ക്വാറന്റീൻ സംവിധാനം ഇല്ല ; അതിർത്തിയിൽ കുടുങ്ങിയത് മണിക്കൂറുകൾ ; ദുരിതത്തിലായി പ്രവാസികൾ; ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ
നാട്ടിലേക്കുള്ള മടക്കത്തിൽ പെരുവഴിയിലായി പ്രവാസികൾ. കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ക്വാറന്റീൻ സംവിധാനം ഇല്ലാത്തതിനാലാണ് ഇവർ അതിർത്തിയിൽ കുടുങ്ങിയത്. 18 പേരാണ് ഇത്തരത്തിൽ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നത്. ഇവർക്ക് പ്രാഥമിക സൗകര്യങ്ങൾ അടക്കം ഒന്നും കിട്ടുന്നില്ല എന്ന കാര്യം പ്രധാനം. സ്ത്രീകൾ അടക്കമുള്ളവർ ഇവരുടെ കൂട്ടത്തിൽ ഉണ്ടെന്ന കാര്യമാണ് പ്രധാനം. ഇവർ മ്മൂന്ന് മണിക്കൂറായി അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു എന്നും അറിയുവാൻ സാധിക്കുന്നു. കുവൈറ്റിൽ നിന്നും എത്തിയവരാണ് ക്വാറന്റീൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് പെരുവഴിയിൽ അകപ്പെട്ടു പോയത്. മൂന്ന് ബസിലായി എത്തിയവരാണ് ഇത്തരത്തിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു ഇവർ കുവൈയിൽ നിന്നുമെത്തിയത്. മൂന്ന് ബസുകളിലായി എത്തിയ 14 പേരാണ് കാലിക്കടവ് എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്.
കുവൈറ്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്‍റീന്‍ ചെയ്യുന്നതിനായി എ ത്തിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളും കാലിക്കടവ് എത്തി. ഇന്നലെ രാത്രിയാണ് ആഹാരം കഴിച്ചതെന്നും അതിന് ശേഷം ആഹാരം കിട്ടില്ലെന്നും പ്രവാസികള്‍ പറഞ്ഞു. എന്നാല്‍ പരീക്ഷാ ഡ്യൂട്ടിക്ക് ആരോഗ്യപ്രവർത്തകർ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എഡിഎം വിശദീകരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയ ശേഷം പ്രവാസികളെ പരിശോധിച്ച കടത്തിവിടുമെന്നും ഇവര്‍ വിശദീകരിക്കുന്നു. ഏതായാലും സ്ത്രീകൾ അടക്കമുള്ളവർ അത്രിതയിൽ മൂന്നു മണിക്കൂറായി കുടുങ്ങി കിടക്കുകയാണ് .
https://www.facebook.com/Malayalivartha