ഷെഹ്ലയെ സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ല; രക്ഷിതാവ് വന്നാണ് ആശുപത്രിയിൽ എത്തിച്ചത്; ദുഃഖത്തോടെ സഹപാഠികൾ
ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനിയെ സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന പരാതിയുമായി സഹപാഠികള്‍. ഷെഹ്ലയുടെ കാല്‍ നീലനിറമായി, എന്നിട്ടും ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി കരഞ്ഞ് പറഞ്ഞിട്ടും മൂക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അവർ പറഞ്ഞു. കുട്ടിയുടെ രക്ഷിതാവ് വന്നാണ് ഷഹ്ല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.
ക്ലാസ് വൃത്തിയായി സൂക്ഷിക്കേണ്ടതിനായി ക്ലാസില്‍ കയറുമ്പോള്‍ ചെരുപ്പ് ഇടാന്‍ അധ്യാപകര്‍ അനുവദിക്കാറില്ല. അതേ സമയം സംഭവത്തില്‍ സ്‌കൂളില്‍ പ്രതിഷേധം തുടരുകയാണ്. രക്ഷിതാക്കള്‍ അടക്കം നിരവധിപ്പേരാണ് പ്രതിഷേധവുമായി സ്‌കൂളില്‍ എത്തിയിരിക്കുന്നത്. അതിനിടെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലാസ് മുറിയില്‍ നിരവധി മാളങ്ങളാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha