Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

കൈവിട്ടെന്നാ തോന്നണേ... സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ താക്കോല്‍ സ്ഥാനം നേടുന്നത് കേന്ദ്രമോ? ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് സാധ്യത; നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തി തടിയൂരാന്‍ കേരളം ശ്രമിക്കുമ്പോള്‍ കേന്ദ്രം വക ഇടപെടലിന് സാധ്യത; രംഗം സസൂക്ഷ്മം നിരീക്ഷിച്ച് മോദിയും അമിത്ഷായും

21 NOVEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെങ്കിലും സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ താക്കോല്‍ കിട്ടിയിരിക്കുന്നത് കേന്ദ്രത്തിനാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ശബരിമലയില്‍ കേന്ദ്രം കണ്ണ് വച്ചിട്ടുണ്ട്. ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടിക്കാരും എന്തേ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തി യുവതീ പ്രവേശനം തടയാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. പക്ഷെ കേന്ദ്രം അതിലോട്ട് നീങ്ങിയാല്‍ ഒരു താക്കോല്‍ സ്ഥാനം കേന്ദ്രം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതനുസരിച്ചുള്ള തന്ത്രമാണ് നരേന്ദ്രമോദിയും അമിത്ഷായും ആലോചിക്കുന്നത്. അതിന് പിന്നാലെയാണ് കോടതിവിധി വന്നിരിക്കുന്നത്.

സംസ്ഥാനത്തോടാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു സാഹചര്യമൊരുങ്ങാനാണ് സാധ്യത. ആരാധനാലയങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. നിയമസഭയില്‍ പാസാക്കുന്ന ബില്ലിനെതിരേ പരാതിയുണ്ടായാല്‍ കേന്ദ്രത്തിന് ഇടപെടാനാകും.

പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമമാകും നിലനില്‍ക്കുക. സുപ്രീം കോടതിയുടെ അന്തിമ വിധിക്കു ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കുമെന്നു ശബരിമല യുവതീപ്രവേശന വിവാദസമയത്തു നിരവധി ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.

ബില്ലിന്റെ കരട് നാലാഴ്ചയ്ക്കകം തയാറാക്കാനാണ് പറഞ്ഞിരക്കുന്നത്. ഉത്സവകാലമായതിനാല്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിര്‍ദേശം. അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. കൃത്യമായ പരിപാലനത്തിനും ഭരണനിര്‍വഹണത്തിനും ഈ സംവിധാനം മതിയാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും അമ്പതു ലക്ഷത്തിലേറെ തീര്‍ഥാടകരെത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളെപ്പോലെ കാണരുതെന്നും ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക ഭരണസംവിധാനം വേണമെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. നിയമനിര്‍മാണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതു കോടതിക്കു ചെയ്യാനാകില്ല. ശബരിമലയ്ക്കു പ്രത്യേകമായി നിയമമുണ്ടാക്കുകയും ഭരണനിര്‍വഹണത്തിന് പ്രത്യേക സമിതി രൂപീകരിക്കുകയും വേണം.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലിന്റെ കരട് കോടതിക്കു െകെമാറി.

ഭരണസമിതിയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്ന വ്യവസ്ഥയില്‍ കോടതി സംശയമുന്നയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരായാല്‍ ഭരണസമിതിയിലുള്ള വനിതകള്‍ക്കു ശബരിമലയില്‍ പോകാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു.

ഈ സാഹചര്യവും പരിഗണിച്ചാണ് ശബരിമലയ്ക്കായി പ്രത്യേക നിയമമുണ്ടാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശബരിമല ഭരണത്തില്‍ പങ്കാളിത്തം? ആവശ്യപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജി ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പന്തളം കൊട്ടാരത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു 2006 ലെ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കണമെന്ന ആവശ്യം തള്ളിയ െഹെക്കോടതിവിധിക്കെതിരേ പന്തളം രാജകുടുംബാംഗം പി. രാമവര്‍മ്മയാണു സുപ്രീംകോടതിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (4 minutes ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (14 minutes ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (39 minutes ago)

യുവതി മരണത്തിന് കീഴടങ്ങി....  (1 hour ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (1 hour ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (1 hour ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (1 hour ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (2 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (10 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (11 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (11 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (12 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (12 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (13 hours ago)

Malayali Vartha Recommends