അവന്‍ ,വൈശാഖ് അവന്‍റെ ചിരികളികള്‍ സത്യമായിരുന്നില്ല... അതില്‍ ഞാന്‍ വീണുപോയത് എങ്ങനെയാണ്? എന്‍റെ കുഞ്ഞിനോടുള്ള അവന്‍റെ സ്നേഹം... എന്നെ മോളേ എന്ന് വിളിച്ച അവന്‍റെ സ്നേഹപ്രകടനങ്ങള്‍... മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല; മരണം മുൻകൂട്ടിക്കണ്ട് കൃതി എഴുതിയ ഡയറിക്കുറിപ്പുകൾ
രണ്ടാം വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ കൊല്ലം സ്വദേശിയായ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൃതിയുടെ രണ്ടാം ഭർത്താവ് വൈശാഖയിരുന്നു കൊലക്കേസിലെ പ്രതി. 26 വയസിനുള്ളില്‍ കൊലചെയ്യപ്പെടുമെന്ന് കൃതി മനസില്‍ ഉറപ്പിച്ചിരുന്നോ? ഉണ്ടെന്ന് വേണം കരുതാന്‍. കൃതിയുടെ മരണത്തിനുമുന്നിലുള്ള വിവരങ്ങള്‍ അന്വേഷിച്ചുചെന്നാല്‍ മുന്‍കൂട്ടിയുള്ള ഉറപ്പിക്കാം. കൃതിയുടെ ഡയറി താളുകളില്‍ കോറിയിട്ട ദുരിതകഥ വിരല്‍ചൂണ്ടും അവിടെ നടന്ന അരുംകൊലയുടെ കാരണങ്ങളിലേക്ക്.
എനിക്ക് തെറ്റുപറ്റി. എന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇല്ലാതാകുകയാണ്. ഞാന്‍ സ്വപ്നം കണ്ട സന്തോഷകരമായ ജീവിതം എനിക്ക് കൈവിട്ടുകഴിഞ്ഞു.. അവന്‍ ,വൈശാഖ് അവന്‍റെ ചിരികളികള്‍ സത്യമായിരുന്നില്ല. അതില്‍ ഞാന്‍ വീണുപോയത് എങ്ങനെയാണ്. കല്യാണം കഴിഞ്ഞ് ചുരുങ്ങിയ മാസത്തിനുള്ളില്‍ വൈശാഖ് എനിക്ക് വെറുക്കപ്പെട്ടവനായതെങ്ങനെ. വൈശാഖിന് ഞാനും? ഒരിക്കല്‍ വിവാഹ ജീവിതം തകര്‍ന്നതാണ്. പുതിയൊരു ജീവിതം വാര്‍ത്തെടുക്കാനുള്ള എന്‍റെ സ്വപ്നത്തില്‍ നിറങ്ങള്‍ നിറച്ചത് വൈശാഖാണ്. അവനെ കണ്ടു.
എന്‍റെ കുഞ്ഞിനോടുള്ള അവന്‍റെ സ്നേഹം. എന്നെ മോളേ എന്ന് വിളിച്ച അവന്‍റെ സ്നേഹപ്രകടനങ്ങള്‍. മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല. ഒരിക്കലും അവന്‍ ശരിയല്ലെന്ന് അച്ഛൻ ഉറപ്പിച്ച് പറഞ്ഞത് ഇപ്പോള്‍ ശരിയായി. വിവാഹത്തിന് മുന്നേപോലും വീട്ടില്‍ വരാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കി....അമ്മയും അവന്‍റെ സ്നേഹപ്രകടനത്തില്‍ വീണു..പിന്നീട് എപ്പോഴാണ് ആ സ്നേഹം സത്യമല്ലാത്തതായി മാറിയത് ?
രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു. തന്റെ തെറ്റുകുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞ വൈശാഖിനെ കൃതി വീണ്ടും വിശ്വസിച്ചു. മുറിക്കുള്ളിൽ കയറിയ ഇരുവരും സമയം ഒമ്പതുമണി കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വന്നില്ല. ഇടയ്ക്ക് വൈശാഖ് പുറത്തിറങ്ങിയ സമയം നോക്കി അമ്മ മുറിക്കുള്ളില്‍ കയറി കൃതിയുമായി സംസാരിച്ചു.
വൈശാഖിന്‍റെ ആഗമനഉദ്ദേശ്യം മനസിലാക്കി. കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി അമ്മ പുറത്തേക്ക് ഇറങ്ങി. വൈശാഖ് വീണ്ടും മുറിക്കുള്ളില്‍. ഇടക്കിടെ മുറിക്കുള്ളിലേക്ക് കുറുമ്പുകളായി ചെന്ന കുഞ്ഞിനെ അമ്മ തന്നെ എടുത്തുകൊണ്ടുപോയി. ആ സന്തോഷത്തിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം പോലുമുണ്ടായിരുന്നില്ല. അമ്മയുടേയും ആ പിതാവിന്‍റേയും കരുതലുകളും വെറുതെയായി. അവന്‍റെ ക്രൂരത മുന്‍കൂട്ടി അറിയാവുന്ന കൃതിക്കും പിഴച്ചു. ഒടുവില്‍ മിനിട്ടുകള്‍ക്കുള്ളില്‍ പൊടിമോളെ വാതിലിപ്പുറത്ത് നിര്‍ത്തി കൃതി മരണത്തിലേക്ക് നടന്നു.
കൃതിയെ കൊലപ്പെടുത്തിയ ശേഷം അവള്‍ക്കരികെ കിടന്ന് കൂട്ടുകാരിക്ക് സന്ദേശമയച്ച് തെളിവുകള്‍ അനുകൂലമാക്കാനും വൈശാഖ് ശ്രമം നടത്തി. കൊലചെയ്യപ്പെടാന്‍ മാത്രം കുറ്റം കൃതി ചെയ്തിരുന്നോ? ആ കുഞ്ഞിനെ തനിച്ചാക്കി അരുംകൊല നടത്തിയ കാരണങ്ങള്‍ വൈശാഖ് പൊലീസിനോട് വിവരിച്ചു. കൃതിയുടെ കൊലപാതകം ആസൂത്രിതമാണെന്നുതന്നെയാണ് പൊലീസ് കണ്ടെത്തല്‍ കൃതിയും വീട്ടുകാരും എല്ലാം തനിക്കെതിരാകുന്നത് വൈശാഖിന് സഹിച്ചില്ല..അവസാനം ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതും വൈരാഗ്യത്തിന് കാരണമായി. ഇടയ്ക്കിടെ മരണത്തിന്‍റെ സൂചനകള്‍ വൈശാഖ് വീട്ടില്‍ നല്‍കിയിരുന്നു..
കൂട്ടമരണമായിരുന്നു അവന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഈ മാതാപിതാക്കള്‍ ഇപ്പോള്‍ ഞെട്ടലോടെ ഒാര്‍മിക്കുന്നു. വൈശാഖിന്‍റെ എല്ലാപ്രവര്‍ത്തികളും നിയന്ത്രിച്ചിരുന്നത് എക്സൈസില്‍ ഉദ്യോസ്ഥനായ പിതാവായിരുന്നുവെന്ന് കൃതിയുടെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഫെയ്സ്ബുക്കിലൂടെ കൃതി തന്നെ കണ്ടെത്തിയ ബന്ധം. അത് അരുംകൊലയില്‍ കലാശിച്ചു.
https://www.facebook.com/Malayalivartha