Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം; അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

08 APRIL 2020 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും: 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' റെയ്ഡില്‍ കുടുങ്ങിയത് 41 ഉദ്യോഗസ്ഥര്‍

സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...

ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..

ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും; അവിടെ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് നിഗമനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെപ്രതികരണവുമായി മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കുമ്മനം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

എന്താണ് നമ്മുടെ മാധ്യമങ്ങള്‍ക്കും 'പരിണിത പ്രജ്ഞരായ ' മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ??! 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിര്‍ത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തില്‍ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങള്‍. എങ്ങും ചുവടുറപ്പിക്കാന്‍ കഴിയുന്നില്ല , വേണ്ടാത്തിടത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുമ്ബോഴാകട്ടെ നിലയില്ലാകയത്തില്‍ വീഴുകയും ചെയ്യുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് നീക്കി എന്ന വാര്‍ത്ത. ചിലരാകട്ടെ ഒരു പടി കൂടി കടന്ന് ട്രംപ് മോദിയെ വിരട്ടി എന്നുവരെ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെ മറ്റൊരു രാഷ്ട്രത്തലവന്‍ ഭീഷണിപ്പെടുത്തി എന്നതില്‍ ആനന്ദം കണ്ടെത്തുന്ന പഴയ അതേ 'അമ്മായിയമ്മ മനോഭാവം '.

ഇന്ത്യയും അമേരിക്കയും അടക്കമുള്ള മരുന്നുത്പാദകരായ രാജ്യങ്ങള്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാര്‍ച്ച്‌ 25 നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ജീവന്‍ രക്ഷാ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്. ഏപ്രില്‍ 3 ന് ട്രംപ് ഭരണകൂടവും സമാന തീരുമാനം കൈക്കൊണ്ടു. അവശ്യ മരുന്നായി WHO അംഗീകരിച്ച HYDROXY CHLOROQUINE കോവിഡിന് പരീക്ഷണ അടിസ്ഥാനത്തിലും നല്‍കി വരുന്നു.

HYDROXY CHLOROQUINE , PARACETAMOL എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയുടെ നിരോധന നീക്കം കോറോണയില്‍ പെട്ട് ഉഴറുന്ന അമേരിക്കയെ കൂടുതല്‍ കുഴപ്പത്തിലാക്കി. ഇതോടെ ട്രംപ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിലക്ക് നീക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടിയാണ് മലയാള മാധ്യമങ്ങള്‍ വളച്ചൊടിച്ചു മോദി വിരോധത്തിനുള്ള അവസരമാക്കി മാറ്റിയത്.

വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യവും ഉത്തരവും ഇങ്ങനെ …

Reporter :- Thank you sir, are you worried about retaliation to your decision to ban export of medical goods like Indian Prime Minister Modi's decision to not export Hydroxychoroquine to United States and other countries?

( മരുന്നുകളുടെ കയറ്റുമതി നിരോധിച്ച താങ്കളുടെ തീരുമാനത്തിനുള്ള തിരിച്ചടി എന്നോണം ഇന്ത്യ Hydroxychoroquine അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉള്ള കയറ്റുമതി നിരോധിച്ചതില്‍ താങ്കള്‍ക്ക് ആശങ്കയുണ്ടോ ? )

Trump :- I don't like that decision if that is .. I don't … I didn't hear that that was his decisions . I know that he stopped it for other counties. I spoke to him yesterday, we had a very talk and we will see whether or not that's his … I would be surprised if he would, because India does very well with the US. For many years they have been taking advantage of the US on trade so I would be surprised if that was his decision.. He'd have to tell me that. I spoke to him Sunday morning, called him and I said we appreciate your allowing our supply to come out. If he doesn't allow it to come out that would be okay but of course there may be retaliations. Why wouldn't there be '

'അതാണ് തീരുമാനമെങ്കില്‍ അത് എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.. പക്ഷെ അതാണ് തീരുമാനമെന്ന് ഞാന്‍ കേട്ടിട്ടുമില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് നിരോധിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്നലെ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു . കഴിഞ്ഞ കുറേ കാലമായി ഇന്ത്യ അമേരിക്ക ബന്ധം വളരെ നല്ലതാണ്. മാത്രവുമല്ല അമേരിക്കയുമായുള്ള ബന്ധത്തില്‍ നിന്ന് ഇന്ത്യക്ക് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് , അതിനാല്‍ തന്നെ മറിച്ചൊരു തീരുമാനമെടുത്താല്‍ അത് അത്ഭുതമായിരിക്കും. ഞായറാഴ്ച രാവിലെയും സംസാരിക്കുമ്ബോള്‍ നിരോധനം നീക്കി സാധനങ്ങള്‍ അയച്ചു നല്‍കിയാല്‍ നന്നയിരിക്കുമെന്ന് പറഞ്ഞതാണ്. അത് അദ്ദേഹം അനുവദിച്ചില്ലെങ്കില്‍ കൊള്ളാം , പക്ഷെ തീര്‍ച്ചയായും തിരിച്ചടിയുണ്ടാകും എന്തുകൊണ്ട് ഉണ്ടായിക്കൂടാ ?'

ഇതാണ് വാര്‍ത്താ സമ്മേളനത്തില്‍ നടന്ന സംഭാഷണം. ട്രംപ് ഏകപക്ഷീയമായി ഇന്ത്യന്‍ നയത്തോടുള്ള പ്രതികരണം പ്രസ്താവനയായി നടത്തുകയോ ഇന്ത്യയെ വെല്ലുവിളിക്കുകയോ ആയിരുന്നില്ല എന്ന് വ്യക്തം. ചോദ്യത്തിനുള്ള മറുപടി ആയിരുന്നു പ്രതികരണം.

താങ്കള്‍ സ്വീകരിച്ച നയത്തിനുള്ള തിരിച്ചടിയാണോ ഇന്ത്യന്‍ തീരുമാനം എന്ന ചോദ്യത്തിന് സ്വത സിദ്ധമായ ട്രംപ് ശൈലിയിലായിരുന്നു മറുപടി എന്ന് മനസ്സിലാക്കാന്‍ സാധിക്കും.അതായത് ചോദ്യം ഒന്ന് മറുപടി മറ്റൊന്ന്.ട്രംപിന്റെ നയത്തെപ്പറ്റിയുള്ള ചോദ്യത്തില്‍ മോദിയുമായുള്ള സംഭാഷണമാണ് അദ്ദേഹം ഉത്തരമായി പറഞ്ഞത്. ഉത്തരത്തിന്റെ അവസാന ഭാഗം മാത്രം അടര്‍ത്തിയെടുത്തു ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി എന്നൊക്ക വ്യാഖ്യാനിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ല.

ഇത്രയും സാങ്കേതികം. ഇനി ചില വസ്തുതകളിലേക്ക്. മരുന്ന് കയറ്റുമതി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കപ്പെട്ട വാര്‍ത്താസമ്മേളനം നടന്നത് ചൊവ്വാഴ്ചയാണ്. അതായത് ഏപ്രില്‍ 7 ന്. എന്നാല്‍ അതിനും 24 മണിക്കൂര്‍ മുന്‍പ് ഏപ്രില്‍ 6 ന് തന്നെ മാനുഷിക പരിഗണന വെച്ചു 12 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള നിരോധനം നീക്കി കേന്ദ്ര സര്ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതായത് ട്രംപ് മോദിയോട് ടെലിഫോണ്‍ അഭ്യര്‍ത്ഥന നടത്തിയതിന് ശേഷം. അപ്പോള്‍ അക്കാര്യം അറിയാതെയല്ല ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്ന് വ്യക്തം.

ഇതൊന്നും മനസ്സിലാകാതെയോ വളച്ചൊടിച്ചോ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനം എന്നല്ല 'പാലില്‍ വിഷം കലര്‍ത്തലാണ് ' . അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അവരെ നിയന്ത്രിക്കുവാനുള്ള പക്വത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കണം. ഇല്ലായെങ്കില്‍ പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും മാധ്യമപ്രവര്‍ത്തനത്തിന് ഉണ്ടാകില്ലെന്ന് ഖേദത്തോടെ ഓര്‍മ്മിപ്പിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും: 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' റെയ്ഡില്‍ കുടുങ്ങിയത് 41 ഉദ്യോഗസ്ഥര്‍  (8 minutes ago)

ഫാമിലി ത്രില്ലർ ബേബി ഗോൾ ട്രയിലർ പുറത്ത്!!  (1 hour ago)

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് - തരുൺ മൂർത്തി - മോഹൻലാൽ ചിത്രം ആരംഭം കുറിച്ചു!!  (1 hour ago)

ഗാർഹിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി; ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന  (1 hour ago)

SABARIMALA കണ്ഠരര് കുടുംബത്തിന്റെ അടിവേര് ഇളകി  (1 hour ago)

Arunachal-Pradesh സുഹൃത്തിനെ കാണാതായി  (1 hour ago)

കോണ്‍ഗ്രസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ വര്‍ഗ വഞ്ചകര്‍ എന്നുവിളിച്ചാക്ഷേപിക്കും; സിപിഎം നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ മനം മടുത്ത് ആളുകള്‍ രാജിവച്ചു പുറത്ത് വരുന്നതാണ്; വിമർശിച്ച് കോൺഗ്രസ് നേതാവ  (2 hours ago)

ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും; അവിടെ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് നിഗമനം  (2 hours ago)

RAIN അതിശക്തമായ മഴ; അതീവ ജാഗ്രത  (2 hours ago)

രണ്ടു വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികള്‍  (2 hours ago)

പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേറ്റിയത് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമെന്ന് പി രാജീവ്  (2 hours ago)

മമതയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സുവേന്ദു അധികാരി  (3 hours ago)

തീര്‍ഥാടകയുടെ കാലിനേറ്റ മുറിവിന് ചികിത്സ തേടി; പമ്പ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ചികിത്സപ്പിഴവ് ആരോപണം  (3 hours ago)

Malayali Vartha Recommends