തോക്കുകാരി അമലിനെ പോലീസ് ചോദ്യം ചെയ്തു, ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ലെന്ന് അമല്‍
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു ബന്ധുവീട്ടില്‍ വെച്ചായിരുന്നു അമലിനെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറുകളോളം നീണ്ടു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ലന്ന് അമല്‍ പോലീസിനോട് പറഞ്ഞു. അമലിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പോലീസ് മെനഞ്ഞ തിരക്കഥ അമല്‍ ഭംഗിയായി അഭിനയിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. നേരത്തെ തന്നെ തന്റെ ഭാര്യയ്ക്ക് ഇതില്‍ ബന്ധമില്ലെന്ന് നിസാം പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ആക്രമണം നടന്ന സമയത്ത് തന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ലെന്നും അമല്‍ മൊഴി നല്‍കി. ചന്ദ്രബോസിനെ മുഹമ്മദ് നിസാം ഇടിച്ചു വീഴ്ത്തിയ ശേഷം കാറിന്റെ പിറകിലിട്ടിരുന്നുവെന്ന വിവരം അറിയാതെയാണു താന്‍ കാറിന്റെ മുന്‍ സീറ്റില്‍ കയറിയത്. 29നു പുലര്‍ച്ചെ നിഷാം തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഉടന്‍ ഗേറ്റിലേക്കെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ എന്തോ അടിപിടി നടക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടിരുന്നു. ഉടന്‍ ഫഌറ്റില്‍ നിന്നു പുറത്തിറങ്ങി ഗേറ്റ് ഭാഗത്തേക്ക് ഓടുകയായിരുന്നു. ശോഭാസിറ്റിയില്‍ ജലധാരയുടെ ഭാഗത്ത് എത്തിയപ്പോഴേക്കും നിസാം തന്റെ വാഹനം പുറപ്പെടാന്‍ തയാറാക്കി നിര്‍ത്തിയിരുന്നു.
തന്നോട് മുന്‍ സീറ്റിലേക്കു കയറാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് വീട്ടിലേക്കു വരുന്നുവെന്ന ആശ്വാസത്തില്‍ മുന്‍ സീറ്റില്‍ കയറി. പാര്‍ക്കിങ് ഏരിയായിലെത്തി കാറിന്റെ പിറകിലെ വാതില്‍ തുറന്നു പുറത്തേക്കു വലിച്ചിട്ടപ്പോഴാണ് ചന്ദ്രബോസ് പിറകിലെ സീറ്റില്‍ ഉണ്ടായിരുന്നുവെന്ന കാര്യം അറിയുന്നത്. അപ്രതീക്ഷിതമായ ഈ കാഴ്ചയില്‍ താന്‍ ഞെട്ടിപ്പോയി. ഉടന്‍ ശബ്ദം കൂട്ടി സമീപവാസികളെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഇതല്ലാതെ സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ല. മുഹമ്മദ് നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ മൊഴി നല്‍കി. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് നിസാം തോക്കെടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അമല്‍ മൊഴി നല്‍കി.
ഞായറാഴ്ച ഉച്ചയോടെയാണ് തൃശ്ശൂരിലെത്തി ഇവര്‍ പൊലീസിനു മൊഴി നല്‍കിയത്. ചന്ദ്രബോസിനെ മര്‍ദ്ദിക്കുമ്പോള്‍ നിസാമിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് അമല്‍ പറഞ്ഞു. കാളത്തോട്ടിലെ ബന്ധുവീട്ടില്‍വച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. നിസാമിന്റെ കൈവശം ഇതുവരെ തോക്കുകള്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞു. ഭര്‍ത്താവിനെതിരെ ഇവര്‍ നല്‍കിയിരുന്ന പരാതികള്‍ സംബന്ധിച്ചും പൊലീസ് സംഘം അന്വേഷിച്ചു. നിസാം മര്‍ദ്ദിക്കാറുണ്ട് എന്ന് ഇവര്‍ സമ്മതിച്ചു. ചന്ദ്രബോസിനെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് നിസാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ അറിഞ്ഞത് എന്നാണിവര്‍ പൊലീസിനോട് പറഞ്ഞത്.
നിസാമിന്റെ പരസ്ത്രീ ബന്ധത്തെച്ചൊല്ലി അമല്‍ പലപ്പോഴും കലഹിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. തൃശൂരിലെ ഫ്‌ളാറ്റില്‍ നിന്ന് പല തവണ സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ട്. അമലിന്റെ പേരിലുമുണ്ട് കോടികളുടെ സ്വത്തുക്കള്‍. ഒത്തുതീര്‍പ്പിന് തയ്യാറായി നിസാം വിളിക്കുമ്പോള്‍ അമല്‍ തിരിച്ചുവരുകയായിരുന്നു പതിവ്. ഇത്തരത്തില്‍ നിസാമിനെതിരായ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമലിനെ കേസില്‍ പ്രതിയാക്കാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ പൊലീസ് തന്നെ സ്വന്തമായി മൊഴി എഴുതി തയ്യാറാക്കിയതെന്നാണ് സൂചന. എല്ലാം നിസാമിന് വേണ്ടി തന്നെയാണ്. നിസാമിന്റെ ചില സുഹൃത്തുക്കളായ കോടീശ്വരന്മാരും പൊലീസില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എന്നാല്‍ ഇത് അമലിനെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ കള്ളക്കളിയെന്നാണ് സൂചന. അമലിനെ കേസില്‍ പ്രതിയാക്കാതിരിക്കാനാണ് നീക്കം. ഇതിനൊപ്പിച്ചുള്ള മൊഴിയാണ് അമലില്‍ നിന്ന് പൊലീസ് രേഖപ്പെടുത്തിയത്. ചന്ദ്രബോസിനെ നിസാം കൊന്നതില്‍ പങ്കില്ലെന്ന അമലിന്റെ മൊഴി ഇതിന്റെ ഭാഗമാണ്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha