'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ബാറുകള്‍ക്ക് പൂട്ടിട്ടതോടെ മദ്യം വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉരുവായത്. എന്നാൽ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വീണ്ടും മദ്യം വാങ്ങാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കി നല്‍കിയിരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. മദ്യവില്‍പ്പനയ്ക്കായുള്ള ഓണ്‍ലൈന്‍ ക്യൂ ആപ്പായ ബെവ് ക്യു ആപ്പ് വഴിയാണ് മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
എന്നാൽ ആദ്യ ദിനത്തെ ആപ്പിന്റെ പ്രകടനത്തെ മുൻനിർത്തി രൂക്ഷ വിമർശനവുമായി രംഗത്തേക്ക് എത്തിയിരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകനായ സന്ദീപ് വചസ്പതി. ബെവ് ക്യൂ ആപ്പിന്റെ ആദ്യ ദിനത്തെ പ്രകടനത്തിൽ നിന്ന് ഒരു കാര്യം ഉറപ്പായി. ഇവർ ബാർ മുതലാളിമാരുടെ ബിനാമികളാണ്- എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ബെവ് ക്യൂ ആപ്പിന്റെ ആദ്യ ദിനത്തെ പ്രകടനത്തിൽ നിന്ന് ഒരു കാര്യം ഉറപ്പായി. ഇവർ ബാർ മുതലാളിമാരുടെ ബിനാമികളാണ്. ഇതിനൊപ്പം ചേർത്തിരിക്കുന്നത് തിരുവനന്തപുരം പ്ലാമൂടുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് മുൻ വശത്തെ ചിത്രമാണ്. സമയം വൈകുന്നേരം 4.15. പ്രീമിയം കൗണ്ടറുൾപ്പെടെ താഴെയും മുകളിലുമായി 2 കൗണ്ടറുകളാണ് ഇവിടെയുളളത്. രണ്ടിലുമായി 5 ൽ താഴെ മാത്രം ആൾക്കാർ. അതേസമയം ഇന്ന് സംസ്ഥാനത്ത പല ബാറുകളുടെ മുന്നിലും ലാത്തിച്ചാർജും ഉന്തും തള്ളുമൊക്കെ അരങ്ങേറി.
ബുക്ക് ചെയ്ത പലർക്കും മൂന്നും നാലും ബിവറേജ് ഷോപ്പുകൾക്ക് അപ്പുറമുള്ള ബാറുകളുടെ ടോക്കൺ ആണ് കിട്ടിയത്. താമസ സ്ഥലത്തിനടുത്ത് ബിവറേജസ് ഉള്ളപ്പോളാണിത്. ഇതേ തുടർന്ന്‍
ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.
പിൻകോഡ് അടിസ്ഥാനപ്പെടുത്തി ജിപിഎസ് ഉപയോഗിച്ച് ബിവറേജുകൾ തിരഞ്ഞെടുക്കുമ്പോൾ എങ്ങനെയാണ് തൊട്ടടുത്ത ഷോപ്പ് അല്ലാതെ അകലെയുള്ള ബാറുകൾ തിരഞ്ഞെടുക്കപ്പെടുന്നത്?. ബാർ മുതലാളിമാരുടെ Faircode Technologies Private Limited എന്ത് തന്നു എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.
https://www.facebook.com/Malayalivartha