ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് നല്‍കാനുള്ള ചുമതലയില്‍ നിന്നും സിഡ്കോയെ നീക്കി; സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്സിന് നല്‍കി; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് നല്‍കാനുള്ള ചുമതലയില്‍ നിന്നും സിഡ്കോയെ നീക്കി സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്സിന് നല്‍കിയെന്നു ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ കമ്ബനികളെ ഉപയോഗിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു . പിഴത്തുകയുടെ 90 ശതമാനവും സ്വകാര്യ കമ്ബനിക്ക് സേവന അറ്റകുറ്റപ്പണി നിരക്കായും ബാക്കി 10 ശതമാനം സര്‍ക്കാരിനും കിട്ടുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനുള്ള പദ്ധതി ഡി.ജി.പി തയാറാക്കി കഴിഞ്ഞു . തത്ക്കാലം ഈ പദ്ധതിയില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്നും കെല്‍ട്രോണുമായി ചേര്‍ന്നാണ് തട്ടിപ്പെന്നും ചെന്നിത്തല പറയുകയുണ്ടായി .
10 വര്‍ഷത്തേക്കാണ് സ്വകാര്യ കമ്ബനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ട് കമ്ബനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. മുമ്ബേ തന്നെ വിവാദത്തിലായ ബിനാമി കമ്ബനി ഗാലക്സിയോണാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു . ഗാലക്സിയോണ്‍ കമ്ബനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്ബട്ടികയിലാണെന്നും ഇത്തരം വലിയ കരാറുകള്‍ ഏറ്റെടുക്കാന്‍ മാത്രം മുന്‍പരിചയമില്ലാത്ത കമ്ബനിക്ക് ലാഭമുണ്ടാക്കാനാണ് പദ്ധതിയെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha