സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ
കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ജോലിയില്ലാതെ കുടുങ്ങിയിരിക്കുകയാണ് പലരും. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്കൂളുകള്‍ തുറന്നിട്ടുമില്ല. എന്നിരുന്നാൽ തന്നെയും സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഫീസ് പിരിവ് തുടങ്ങിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്കൂളുകളും എണ്ണായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് നിലവിൽ ഈടാക്കുന്നത്. ഇതേതുടർന്ന് സ്കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് മാനേജ്മെന്റുകള്‍ വ്യക്തമാക്കുന്നത്.
എന്നാൽ, സ്കൂള്‍ തുറക്കാതെ ഫീസ് എന്തിന് അടയ്ക്കണമെന്നാണ് മാതാപിതാക്കൾ ഉന്നയിക്കുന്ന ചോദ്യം എന്നത്. വിദേശത്തുള്ള രക്ഷിതാക്കള്‍ േപാലും ജോലിയില്ലാതെയും ജോലിനഷ്ടപ്പെട്ടും ഉള്ള അവസ്ഥയിലാണ് കഴിഞ്ഞുപോരുന്നത്. സുരക്ഷ മുന്‍നിർത്തി കുട്ടികള്‍ സ്കൂളില്‍ എത്തുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദ്ദശം നൽകിയിരിക്കുന്നത്. എന്നിട്ടും മുഴുവന്‍ ഫീസും ആവശ്യപ്പെടുന്നതിനെതിരേ മാതാപിതാക്കള്‍ പ്രതിഷേധം ഉന്നയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കമ്പ്യൂട്ടറും മൊബൈലും ഉള്‍പ്പെടെ വാങ്ങാന്‍ തന്നെ ഇപ്പോള്‍ നല്ലൊരു തുക മാതാപിതാക്കള്‍ക്ക് ചിലവാക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് മറ്റൊരു കാരണം.
അതേസമയം സ്കൂളിലെ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കാത്ത സാഹചര്യവും അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുന്ന സാഹചര്യവും ഉള്ളപ്പോള്‍ ഇത്തരത്തില്‍ പെരുമാറുന്നതിനെതിരേ മാതാപിതാക്കള്‍ എതിര്‍പ്പ് കൂടുതൽ പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha