കേരളത്തില്‍ സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍.. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. .
ഭൂരിഭാഗം രോഗികളും പ്രവാസികളോ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരോ ആണെങ്കിലും കഴിഞ്ഞ 15 ദിവസം കൊണ്ട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 50 ആയത് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്.സമ്പര്‍ക്ക രോഗികളില്‍ 14 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു
തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇതിനോടകം തന്നെ കേരളത്തില്‍ നിന്ന് പോയ എട്ട് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതും തുടരുകയാണ്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഏതാണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
കണ്ണൂരില്‍ ധര്‍മടത്ത് ഒരു വീട്ടില്‍ എട്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
ഇതില്‍ വീട്ടമ്മയ്ക്ക് ആദ്യം രോഗം സ്ഥിരീകരിക്കുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്തു. രോഗബാധിത മേഖലയില്‍ എവിടെയും പോയിട്ടില്ലാത്ത സ്ത്രീയ്ക്ക് രോഗബാധ ഉണ്ടായത് ഉറവിടമേതെന്ന് അറിയല്‍ പ്രയാസമാക്കി. രണ്ട് ദിവസം കഴിഞ്ഞാണ് അവരുടെ ഭര്‍ത്താവിന് രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് തലശ്ശേരിയില്‍ മീന്‍വ്യാപാരിയാണ്. ഇദ്ദേഹത്തില്‍ നിന്നാകും ഭാര്യയ്ക്ക് പകര്‍ന്നതെന്നിപ്പോള്‍ ഉള്ള വിലയിരുത്തല്‍. ഇതേവീട്ടിലെ മൂന്ന് പേര്‍ക്ക് ഞായറാഴ്ചയും മൂന്നുപേര്‍ക്ക് തിങ്കളാഴ്ചയും രോഗം കണ്ടെത്തി
രോഗം എവിടെ നിന്ന് പകര്‍ന്നതെന്ന് അറിയാതെ പോസിറ്റീവ് കേസുകള്‍ ആവര്‍ത്തിക്കുന്നത് കണ്ണൂരില്‍ സാമൂഹിക വ്യാപന ഭീഷണി ഉയര്‍ത്തുന്നുണ്ട് .. 53 പേര്‍ ചികിത്സയിലുള്ള പാലക്കാട് സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ ചൂണ്ടികാട്ടിയിരുന്നു. . ക്വറന്‍റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തുന്നതും അതിര്‍ത്തി ജില്ലയായതിനാലും ആണ് സമൂഹ വ്യാപന സാധ്യത വര്‍ധിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി
നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്നം വർധിപ്പിച്ചിട്ടുണ്ട്. ചെക്പോസ്റ്റിൽ കുറഞ്ഞസമയം ചെലവഴിച്ചവർക്കും അൽപനേരം നിന്ന ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.
സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം പടരുന്ന സാഹചര്യമാണ്, സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയിൽ നിലനിൽക്കുന്നു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട് എങ്കിലും അതിര്‍ത്തി ജില്ലയായതിനാൽ തന്നെ ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്‍റീനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha