുപ്രീം കോടതിയുടെ അന്തിമ വിധിക്കു ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കുമെന്നു ശബരിമല യുവതീപ്രവേശന വിവാദസമയത്തു നിരവധി ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.

ബില്ലിന്റെ കരട് നാലാഴ്ചയ്ക്കകം തയാറാക്കാനാണ് പറഞ്ഞിരക്കുന്നത്. ഉത്സവകാലമായതിനാല്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിര്‍ദേശം. അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. കൃത്യമായ പരിപാലനത്തിനും ഭരണനിര്‍വഹണത്തിനും ഈ സംവിധാനം മതിയാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും അമ്പതു ലക്ഷത്തിലേറെ തീര്‍ഥാടകരെത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളെപ്പോലെ കാണരുതെന്നും ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക ഭരണസംവിധാനം വേണമെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. നിയമനിര്‍മാണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതു കോടതിക്കു ചെയ്യാനാകില്ല. ശബരിമലയ്ക്കു പ്രത്യേകമായി നിയമമുണ്ടാക്കുകയും ഭരണനിര്‍വഹണത്തിന് പ്രത്യേക സമിതി രൂപീകരിക്കുകയും വേണം.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലിന്റെ കരട് കോടതിക്കു െകെമാറി.

ഭരണസമിതിയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്ന വ്യവസ്ഥയില്‍ കോടതി സംശയമുന്നയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരായാല്‍ ഭരണസമിതിയിലുള്ള വനിതകള്‍ക്കു ശബരിമലയില്‍ പോകാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു.

ഈ സാഹചര്യവും പരിഗണിച്ചാണ് ശബരിമലയ്ക്കായി പ്രത്യേക നിയമമുണ്ടാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശബരിമല ഭരണത്തില്‍ പങ്കാളിത്തം? ആവശ്യപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജി ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പന്തളം കൊട്ടാരത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു 2006 ലെ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കണമെന്ന ആവശ്യം തള്ളിയ െഹെക്കോടതിവിധിക്കെതിരേ പന്തളം രാജകുടുംബാംഗം പി. രാമവര്‍മ്മയാണു സുപ്രീംകോടതിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (24 minutes ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (36 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (58 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (1 hour ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (1 hour ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (1 hour ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (1 hour ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (2 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (6 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (6 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (6 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (6 hours ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (6 hours ago)

Malayali Vartha Recommends