കേരള തീരത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും; കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം മത്സ്യബന്ധനം നടത്താൻ; കണ്ടെയിന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്

കേരള തീരത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം വീണ്ടും തുടങ്ങും. ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് 19 പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും തന്നെയാകും നിയന്ത്രിത മത്സ്യബന്ധനം നടത്തുന്നത്. എല്ലാ ബോട്ടുകള്‍ക്കും രജിസ്‌ട്രേഷന്‍ നമ്ബരിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ സാധിക്കും. .
കണ്ടെയിന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ് . പക്ഷേ അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ തന്നെ വിറ്റുതീര്‍ക്കുകയും വേണം. കണ്ടെയിന്‍മെന്റ് സോണില്‍നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു . അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു . മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. മത്സ്യലേലം അനുവദിക്കില്ല . ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്‍റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്‍ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നത് ഈ കമ്മിറ്റികളായിരിക്കും.ഇത്തരത്തിലുള്ള നിർദേശങ്ങൾ പാലിച്ച് തന്നെയായിരിക്കണം മൽസ്യബന്ധനം പുനാരാരംഭിക്കാൻ.
https://www.facebook.com/Malayalivartha