കണ്ണൂരിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; മാതൃത്വം പകച്ചു നിന്ന നിമിഷം; കണ്ണൂരില്‍ കടപ്പുറത്തെ പാറക്കെട്ടില്‍ ഒന്നരവയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ ; നൊമ്പരമായി കുഞ്ഞു വിയാൻ
നൊന്തു പ്രസവിച്ച കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഒരമ്മ. അതും കാമുകനോപ്പം ജീവിക്കാൻ വേണ്ടി..കുറച്ചു കാലങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങൾക്കു നേരെ സമാനതകളില്ലാത്ത ക്രൂരതയാണ് . സ്വന്തം സുഖങ്ങൾക്കു വേണ്ടി യാതൊരു മടിയും കൂടാതെ സ്വന്തം മക്കളെ പോലും കൊന്നു തള്ളാൻ മടിയില്ലാത്തവർ. കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാസുരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകളിലും പ്രതി അമ്മ തന്നെ.
മക്കളെ പ്രാണന് തുല്യം സ്നേഹിക്കുന്ന, മാതൃത്വം എന്ന വാക്കിനെ അർത്ഥവത്താക്കുന്ന അമ്മമാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ വാർത്തയാണിത്.കുറ്റം ചെയ്തതായി തെളിഞ്ഞിട്ടും അറസ്ററ് രേഖപ്പെടുത്തിയിട്ടും നിർവി കാരയായി ,കുറ്റബോധം ലവലേശമില്ലാതെ നിൽക്കുന്ന ആ യുവതിയെ എന്തുപേരിട്ടാണ് നാം വിളിക്കേണ്ടത്..'
മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെയാണ് കടലിലെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ കുട്ടിയുടെ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ അറസ്റ്റിലുമായി . രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അൽപം മുൻപാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.
പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഇയാളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതിനാൽ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നുമാണു പൊലീസിന്റെ കണ്ടെത്തൽ. കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി കൊലപാതകത്തിനു തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തി.
പുലർച്ചെ കുഞ്ഞുമായി കടൽക്കരയിലെത്തി. കുഞ്ഞിനെ കരിങ്കൽക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞാണു കൊലപ്പെടുത്തിയത്. കല്ലിൽ ശക്തിയായി തലയിടിച്ചാണു കുഞ്ഞിന്റെ മരണം. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിച്ചവെക്കുമ്പോൾ കുഞ്ഞു കാലുകൾ കല്ലിൽ തട്ടി ചോരപൊടിഞ്ഞാൽ പോലും പിടയുന്ന 'അമ്മ മനസുകളെ കുറിച്ച് വായിച്ചും അനുഭവിച്ചും അറിഞ്ഞ നമുക്ക് ഒരു തരത്തിലും ഉൾക്കൊള്ളാനാവാത്ത ഭാവം. എങ്ങനെയാണു നമ്മുടെ സമൂഹത്തിനു ഇത്രത്തോളം അധഃപതിക്കാൻ കാരണം എന്നത് അതീവ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ് .കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നതും കുഞ്ഞുങ്ങൾതന്നെ. ഉദാത്തമായ മാതൃഭാവത്തെക്കുറിച്ചു പാടിപ്പുകഴ്ത്തലുകൾ ഏറെ പിറന്ന മലയാളമണ്ണിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് ആ മാതൃത്വം പോലും കുരുതി കൈ ആകുന്ന വാർത്തകളാണ്.
https://www.facebook.com/Malayalivartha