Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

നിഷാമുമായി അന്വേഷണസംഘം നടത്തിയതു വിനോദയാത്ര; വിചിത്രമായത് ഏഴുമണിക്കൂര്‍ യാത്രക്കെടുത്തത് പതിനാലുമണിക്കൂര്‍ സമയം

21 FEBRUARY 2015 11:30 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഹമ്മര്‍ ജീപ്പിടിപ്പിച്ചു കൊന്ന മുഹമ്മദ് നിഷാമിനെ തെളിവെടുപ്പിനെന്ന വ്യാജേന അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയതു വിവാദമാകുന്നു. കാരണം ഈ വധക്കേസുമായി പുലബന്ധമില്ലാത്ത കേസുകളെ ബന്ധപ്പെടുത്തിയാണു നിഷാമിനെ കൊണ്ടുപോയത്. ഇതു നിഷാമിന്റെ സ്വത്തുക്കള്‍ മറ്റുള്ളവരുടെ പേരിലേക്കു മാറ്റാനുള്ള സൗകര്യത്തിനാണെന്നു സംശയിക്കപ്പെടുന്നു.
കസ്റ്റഡിയില്‍ എടുത്ത പ്രതിയെ സെല്ലില്‍ ഇടാതെ നാടു ചുറ്റി സ്വത്തുകള്‍ പോലീസ് കാവലില്‍ കൈമാറ്റം ചെയ്യാനുള്ള അവസരമാണ് പോലീസിലെ ഉന്നതര്‍ നടത്തികൊടുത്തതെന്നാണ് ആരോപണം.
ഏഴുമണിക്കൂര്‍ യാത്രക്കെടുത്തത് പതിനാലുമണിക്കൂര്‍ സമയമെന്ന വിചിത്ര വാദവും. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴരയോടെ തൃശൂരില്‍നിന്നു പുറപ്പെട്ട പോലീസ്‌സംഘം ബംഗളുരുവില്‍ എത്തുന്നത് പിറ്റേന്നു വൈകിട്ട് 4.30 നാണ്. ടെമ്പോ ട്രാവലറില്‍ സി.ഐ. പി.സി. ബിജുകുമാര്‍, ഡ്രൈവര്‍ മാജ്, പോലീസ് ഉദ്യോഗസ്ഥരായ രാജന്‍, ബിനില്‍ എന്നിവരടക്കം ആറ് പേരാണ് നിഷാമിനെയും കൂട്ടി പുറപ്പെട്ടത്. യാത്ര രാത്രിയായതിനാല്‍ സമയം കുറയും. തമിഴ്‌നാട്കേരള രാത്രികാല സര്‍വീസ് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ സേലം വഴിയാണ് ഇവര്‍ സഞ്ചരിച്ചത്. ആറിന് പുലര്‍ച്ചെ രണ്ടരയോടെ ബംഗളുരുവില്‍ എത്തേണ്ടിയിരുന്ന സംഘം വൈകിട്ട് 4.30ന് എത്തിയെന്നാണ് പോലീസ് രേഖ. ഇതുസംബന്ധിച്ച സംശയത്തിന് അന്നത്തെ കമ്മിഷണര്‍ ജേക്കബ് ജോബ് നല്‍കിയ വിശദീകരണം പോലീസിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടെന്നാണ്. നിഷാമുമായി പോയ പോലീസ് സംഘം നാലുമണിക്കൂര്‍ നേരം ഗതാഗതക്കുരുക്കില്‍പ്പെട്ടെന്ന കമ്മിഷണറുടെ വാദം സംശയാസ്പദമാണ്. കര്‍ണാടകയിലും മറ്റുമാണ് നിഷാമിന്റെ സ്വത്തുക്കളില്‍ ഏറെയും.
ഇതും ബാങ്കിലുള്ള പണവും ബിനാമികളുടെ പേരിലേക്കു മാറ്റാനാണ് ഈ വിനോദയാത്രയെന്നാണു സംശയം ഉയരുന്നത്. കോടതി നടപടികളിലേക്കു കാര്യങ്ങള്‍ നീങ്ങുകയും ശിക്ഷ ഉറപ്പാവുകയും ചെയ്താല്‍ സ്വത്ത് കണ്ടുകെട്ടാന്‍ ഇടയുണ്ടെന്ന ഉപദേശത്തെ തുടര്‍ന്നാണ് അന്യസംസ്ഥാനങ്ങളില്‍ വിനോദയാത്രാ നാടകം നടത്തിയത്. നിഷാമിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നതിനും സ്വത്ത് കണ്ടുകെട്ടുന്നതിനും പോലീസോ ആഭ്യന്തര വകുപ്പോ തയാറായിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടൊന്നും കോടതിയില്‍ നല്‍കിയിട്ടുമില്ല. പ്രോസിക്യൂഷന്‍ നല്‍കിയ രേഖകളില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിഷാമിന്റെ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തിയെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് പറയുന്നത്. ബംഗളുരുവിലും തിരുനെല്‍വേലിയിലും ഒന്നും കണ്ടെത്താനായില്ല എന്നു മാത്രമാണു പറഞ്ഞത്. ഈ അന്വേഷണം ചന്ദ്രബോസിനു നേരേയുണ്ടായ ആക്രമണവുമായി എങ്ങനെ ബന്ധപ്പെടുമെന്ന ചോദ്യവും അവഗണിക്കപ്പെട്ടു. അന്വേഷണസംഘം ഇതിനകം കണ്ടെത്തിയ വിലകൂടിയ കാറുകള്‍, ഫഌറ്റുകള്‍ എന്നിവയുടെ ഉടമ നിഷാം ആണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. കൊച്ചിയില്‍ മയക്കുമരുന്നുമായി യുവനടനും നാല് യുവതികളും പിടിയിലായ ഫഌറ്റും ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോടികളുടെ വരുമാനമുള്ള നിഷാമിന്റെ വസ്തുവകകളും സ്വത്തുക്കളും പലതും ബിനാമികളുടെ പേരിലാണ്. പോലീസിലും രാഷ്ട്രീയരംഗത്തുമുള്ള ഉന്നതരുടെ ഉപദേശപ്രകാരമാണ് വിനോദയാത്രയെന്നാണ് കേള്‍വി. ഇതിനിടെ തെളിവെടുപ്പ് സംഘത്തില്‍പ്പെട്ട ഒരു സിവില്‍ പോലീസ് ഓഫീസര്‍ നിഷാമില്‍നിന്ന് പണം ചോദിച്ചുവെന്ന മുന്‍ സിറ്റി പോലീസ്‌കമ്മിഷണര്‍ ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലും വിവാദമാവുകയാണ്. തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അഴിമതിക്ക് മുതിര്‍ന്നുവെന്ന് സംശയം തോന്നിയാല്‍പോലും നടപടിയെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, തനിക്കും പ്രലോഭനവും ഭീഷണിയും സമ്മര്‍ദവും ഉണ്ടായതായി ജേക്കബ് ജോബ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും വിവാദത്തിനു വഴിവയ്ക്കുകയാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന മുന്‍ കമ്മിഷണറുടെ നടപടി ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഡി.ഐ.ജി. ജോസിന്റെ നേതൃത്വത്തില്‍ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി.
ചന്ദ്രബോസിന്റെ നില അത്യാസന്നമായി തുടരുന്നതിനിടെ അടിപൊളി യാത്രയാണ് പോലീസ് ഉദ്യോഗസ്ഥരുമായി നിഷാം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ചന്ദ്രബോസിന്റെ കേസിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ എന്തെങ്കിലും പറഞ്ഞില്ല. മുഖ്യമന്ത്രിയോടു പോലും സംസാരിച്ച ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നത് ഉന്നതരുടെ ഇടപടലുകൊണ്ടാണെന്ന സംശയവും ബലപ്പെടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (17 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (27 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (33 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (44 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (49 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (59 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends