Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

തോക്കുകാരി അമലിനെ പോലീസ് ചോദ്യം ചെയ്തു, ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ലെന്ന് അമല്‍

23 FEBRUARY 2015 10:11 AM IST
മലയാളി വാര്‍ത്ത.

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു ബന്ധുവീട്ടില്‍ വെച്ചായിരുന്നു അമലിനെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറുകളോളം നീണ്ടു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ലന്ന് അമല്‍ പോലീസിനോട് പറഞ്ഞു. അമലിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പോലീസ് മെനഞ്ഞ തിരക്കഥ അമല്‍ ഭംഗിയായി അഭിനയിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. നേരത്തെ തന്നെ തന്റെ ഭാര്യയ്ക്ക് ഇതില്‍ ബന്ധമില്ലെന്ന് നിസാം പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ആക്രമണം നടന്ന സമയത്ത് തന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ലെന്നും അമല്‍ മൊഴി നല്‍കി. ചന്ദ്രബോസിനെ മുഹമ്മദ് നിസാം ഇടിച്ചു വീഴ്ത്തിയ ശേഷം കാറിന്റെ പിറകിലിട്ടിരുന്നുവെന്ന വിവരം അറിയാതെയാണു താന്‍ കാറിന്റെ മുന്‍ സീറ്റില്‍ കയറിയത്. 29നു പുലര്‍ച്ചെ നിഷാം തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഉടന്‍ ഗേറ്റിലേക്കെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ എന്തോ അടിപിടി നടക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടിരുന്നു. ഉടന്‍ ഫഌറ്റില്‍ നിന്നു പുറത്തിറങ്ങി ഗേറ്റ് ഭാഗത്തേക്ക് ഓടുകയായിരുന്നു. ശോഭാസിറ്റിയില്‍ ജലധാരയുടെ ഭാഗത്ത് എത്തിയപ്പോഴേക്കും നിസാം തന്റെ വാഹനം പുറപ്പെടാന്‍ തയാറാക്കി നിര്‍ത്തിയിരുന്നു.
തന്നോട് മുന്‍ സീറ്റിലേക്കു കയറാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് വീട്ടിലേക്കു വരുന്നുവെന്ന ആശ്വാസത്തില്‍ മുന്‍ സീറ്റില്‍ കയറി. പാര്‍ക്കിങ് ഏരിയായിലെത്തി കാറിന്റെ പിറകിലെ വാതില്‍ തുറന്നു പുറത്തേക്കു വലിച്ചിട്ടപ്പോഴാണ് ചന്ദ്രബോസ് പിറകിലെ സീറ്റില്‍ ഉണ്ടായിരുന്നുവെന്ന കാര്യം അറിയുന്നത്. അപ്രതീക്ഷിതമായ ഈ കാഴ്ചയില്‍ താന്‍ ഞെട്ടിപ്പോയി. ഉടന്‍ ശബ്ദം കൂട്ടി സമീപവാസികളെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഇതല്ലാതെ സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ല. മുഹമ്മദ് നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ മൊഴി നല്‍കി. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് നിസാം തോക്കെടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അമല്‍ മൊഴി നല്‍കി.
ഞായറാഴ്ച ഉച്ചയോടെയാണ് തൃശ്ശൂരിലെത്തി ഇവര്‍ പൊലീസിനു മൊഴി നല്‍കിയത്. ചന്ദ്രബോസിനെ മര്‍ദ്ദിക്കുമ്പോള്‍ നിസാമിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് അമല്‍ പറഞ്ഞു. കാളത്തോട്ടിലെ ബന്ധുവീട്ടില്‍വച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. നിസാമിന്റെ കൈവശം ഇതുവരെ തോക്കുകള്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞു. ഭര്‍ത്താവിനെതിരെ ഇവര്‍ നല്‍കിയിരുന്ന പരാതികള്‍ സംബന്ധിച്ചും പൊലീസ് സംഘം അന്വേഷിച്ചു. നിസാം മര്‍ദ്ദിക്കാറുണ്ട് എന്ന് ഇവര്‍ സമ്മതിച്ചു. ചന്ദ്രബോസിനെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് നിസാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ അറിഞ്ഞത് എന്നാണിവര്‍ പൊലീസിനോട് പറഞ്ഞത്.
നിസാമിന്റെ പരസ്ത്രീ ബന്ധത്തെച്ചൊല്ലി അമല്‍ പലപ്പോഴും കലഹിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. തൃശൂരിലെ ഫ്‌ളാറ്റില്‍ നിന്ന് പല തവണ സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ട്. അമലിന്റെ പേരിലുമുണ്ട് കോടികളുടെ സ്വത്തുക്കള്‍. ഒത്തുതീര്‍പ്പിന് തയ്യാറായി നിസാം വിളിക്കുമ്പോള്‍ അമല്‍ തിരിച്ചുവരുകയായിരുന്നു പതിവ്. ഇത്തരത്തില്‍ നിസാമിനെതിരായ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമലിനെ കേസില്‍ പ്രതിയാക്കാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ പൊലീസ് തന്നെ സ്വന്തമായി മൊഴി എഴുതി തയ്യാറാക്കിയതെന്നാണ് സൂചന. എല്ലാം നിസാമിന് വേണ്ടി തന്നെയാണ്. നിസാമിന്റെ ചില സുഹൃത്തുക്കളായ കോടീശ്വരന്മാരും പൊലീസില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എന്നാല്‍ ഇത് അമലിനെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ കള്ളക്കളിയെന്നാണ് സൂചന. അമലിനെ കേസില്‍ പ്രതിയാക്കാതിരിക്കാനാണ് നീക്കം. ഇതിനൊപ്പിച്ചുള്ള മൊഴിയാണ് അമലില്‍ നിന്ന് പൊലീസ് രേഖപ്പെടുത്തിയത്. ചന്ദ്രബോസിനെ നിസാം കൊന്നതില്‍ പങ്കില്ലെന്ന അമലിന്റെ മൊഴി ഇതിന്റെ ഭാഗമാണ്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (7 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (8 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends