സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന് സാധ്യത
നാലാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ രാജ്യത്ത് കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്.
അതേസമയം ജൂണ്‍ ഒന്നിന് തീവണ്ടി ഗതാഗതം തുടങ്ങുന്നതിനെതിരെ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, ഒഡീഷ, ബിഹാര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ഇക്കാര്യം പരാമര്‍ശിച്ച് കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്ത് വൈറസ് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും വര്‍ദ്ധിക്കുകയാണ്. സെന്റിനന്റല്‍ സര്‍വേലൈന്‍സിലും ഓഗെമന്റഡ് സര്‍വേയിലും കൂടുതൽ രോഗ ബാധിതരെ കണ്ടെത്തുന്നത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ലോകശരാശരി എടുത്താല്‍ 10 ലക്ഷം പേരില്‍ 1500 പേരെ മാത്രമെ കേരളം പരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂവെന്നും ഇത് വളരെ കുറവാണെന്നും വിദഗ്ദ്ധ സമിതി അഭിപ്രായപ്പെടുന്നു. പരമാവധി ആളുകളെ പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം വൈറസ് ബാധിച്ചവരെ തിരിച്ചറിയാന്‍ കഴിയാതെ വരുമെന്നും സമിതി അഭിപ്രായപ്പെടുന്നു.
ഈ സമയത്തിനുള്ളില്‍ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു. നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണെന്നും വിദഗ്ദ്ധസമിതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha