ചികിത്സ ശ്രദ്ധാപൂര്‍വം; ആന്റീവെനം ഫലം നല്‍കുന്നില്ല; ഹൃദയമിടിപ്പിൽ വ്യതിയാനം; മുറിവുണ്ടായിട്ടും രക്തം കട്ടപിടിക്കാത്തതില്‍ ആശങ്ക; വാവ സുരേഷിനായി പ്രാർത്ഥനയോടെ കേരളം
കഴിഞ്ഞ ദിവസങ്ങളിൽ പത്തനാപുരത്ത് ഒരു വീട്ടില്‍ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റിരുന്നു . ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. വാവയുടെ ജീവന്‍ രക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കകയാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചത്. സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും ഉറപ്പിക്കണമെങ്കില്‍ ഇനിയും 24 മണിക്കൂര്‍ കൂടി കാത്തിരിക്കണം എന്നാണ് ഡോക്ടര്‍ പറയുന്നത്. ആന്റിവെനം നല്‍കുന്നുണ്ടെങ്കിലും അത് കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുറിവുണ്ടായി കഴിഞ്ഞാല്‍ രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്. ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. നിരന്തരം പാമ്ബിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ ശരീരത്തില്‍ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നത്.
അപകടം ഉണ്ടാകില്ലായിരുന്നു പക്ഷേ പാമ്ബിനെ ചാക്കിലാക്കിയതിനുശേഷം ചിലര്‍ പാമ്ബിനെ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് വാവയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അതിനെ പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കൈപ്പത്തിയില്‍ കടിയേറ്റത്. സംഭവം നടന്ന ഉടന്‍ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് മണ്ണാറശാല കുടുംബാംഗങ്ങള്‍ സന്ദേശം അയച്ചിരുന്നു. മണ്ണാറശാല കുടുംബാംഗം എസ് നാഗദാസാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശം അയച്ചത് .
വലതുകയ്യിലെ വിരലിലാണ് പാമ്ബിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വാവ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളില്‍ ആരാധകര്‍ നേര്‍ച്ചകളും സമര്‍പ്പിക്കുന്നുണ്ട്. വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയില്‍ കടിയേറ്റത്. കൈയിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.
അതേസമയം വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ വഴിപാട് തിരക്ക്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാര്‍ത്ത പ്രചരിച്ചതോടെ മണ്ണാറശാലയില്‍ വാവയുടെ പേരില്‍ അര്‍ച്ചന, പുറ്റും മുട്ടയും സമര്‍പ്പിക്കല്‍ എന്നിവ നടന്നു. വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പത്.
https://www.facebook.com/Malayalivartha