Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

കൈവിട്ടെന്നാ തോന്നണേ... സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ താക്കോല്‍ സ്ഥാനം നേടുന്നത് കേന്ദ്രമോ? ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് സാധ്യത; നിയമസഭയില്‍ നിയമനിര്‍മ്മാണം നടത്തി തടിയൂരാന്‍ കേരളം ശ്രമിക്കുമ്പോള്‍ കേന്ദ്രം വക ഇടപെടലിന് സാധ്യത; രംഗം സസൂക്ഷ്മം നിരീക്ഷിച്ച് മോദിയും അമിത്ഷായും

21 NOVEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെങ്കിലും സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ താക്കോല്‍ കിട്ടിയിരിക്കുന്നത് കേന്ദ്രത്തിനാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ശബരിമലയില്‍ കേന്ദ്രം കണ്ണ് വച്ചിട്ടുണ്ട്. ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടിക്കാരും എന്തേ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തി യുവതീ പ്രവേശനം തടയാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. പക്ഷെ കേന്ദ്രം അതിലോട്ട് നീങ്ങിയാല്‍ ഒരു താക്കോല്‍ സ്ഥാനം കേന്ദ്രം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതനുസരിച്ചുള്ള തന്ത്രമാണ് നരേന്ദ്രമോദിയും അമിത്ഷായും ആലോചിക്കുന്നത്. അതിന് പിന്നാലെയാണ് കോടതിവിധി വന്നിരിക്കുന്നത്.

സംസ്ഥാനത്തോടാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു സാഹചര്യമൊരുങ്ങാനാണ് സാധ്യത. ആരാധനാലയങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. നിയമസഭയില്‍ പാസാക്കുന്ന ബില്ലിനെതിരേ പരാതിയുണ്ടായാല്‍ കേന്ദ്രത്തിന് ഇടപെടാനാകും.

പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമമാകും നിലനില്‍ക്കുക. സുപ്രീം കോടതിയുടെ അന്തിമ വിധിക്കു ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കുമെന്നു ശബരിമല യുവതീപ്രവേശന വിവാദസമയത്തു നിരവധി ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.

ബില്ലിന്റെ കരട് നാലാഴ്ചയ്ക്കകം തയാറാക്കാനാണ് പറഞ്ഞിരക്കുന്നത്. ഉത്സവകാലമായതിനാല്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിര്‍ദേശം. അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. കൃത്യമായ പരിപാലനത്തിനും ഭരണനിര്‍വഹണത്തിനും ഈ സംവിധാനം മതിയാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഓരോ വര്‍ഷവും അമ്പതു ലക്ഷത്തിലേറെ തീര്‍ഥാടകരെത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളെപ്പോലെ കാണരുതെന്നും ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പ്രത്യേക ഭരണസംവിധാനം വേണമെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. നിയമനിര്‍മാണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, അതു കോടതിക്കു ചെയ്യാനാകില്ല. ശബരിമലയ്ക്കു പ്രത്യേകമായി നിയമമുണ്ടാക്കുകയും ഭരണനിര്‍വഹണത്തിന് പ്രത്യേക സമിതി രൂപീകരിക്കുകയും വേണം.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലിന്റെ കരട് കോടതിക്കു െകെമാറി.

ഭരണസമിതിയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്ന വ്യവസ്ഥയില്‍ കോടതി സംശയമുന്നയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരായാല്‍ ഭരണസമിതിയിലുള്ള വനിതകള്‍ക്കു ശബരിമലയില്‍ പോകാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു.

ഈ സാഹചര്യവും പരിഗണിച്ചാണ് ശബരിമലയ്ക്കായി പ്രത്യേക നിയമമുണ്ടാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശബരിമല ഭരണത്തില്‍ പങ്കാളിത്തം? ആവശ്യപ്പെട്ട് പന്തളം രാജകുടുംബം നല്‍കിയ ഹര്‍ജി ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പന്തളം കൊട്ടാരത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു 2006 ലെ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കണമെന്ന ആവശ്യം തള്ളിയ െഹെക്കോടതിവിധിക്കെതിരേ പന്തളം രാജകുടുംബാംഗം പി. രാമവര്‍മ്മയാണു സുപ്രീംകോടതിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (4 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (4 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (4 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (4 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (4 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (4 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (4 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (6 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (6 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (7 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (7 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (7 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (8 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends