തമിഴ്നാട്ടിൽ നിന്നെത്തിയസ്ത്രീയും പുരുഷനും അവശനിലയിൽ; നെയ്യാറ്റിൻകരയിൽ ബസ് സ്റ്റാൻഡ് അടച്ചു; തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സ്റ്റാൻഡിൽ അവശനിലയിൽ കാണപ്പെട്ട ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം തിരക്കുകയായിരുന്നു ; ഇവരെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി; ഇരുവർക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന അഭ്യുഹങ്ങളെ തുടർന്ന് ഫയർഫോഴ്സ് ബസ്‌സ്റ്റാൻഡ് ശുചീകരിച്ചു
കേരളം കോവിഡ് വൈറസിന്റെ മൂന്നാം ഘട്ടത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ്. രണ്ട് ഘട്ടങ്ങള്‍ക്ക് വിപരീതമായി നുറ് കണക്കിന് ആളുകള്‍ക്കാണ് രോഗം പിടിപെട്ടത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരിലാണ് രോഗ ബാധ കൂടുതതല്‍ സ്ഥിരീകരിച്ചത്. ഒരു ദിവസം 62 പേരില്‍ വരെ വൈറസ് ബാധ സ്ഥിരീകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകരിലും, ലക്ഷണം ഇല്ലാത്തവരിലും, സമ്പര്‍ക്കം മൂലവും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ഉണ്ടായി.സുരക്ഷാ സംവിധാനങ്ങളെത്ര തന്നെ ശക്തമാക്കിയാലും ഊടുവഴികളിലൂടെയും പാസില്ലാതെയുമൊക്കെ നിരവധിപ്പേർ കേരളത്തിലേക്കെത്തുന്നുണ്ട് എന്നതാണ് ഓരോ ദിവസവും വ്യക്തമാകുന്നത്.
തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീയെയും പുരുഷനെയും അവശനിലയിൽ കണ്ടതിനെ തുടർന്നു നെയ്യാറ്റിൻകരയിൽ ബസ് സ്റ്റാൻഡ് അടച്ചിടേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ് . യാത്രക്കാർക്കു പ്രവേശനം നിരോധിക്കുകയും ചെയ്തു ഇന്നലെ രാവിലെ 8.30നു പാറശാലയിൽ നിന്നുളള ബസിലാണ് ഇരുവരും എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സ്റ്റാൻഡിൽ അവശനിലയിൽ കാണപ്പെട്ട ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം തിരക്കുകയായിരുന്നു
ആലുവയ്ക്കു പോകുന്നു എന്നായിരുന്നു ഇവരുടെ മറുപടി . തുടർന്ന് പൊലീസ് എത്തി ചോദ്യംചെയ്തപ്പോൾ സേലത്ത് നിന്ന് കളിയിക്കാവിളയിലെത്തുകയും പാസില്ലാത്തതിനാൽ ഇടവഴിയിലൂടെ അതിർത്തി കടക്കുകയുമായിരുന്നെന്നു വ്യക്തമാക്കി.ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ 12.30 ന് ഇവരെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന അഭ്യുഹങ്ങളെ തുടർന്ന് ഫയർഫോഴ്സ് ബസ്‌സ്റ്റാൻഡ് ശുചീകരിച്ചു.
ഡിപ്പോയിൽ രണ്ടു മണിക്കൂറോളം ചെലവഴിക്കുകയും ശുചിമുറി ഉപയോഗിക്കുകയും ചെയ്തതിനാൽ കോവിഡ് പരിശോധനാ ഫലം വരും വരെ സ്റ്റാൻഡ് അടച്ചിടും. ഇരുവരും നെയ്യാറ്റിൻകരയിലെത്തിയ ബസിലെ ജീവനക്കാരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. ബസ് അണുവിമുക്തമാക്കി.
ഇന്നലെ രാവിലെ 7.20ന് ഇരുവരും കൊറ്റാമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിക്കവെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. മടങ്ങിയ ഇവർ പാറശാല ജംക‌്ഷനിലെത്തി ബസിൽ കയറുകയായിരുന്നു.
തമിഴ്നാട്ടിലെ തിരൂർ സ്വദേശിയായ സ്ത്രീയോടൊപ്പം കണ്ട യുവാവ് മലപ്പുറം സ്വദേശിയാണെന്നു സൂചനകളുണ്ട്. സേലത്ത് നിന്ന് എത്തിയതങ്ങനെയെന്ന ചോദ്യത്തിന് ഇവർ വ്യക്തമായ ഉത്തരം നൽകിയില്ല. ദിവസവും ഒട്ടേറെ പേർ ഇടവഴികളിലൂടെ കേരളത്തിലെത്തുന്നുണ്ട്.
അതെ സമയം അറുപത് ദിവസത്തെ ലോക്ക്ഡൗണ്‍ പിന്നിടുമ്പോള്‍ അതിന്റെ ഗുണഫലം എത്രത്തോളമെന്ന് വിലയിരുത്തുന്ന തിരക്കുകളിലാണ് പ്രധാനമന്ത്രിയുടെ ഓഫീസെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 1 മുതല്‍ ഏതുതരം നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാനങ്ങള്‍ പലതും സാമ്പത്തിക പ്രതിസന്ധികളില്‍ അമര്‍ന്നു കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ ഇതിനകം തന്നെ വലിയ തോതില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ മുമ്പോട്ടു വെച്ചാലും വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അനുവാദം സംസ്ഥാനങ്ങള്‍ക്ക് നൽകാനാണ് സാധ്യത
https://www.facebook.com/Malayalivartha